ലണ്ടൻ: സ്റ്റുഡന്റ് വിസയിൽ എത്തുന്നവർക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ബ്രിട്ടൻ . മലയാളികൾ ഉൾപ്പടെയുള്ള വിദേശ വിദ്യാർഥികളുടെ സ്വപ്നങ്ങൾക്ക് കനത്ത തിരിച്ചടിയാകും .
ബ്രിട്ടനിലെ യൂണിവേഴ്സിറ്റികളിൽ പഠനത്തിനായി എത്തുന്ന വിദേശ വിദ്യാർഥികൾക്ക് തങ്ങളുടെ പങ്കാളികളെയും കുട്ടികളെയും ബ്രിട്ടനിലേക്ക് കൊണ്ടുവരാം എന്ന നിയമമാണ് അടുത്ത ജനുവരി മുതൽ പിൻവലിക്കുന്നത് .
2024 ജനുവരി മുതല്‍ പ്രാബല്യത്തില്‍ വരുന്ന നിയമമനുസരിച്ച്, പിഎച്ച്ഡി കോഴ്സുകള്‍ക്കും അതുപോലെ ചില പ്രത്യേക മാസ്റ്റേഴ്സ് ഡിഗ്രി കോഴ്സുകള്‍ക്കും ചേരുന്ന വിദ്യാര്‍ഥികള്‍ക്ക് മാത്രമായിരിക്കും ആശ്രിതവിസയില്‍ കുടുംബാംഗങ്ങളെ കൊണ്ടു വരാന്‍ അനുവാദ മുണ്ടായിരിക്കുക. നേരത്തെ ഒരു വര്‍ഷത്തെ കോഴ്സുകള്‍ക്ക് എത്തുന്നവര്‍ക്ക് മുതൽ എല്ലാവര്ക്കും ആശ്രിതരെ കൊണ്ടുവരാന്‍ കഴിയുമായിരുന്നു. വിദ്യാഭ്യാസ കുടിയേറ്റത്തെ മറയാക്കി കഴിഞ്ഞ കുറെ വർഷങ്ങളിലായി നടന്നു വന്നിരുന്ന അനധികൃത കുടിയേറ്റത്തിന് തടയിടാനാണ് കനത്ത നിയന്ത്രണങ്ങളുമായി ഹോം ഓഫീസ് രംഗത്ത് എത്തിയിരിക്കുന്നത്.
കഴിഞ്ഞ രണ്ടുവർഷത്തിനിടെ ബ്രിട്ടണിലെത്തിയ മലയാളികൾ ഉൾപ്പെടെയുള്ള പതിനായിരക്കണക്കിന് വിദ്യാർഥികൾ ഇത്തരത്തിലുള്ള കോഴ്സുകൾക്കു ചേർന്നാണ് കുടുംബാംഗങ്ങൾക്കൊപ്പം ഇവിടേക്ക് കുടിയേറിയത്.ബ്രിട്ടനിൽ വിദ്യാർഥി വിസയിൽ എത്തിയതിനുശേഷം അവരുടെ ആശ്രിത വിസയിൽ എത്തുന്നവർ മറ്റു ജോലികൾ കണ്ടെത്തി മറ്റു വിസകളിലേക്ക് മാറുവാനുള്ള ഒരു പിൻവാതിൽ പ്രവേശന മാർഗമായി ഇത് മാറുന്നത് കണ്ടെത്തിയതിനെ തുടർന്നാണ് പുതിയ തീരുമാനത്തിലേക്ക് എത്തുവാൻ ഹോം ഓഫീസ് തീരുമാനം എടുത്തത് .
വിദ്യാർഥി വിസയിൽ യുകെയിൽ എത്തിയ ശേഷം പഠനം പൂർത്തിയാകുന്നതിനു മുൻപേ സീനിയർ കെയറർ ഉൾപ്പടെ ഉള്ള മറ്റ് വിസകളിലേക്ക് മാറുന്ന വകുപ്പും ഇല്ലാതാക്കിയിട്ടുണ്ട് .മലയാളി ഏജന്റുമാരുടെ ഒത്താശയിൽ മലയാളി വിദ്യാർഥികൾ തന്നെയാണ് ഇങ്ങനെ മാറിയിട്ടുള്ളവരിൽ ഏറെയും. ഇവർക്കെല്ലാം ഇനി വിസ പുതുക്കാനെത്തുമ്പോൾ പുതിയ സർക്കാർ തീരുമാനം പാരയാകും. കോഴ്സ് പൂർത്തിയാക്കാതെ എങ്ങനെ വർക്ക് വിസയിലേക്ക് മാറിയെന്ന ചോദ്യം സ്വാഭാവികമായും ഉയരും. ഹോം ഓഫിസ് ഇതിന്മേൽ നടപടി കടുപ്പിച്ചാൽ പലരുടെയും നിലനിൽപ് അപകടത്തിലാകും. നീതിബോധമോ മനസാക്ഷിയോ ഇല്ലാതെ വിദേശവിദ്യാർഥികളെ കെണിയിലാക്കുന്ന റിക്രൂട്ടിംഗ് ഏജൻസികൾക്കെതിരേ നടപടി കർക്കശമാക്കുമെന്നും ഹോം ഓഫിസ് വ്യക്തമാക്കുന്നുണ്ട്.
