അടുത്തും അകന്നും പ്രലോഭനങ്ങൾ അവനെ വിടാതെ നിന്നിരുന്നു. വരണ്ടുകീറിയ മരുഭൂമിയിലെ വാസകാലത്ത് ഒരു വശത്ത് വറുതിയും വല്ലായ്മകളും, മറുവശത്ത് പ്രലോഭകന്റെ കെണികളും കുതന്ത്രങ്ങളുമായിരുന്നു അവനുണ്ടായിരുന്നത്.
സാത്താൻ തന്റെ ആധിപത്യത്തിന്റെ അന്തകനായി അവതരിച്ചവനെ ആദ്യം മുതലേ തിരിച്ചറിഞ്ഞിരുന്നു. അവനെ മുളയിലെ നുള്ളിക്കളയാൻ അവന്റെ ഭീരുത്വം അവനെ വല്ലാതെ പ്രേരിപ്പിച്ചുകൊണ്ടുമിരുന്നു. നിരാഹാരവ്രതത്തിന്റെ ശാരീരിക അവശതയിലും, മണൽക്കാടിന്റെ കഠിന താപത്തിലുമൊക്കെ മനുഷ്യപുത്രനെ മയക്കിയെടുത്ത് തന്റെ കാൽക്കീഴിലാക്കാമെന്ന് ആ ദുരാത്മാവ് കണക്കുകൂട്ടി. എന്നാൽ, താൻ കുടുക്കാൻ നോക്കിയവൻ ദൈവാത്മാവിനാൽ പൂരിതനാണെന്ന സത്യം അവൻ മനസിലാക്കിയില്ല.
പ്രലോഭനങ്ങൾ ഇല്ലാത്ത ജീവിതം അത്ര സാധാരണമല്ല. കുരിശോളം നീണ്ട തന്റെ ജീവിതത്തിൽ പരിശുദ്ധനായവൻ പോലും പലതവണ പരീക്ഷിക്കപ്പെട്ടു.
നമ്മുടെ ജീവിതമരുഭൂവിൽ പ്രലോഭനങ്ങൾ ഉണ്ടാകുന്പോൾ അവയെ അനായാസം അതിജീവിച്ചവനെ അനുസ്മരിക്കാം. പരീക്ഷകളെ ജയിച്ച മാത്രയിൽ മാലാഖമാർ അവനെ പരിചരിച്ചതുപോലെ പാപസാഹചര്യങ്ങളെ തരണംചെയ്യുന്പോൾ സ്വർഗത്തിന്റെ താങ്ങ് നമുക്കും സംലഭ്യമാകും.
നമ്മിലെ പൈശാചിക കെട്ടുകളെയും ദുശീലങ്ങളെയും നോന്പിന്റെ ഈ നാളുകളിൽ ബോധമനസിലേക്ക് കൊണ്ടുവരാം. ഒന്നിനെയും നിസാരമായി കാണേണ്ട . ഓരോന്നിനും അതിന്റേതായ നശീകരണശേഷിയുണ്ട്. പിശാച് പലതരത്തിൽ മോഹിപ്പിക്കുന്ന പ്രേരണകളുമായി നമുക്കു ചുറ്റുമുണ്ടെന്ന് തിരിച്ചറിയാം. ഒളിഞ്ഞും തെളിഞ്ഞും അവൻ നമ്മെ ആക്രമിക്കും.
ഇന്റർനെറ്റ് പോലുള്ള അത്യാധുനിക വലക്കെണികളാണ് പ്രലോഭകൻ ഇന്ന് ഇരവേട്ടക്കായി വിരിച്ചിരിക്കുന്നത്. അവയിൽ കുടുങ്ങി നശിച്ചുപോകാതെ സൂക്ഷിക്കാം. പരീക്ഷണങ്ങൾ ഇല്ലാതിരിക്കാനല്ല, അവയെ അതിജീവിക്കാനുള്ള ആത്മീയോർജം ഉണ്ടാകാനാണ് പ്രാർഥിക്കേണ്ടത്. അതിനുവേണ്ടി പ്രാർഥന, പശ്ചാത്താപം, പരിഹാരം എന്നീ മൂന്നു കൂടാരങ്ങളിൽ ഈ നോന്പുകാലം ചെലവഴിക്കാം.
പാപാവസ്ഥ നമ്മുടെ ആത്മാവിന്റെ ആതുരാവസ്ഥയെ ആണ് സൂചിപ്പിക്കുന്നത്. അതിനുള്ള മറുമരുന്ന് സ്വന്തമാക്കാനുള്ള സമയമാണ് നോന്പുകാലം. വചനംകൊണ്ടാണ് അവൻ പ്രലോഭനങ്ങളുടെ വാൾമുന ഒടിച്ചത്. ജീവിതകൽഭരണിയിൽ വചനതീർഥം വക്കോളം നിറച്ചുവരാം. അതിനുള്ളിൽ അദ്ഭുതം സംഭവിക്കും.
വചനം നമ്മുടെ വഴിയും വാതിലുമായിരിക്കട്ടെ. ഒപ്പം, നാമായിട്ട് ആർക്കും പാപപ്രേരണകൾക്ക് കാരണമാകാതെ സൂക്ഷിക്കാം. പരീക്ഷകരല്ല, പരിരക്ഷകരാകാം. പ്രലോഭനമല്ല, പ്രചോദനമാണ് ക്രിസ്ത്യാനികളായ നമുക്കു ഭൂഷണമാകേണ്ടത്.
