അവഗണനയും തെറ്റിദ്ധാരണയും വിശപ്പും ദാഹവുമൊക്കെ ജീവിതത്തെ അലട്ടിയിരുന്നപ്പൊഴും അവൻ ആത്മാവിൽ ആനന്ദിച്ച നിമിഷങ്ങളുണ്ടായിരുന്നു.നശ്വരമായ സുഖങ്ങളിൽനിന്നുള്ള സന്തോഷമായിരുന്നില്ല അവന്റേത്. മറിച്ച്, അനശ്വരമായ ആത്മാവിലുള്ള ആനന്ദമായിരുന്നു.
പിതാവിന്റെ അഭീഷ്ടം നിറവേറപ്പെട്ടപ്പോഴും അതിലൂടെ അവിടുത്തെ അറിയാൻ കഴിഞ്ഞപ്പോഴും അവൻ അനുഭവിച്ച ആത്മീയമായ ആമോദം. ക്രൈസ്തവജീവിതം നിർമലമായ ആനന്ദത്തിലേക്കുള്ള വിളിയാണ്. കന്യാംബികയെപോലെ കർത്താവിൽ നിരന്തരം സന്തോഷിക്കാനുള്ള ആഹ്വാനമാണത്. ക്രിസ്ത്യാനികളായ നമുക്കു മ്ലാനവദനരായി ജീവിക്കാൻ അവകാശമില്ല. കാരണം, ആത്മീയമായ ആനന്ദത്തിന്റെ അലയാഴിയായവനെയാണ് നാം അനുഗമിക്കുന്നത്.
ആനന്ദം പരിശുദ്ധ റൂഹായുടെ ഫലങ്ങളിലൊന്നാണ്. ഹൃദയം ദൈവാത്മാവിന്റെ ആലയമകുന്പോഴേ അതിൽ ആനന്ദം ഉണ്ടാകൂ. അന്തരംഗത്തിൽ ആനന്ദം അനുഭവിക്കുന്നവർക്കു മാത്രമേ അനർഥങ്ങളെ നോക്കി പുഞ്ചിരിക്കാൻ സാധിക്കൂ. അല്ലാത്തവർക്കു നിസാര സങ്കടങ്ങൾവരെ കഠിനനിരാശയ്ക്കു നിദാനമാകും.
നമ്മുടെ സന്തോഷങ്ങളും അവയുടെ കാരണങ്ങളും അവയിലേക്കുള്ള മാർഗങ്ങളും എപ്രകാരമുള്ളവയാണെന്നു വിലയിരുത്തേണ്ടതുണ്ട്. സ്വകാര്യവും കുടുംബപരവും സൗഹൃദപരവുമായിട്ടുള്ള സന്തോഷങ്ങൾ യഥാർഥത്തിൽ സ്വർഗവും സ്വർഗീയരും ആഗ്രഹിക്കുന്ന വിധത്തിലുള്ളവയാണോ? അശ്ലീലവും അരുതാത്തവയുമൊക്കെയാണ് നമ്മെ സന്തോഷിപ്പിക്കുന്നതെങ്കിൽ നാം ഭയക്കണം.
മദ്യവും മയക്കുമരുന്നും മ്ലേച്ഛതയും അസഭ്യഭാഷണവും ഇനിമേൽ നമ്മുടെ ഒത്തുചേരലുകളിലും ആഘോഷങ്ങളിലും ആനന്ദത്തിന്റെ രുചിക്കൂട്ടുകളാകാതിരിക്കട്ടെ. നമ്മുടെ സന്തോഷങ്ങളുടെ പന്തലിലും പന്തിയിലും കർത്താവുണ്ടെന്ന് ഉറപ്പുവരുത്തണം. വിശുദ്ധമായവയിലുള്ള ആനന്ദമാണ് ദൈവാത്മാവ് അനുവദിക്കുന്നത്.
കുടുംബാംഗങ്ങൾ ഒരുമിച്ചിരുന്നുള്ളതാണോ അതോ ഒരോരുത്തരും അടച്ചിട്ട മുറികളിൽ ഇരുന്നുള്ളതാണോ നമ്മുടെ ഭവനങ്ങളിലെ സന്തോഷങ്ങൾ? മറിയത്തെപ്പോലെ നാമും മറ്റുള്ളവർക്ക് ആഹ്ലാദഹേതുക്കളായി മാറണം. സന്തോഷദായകമാകട്ടെ നമ്മുടെയും സാമീപ്യവും സംസാരവും.
നാം ക്രിസ്തുവാഹകരാകുന്പോഴാണ് യഥാർഥ സന്തോഷം നമ്മിൽ ഉത്ഭവിക്കുക. നല്ലവ കാണുകയും കേൾക്കുകയും പ്രവർത്തിക്കുകയും സംസാരിക്കുകയും അനുഭവിക്കുകയും ചെയ്യുന്പോൾ ലഭിക്കുന്ന സ്ഥായിയായ സന്തോഷം. അല്ലാത്തവയൊക്കെ വെറും നൈമിഷിക രസം മാത്രം.
നാം ആയിരിക്കുന്ന അന്തസുകളിലും ഇടങ്ങളിലും സത്യമായ സന്തോഷം കണ്ടെത്താം. വിണ്ണു വിലക്കിയിട്ടുള്ള സന്തോഷങ്ങൾ മണ്ണിൽ നമുക്കു വേണ്ട. നമ്മുടെ സന്തോഷങ്ങളെ സംശുദ്ധമാക്കണേ എന്നു പ്രാർഥിക്കാം. നമ്മുടെ കൊച്ചു ജീവിതങ്ങൾ കർത്താവിനു വലിയ ആമോദത്തിനു കാരണമാകട്ടെ. അങ്ങനെ, ആയുസ് അനുവദിക്കുംവരെ പാർത്തലത്തിൽ ആത്മീയമായ ആനന്ദത്തിന്റെ അടയാളങ്ങളായി ജീവിക്കാം.