2019-ലെ കണക്കനുസരിച്ച് വിദ്യാര്‍ഥികള്‍ക്ക് ഒപ്പം ആശ്രിത വിസയില്‍ എത്തിയവര്‍ 16,000 പേര് ആയിരുന്നെങ്കില്‍ കഴിഞ്ഞ വര്‍ഷം അത് 1,36,000 ആയി ഉയര്‍ന്നു എന്ന് ഔദ്യോഗിക കണക്കുകള്‍ കാണിക്കുന്നു. അതുതന്നെയാണ് ഈ മേഖലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടു വരാന്‍ കാരണം.അതുപോലെ ഡിഗ്രി തലം മുതൽ പഠിക്കാൻ എത്തുന്നവർ ക്ക് പഠനശേഷം പിന്നീടുള്ള രണ്ട് വർഷങ്ങളിൽ ജോലി ചെയ്യാൻ അവസരം ലഭിക്കുന്ന പോസ്റ്റ് സ്റ്റഡി വിസ സമ്പ്രദായം അവസാനിപ്പിക്കുന്ന കാര്യവും പരിഗണയിലാണെന്നാണ് റിപ്പോർട്ടുകൾ .
പഠനം പൂർത്തിയാക്കുന്ന വിദ്യാർഥികൾ അവർ പഠിച്ച വിഷയവുമായി യാതൊരു ബന്ധവും ഇല്ലാതെ തീരെ കുറഞ്ഞ ജോലികളിലാണ് ഏർപ്പെടുന്നതെന്നും . ബ്രിട്ടൻ സാമ്പത്തിക വ്യവസ്ഥിതിയിൽ യാതൊരു മാറ്റവും നൽകാൻ ഇത്തരക്കാർക്ക് കഴിയുന്നില്ലെന്നാണ് കണ്ടെത്തൽ . ബ്രിട്ടനിലേക്ക് 2024 മുതൽ പഠനത്തിനായി എത്തുന്ന വിദ്യാർഥികൾ അവരുടെ ജീവിത ചിലവിനു വേണ്ടിയുള്ള തുക ബാങ്കിൽ ഉണ്ടെന്ന് കൂടിയുള്ള തെളിവ് സമർപ്പിച്ചാൽ മാത്രമേ സ്റ്റുഡന്റ് വിസ ലഭിക്കു എന്നൊരു നിയമവും പ്രാബല്യത്തിൽ വരും . നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതോടെ ബ്രിട്ടനിൽ ഏറെ ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ബ്രിട്ടനെ ഏറെ നെറ്റ് മൈഗ്രേഷന്‍ നിരക്ക് കോവിഡ് കാലത്തിനു മുന്‍പുള്ള നിലയിലേക്ക് താഴുമെന്നാണ് കണക്കാക്കപ്പെടുന്നത്.
ബ്രിട്ടനിലെ യൂണിവേഴ്സിറ്റികളിൽ പഠനത്തിനായി എത്തുന്ന വിദേശ വിദ്യാർഥികൾക്ക് തങ്ങളുടെ പങ്കാളികളെയും കുട്ടികളെയും ബ്രിട്ടനിലേക്ക് കൊണ്ടുവരാം എന്ന നിയമമാണ് അടുത്ത ജനുവരി മുതൽ പിൻവലിക്കുന്നത് .
2024 ജനുവരി മുതല്‍ പ്രാബല്യത്തില്‍ വരുന്ന നിയമമനുസരിച്ച്, പിഎച്ച്ഡി കോഴ്സുകള്‍ക്കും അതുപോലെ ചില പ്രത്യേക മാസ്റ്റേഴ്സ് ഡിഗ്രി കോഴ്സുകള്‍ക്കും ചേരുന്ന വിദ്യാര്‍ഥികള്‍ക്ക് മാത്രമായിരിക്കും ആശ്രിതവിസയില്‍ കുടുംബാംഗങ്ങളെ കൊണ്ടു വരാന്‍ അനുവാദ മുണ്ടായിരിക്കുക. നേരത്തെ ഒരു വര്‍ഷത്തെ കോഴ്സുകള്‍ക്ക് എത്തുന്നവര്‍ക്ക് മുതൽ എല്ലാവര്ക്കും ആശ്രിതരെ കൊണ്ടുവരാന്‍ കഴിയുമായിരുന്നു. വിദ്യാഭ്യാസ കുടിയേറ്റത്തെ മറയാക്കി കഴിഞ്ഞ കുറെ വർഷങ്ങളിലായി നടന്നു വന്നിരുന്ന അനധികൃത കുടിയേറ്റത്തിന് തടയിടാനാണ് കനത്ത നിയന്ത്രണങ്ങളുമായി ഹോം ഓഫീസ് രംഗത്ത് എത്തിയിരിക്കുന്നത്.