സാത്താൻ തന്റെ ആധിപത്യത്തിന്റെ അന്തകനായി അവതരിച്ചവനെ ആദ്യം മുതലേ തിരിച്ചറിഞ്ഞിരുന്നു. അവനെ മുളയിലെ നുള്ളിക്കളയാൻ അവന്റെ ഭീരുത്വം അവനെ വല്ലാതെ പ്രേരിപ്പിച്ചുകൊണ്ടുമിരുന്നു. നിരാഹാരവ്രതത്തിന്റെ ശാരീരിക അവശതയിലും, മണൽക്കാടിന്റെ കഠിന താപത്തിലുമൊക്കെ മനുഷ്യപുത്രനെ മയക്കിയെടുത്ത് തന്റെ കാൽക്കീഴിലാക്കാമെന്ന് ആ ദുരാത്മാവ് കണക്കുകൂട്ടി. എന്നാൽ, താൻ കുടുക്കാൻ നോക്കിയവൻ ദൈവാത്മാവിനാൽ പൂരിതനാണെന്ന സത്യം അവൻ മനസിലാക്കിയില്ല.
പ്രലോഭനങ്ങൾ ഇല്ലാത്ത ജീവിതം അത്ര സാധാരണമല്ല. കുരിശോളം നീണ്ട തന്റെ ജീവിതത്തിൽ പരിശുദ്ധനായവൻ പോലും പലതവണ പരീക്ഷിക്കപ്പെട്ടു.
നമ്മുടെ ജീവിതമരുഭൂവിൽ പ്രലോഭനങ്ങൾ ഉണ്ടാകുന്പോൾ അവയെ അനായാസം അതിജീവിച്ചവനെ അനുസ്മരിക്കാം. പരീക്ഷകളെ ജയിച്ച മാത്രയിൽ മാലാഖമാർ അവനെ പരിചരിച്ചതുപോലെ പാപസാഹചര്യങ്ങളെ തരണംചെയ്യുന്പോൾ സ്വർഗത്തിന്റെ താങ്ങ് നമുക്കും സംലഭ്യമാകും.
നമ്മിലെ പൈശാചിക കെട്ടുകളെയും ദുശീലങ്ങളെയും നോന്പിന്റെ ഈ നാളുകളിൽ ബോധമനസിലേക്ക് കൊണ്ടുവരാം. ഒന്നിനെയും നിസാരമായി കാണേണ്ട . ഓരോന്നിനും അതിന്റേതായ നശീകരണശേഷിയുണ്ട്. പിശാച് പലതരത്തിൽ മോഹിപ്പിക്കുന്ന പ്രേരണകളുമായി നമുക്കു ചുറ്റുമുണ്ടെന്ന് തിരിച്ചറിയാം. ഒളിഞ്ഞും തെളിഞ്ഞും അവൻ നമ്മെ ആക്രമിക്കും.
ഇന്റർനെറ്റ് പോലുള്ള അത്യാധുനിക വലക്കെണികളാണ് പ്രലോഭകൻ ഇന്ന് ഇരവേട്ടക്കായി വിരിച്ചിരിക്കുന്നത്. അവയിൽ കുടുങ്ങി നശിച്ചുപോകാതെ സൂക്ഷിക്കാം. പരീക്ഷണങ്ങൾ ഇല്ലാതിരിക്കാനല്ല, അവയെ അതിജീവിക്കാനുള്ള ആത്മീയോർജം ഉണ്ടാകാനാണ് പ്രാർഥിക്കേണ്ടത്. അതിനുവേണ്ടി പ്രാർഥന, പശ്ചാത്താപം, പരിഹാരം എന്നീ മൂന്നു കൂടാരങ്ങളിൽ ഈ നോന്പുകാലം ചെലവഴിക്കാം.
പാപാവസ്ഥ നമ്മുടെ ആത്മാവിന്റെ ആതുരാവസ്ഥയെ ആണ് സൂചിപ്പിക്കുന്നത്. അതിനുള്ള മറുമരുന്ന് സ്വന്തമാക്കാനുള്ള സമയമാണ് നോന്പുകാലം. വചനംകൊണ്ടാണ് അവൻ പ്രലോഭനങ്ങളുടെ വാൾമുന ഒടിച്ചത്. ജീവിതകൽഭരണിയിൽ വചനതീർഥം വക്കോളം നിറച്ചുവരാം. അതിനുള്ളിൽ അദ്ഭുതം സംഭവിക്കും.
വചനം നമ്മുടെ വഴിയും വാതിലുമായിരിക്കട്ടെ. ഒപ്പം, നാമായിട്ട് ആർക്കും പാപപ്രേരണകൾക്ക് കാരണമാകാതെ സൂക്ഷിക്കാം. പരീക്ഷകരല്ല, പരിരക്ഷകരാകാം. പ്രലോഭനമല്ല, പ്രചോദനമാണ് ക്രിസ്ത്യാനികളായ നമുക്കു ഭൂഷണമാകേണ്ടത്.