പിതാവിന്റെ അഭീഷ്ടം നിറവേറപ്പെട്ടപ്പോഴും അതിലൂടെ അവിടുത്തെ അറിയാൻ കഴിഞ്ഞപ്പോഴും അവൻ അനുഭവിച്ച ആത്മീയമായ ആമോദം. ക്രൈസ്തവജീവിതം നിർമലമായ ആനന്ദത്തിലേക്കുള്ള വിളിയാണ്. കന്യാംബികയെപോലെ കർത്താവിൽ നിരന്തരം സന്തോഷിക്കാനുള്ള ആഹ്വാനമാണത്. ക്രിസ്ത്യാനികളായ നമുക്കു മ്ലാനവദനരായി ജീവിക്കാൻ അവകാശമില്ല. കാരണം, ആത്മീയമായ ആനന്ദത്തിന്റെ അലയാഴിയായവനെയാണ് നാം അനുഗമിക്കുന്നത്.
ആനന്ദം പരിശുദ്ധ റൂഹായുടെ ഫലങ്ങളിലൊന്നാണ്. ഹൃദയം ദൈവാത്മാവിന്റെ ആലയമകുന്പോഴേ അതിൽ ആനന്ദം ഉണ്ടാകൂ. അന്തരംഗത്തിൽ ആനന്ദം അനുഭവിക്കുന്നവർക്കു മാത്രമേ അനർഥങ്ങളെ നോക്കി പുഞ്ചിരിക്കാൻ സാധിക്കൂ. അല്ലാത്തവർക്കു നിസാര സങ്കടങ്ങൾവരെ കഠിനനിരാശയ്ക്കു നിദാനമാകും.
നമ്മുടെ സന്തോഷങ്ങളും അവയുടെ കാരണങ്ങളും അവയിലേക്കുള്ള മാർഗങ്ങളും എപ്രകാരമുള്ളവയാണെന്നു വിലയിരുത്തേണ്ടതുണ്ട്. സ്വകാര്യവും കുടുംബപരവും സൗഹൃദപരവുമായിട്ടുള്ള സന്തോഷങ്ങൾ യഥാർഥത്തിൽ സ്വർഗവും സ്വർഗീയരും ആഗ്രഹിക്കുന്ന വിധത്തിലുള്ളവയാണോ? അശ്ലീലവും അരുതാത്തവയുമൊക്കെയാണ് നമ്മെ സന്തോഷിപ്പിക്കുന്നതെങ്കിൽ നാം ഭയക്കണം.
മദ്യവും മയക്കുമരുന്നും മ്ലേച്ഛതയും അസഭ്യഭാഷണവും ഇനിമേൽ നമ്മുടെ ഒത്തുചേരലുകളിലും ആഘോഷങ്ങളിലും ആനന്ദത്തിന്റെ രുചിക്കൂട്ടുകളാകാതിരിക്കട്ടെ. നമ്മുടെ സന്തോഷങ്ങളുടെ പന്തലിലും പന്തിയിലും കർത്താവുണ്ടെന്ന് ഉറപ്പുവരുത്തണം. വിശുദ്ധമായവയിലുള്ള ആനന്ദമാണ് ദൈവാത്മാവ് അനുവദിക്കുന്നത്.
കുടുംബാംഗങ്ങൾ ഒരുമിച്ചിരുന്നുള്ളതാണോ അതോ ഒരോരുത്തരും അടച്ചിട്ട മുറികളിൽ ഇരുന്നുള്ളതാണോ നമ്മുടെ ഭവനങ്ങളിലെ സന്തോഷങ്ങൾ? മറിയത്തെപ്പോലെ നാമും മറ്റുള്ളവർക്ക് ആഹ്ലാദഹേതുക്കളായി മാറണം. സന്തോഷദായകമാകട്ടെ നമ്മുടെയും സാമീപ്യവും സംസാരവും.
നാം ക്രിസ്തുവാഹകരാകുന്പോഴാണ് യഥാർഥ സന്തോഷം നമ്മിൽ ഉത്ഭവിക്കുക. നല്ലവ കാണുകയും കേൾക്കുകയും പ്രവർത്തിക്കുകയും സംസാരിക്കുകയും അനുഭവിക്കുകയും ചെയ്യുന്പോൾ ലഭിക്കുന്ന സ്ഥായിയായ സന്തോഷം. അല്ലാത്തവയൊക്കെ വെറും നൈമിഷിക രസം മാത്രം.
നാം ആയിരിക്കുന്ന അന്തസുകളിലും ഇടങ്ങളിലും സത്യമായ സന്തോഷം കണ്ടെത്താം. വിണ്ണു വിലക്കിയിട്ടുള്ള സന്തോഷങ്ങൾ മണ്ണിൽ നമുക്കു വേണ്ട. നമ്മുടെ സന്തോഷങ്ങളെ സംശുദ്ധമാക്കണേ എന്നു പ്രാർഥിക്കാം. നമ്മുടെ കൊച്ചു ജീവിതങ്ങൾ കർത്താവിനു വലിയ ആമോദത്തിനു കാരണമാകട്ടെ. അങ്ങനെ, ആയുസ് അനുവദിക്കുംവരെ പാർത്തലത്തിൽ ആത്മീയമായ ആനന്ദത്തിന്റെ അടയാളങ്ങളായി ജീവിക്കാം.