കഴിഞ്ഞ രണ്ടുവർഷത്തിനിടെ ബ്രിട്ടണിലെത്തിയ മലയാളികൾ ഉൾപ്പെടെയുള്ള പതിനായിരക്കണക്കിന് വിദ്യാർഥികൾ ഇത്തരത്തിലുള്ള കോഴ്സുകൾക്കു ചേർന്നാണ് കുടുംബാംഗങ്ങൾക്കൊപ്പം ഇവിടേക്ക് കുടിയേറിയത്.ബ്രിട്ടനിൽ വിദ്യാർഥി വിസയിൽ എത്തിയതിനുശേഷം അവരുടെ ആശ്രിത വിസയിൽ എത്തുന്നവർ മറ്റു ജോലികൾ കണ്ടെത്തി മറ്റു വിസകളിലേക്ക് മാറുവാനുള്ള ഒരു പിൻവാതിൽ പ്രവേശന മാർഗമായി ഇത് മാറുന്നത് കണ്ടെത്തിയതിനെ തുടർന്നാണ് പുതിയ തീരുമാനത്തിലേക്ക് എത്തുവാൻ ഹോം ഓഫീസ് തീരുമാനം എടുത്തത് .
വിദ്യാർഥി വിസയിൽ യുകെയിൽ എത്തിയ ശേഷം പഠനം പൂർത്തിയാകുന്നതിനു മുൻപേ സീനിയർ കെയറർ ഉൾപ്പടെ ഉള്ള മറ്റ് വിസകളിലേക്ക് മാറുന്ന വകുപ്പും ഇല്ലാതാക്കിയിട്ടുണ്ട് .മലയാളി ഏജന്റുമാരുടെ ഒത്താശയിൽ മലയാളി വിദ്യാർഥികൾ തന്നെയാണ് ഇങ്ങനെ മാറിയിട്ടുള്ളവരിൽ ഏറെയും. ഇവർക്കെല്ലാം ഇനി വിസ പുതുക്കാനെത്തുമ്പോൾ പുതിയ സർക്കാർ തീരുമാനം പാരയാകും. കോഴ്സ് പൂർത്തിയാക്കാതെ എങ്ങനെ വർക്ക് വിസയിലേക്ക് മാറിയെന്ന ചോദ്യം സ്വാഭാവികമായും ഉയരും. ഹോം ഓഫിസ് ഇതിന്മേൽ നടപടി കടുപ്പിച്ചാൽ പലരുടെയും നിലനിൽപ് അപകടത്തിലാകും. നീതിബോധമോ മനസാക്ഷിയോ ഇല്ലാതെ വിദേശവിദ്യാർഥികളെ കെണിയിലാക്കുന്ന റിക്രൂട്ടിംഗ് ഏജൻസികൾക്കെതിരേ നടപടി കർക്കശമാക്കുമെന്നും ഹോം ഓഫിസ് വ്യക്തമാക്കുന്നുണ്ട്.
2019-ലെ കണക്കനുസരിച്ച് വിദ്യാര്‍ഥികള്‍ക്ക് ഒപ്പം ആശ്രിത വിസയില്‍ എത്തിയവര്‍ 16,000 പേര് ആയിരുന്നെങ്കില്‍ കഴിഞ്ഞ വര്‍ഷം അത് 1,36,000 ആയി ഉയര്‍ന്നു എന്ന് ഔദ്യോഗിക കണക്കുകള്‍ കാണിക്കുന്നു. അതുതന്നെയാണ് ഈ മേഖലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടു വരാന്‍ കാരണം.അതുപോലെ ഡിഗ്രി തലം മുതൽ പഠിക്കാൻ എത്തുന്നവർ ക്ക് പഠനശേഷം പിന്നീടുള്ള രണ്ട് വർഷങ്ങളിൽ ജോലി ചെയ്യാൻ അവസരം ലഭിക്കുന്ന പോസ്റ്റ് സ്റ്റഡി വിസ സമ്പ്രദായം അവസാനിപ്പിക്കുന്ന കാര്യവും പരിഗണയിലാണെന്നാണ് റിപ്പോർട്ടുകൾ .
പഠനം പൂർത്തിയാക്കുന്ന വിദ്യാർഥികൾ അവർ പഠിച്ച വിഷയവുമായി യാതൊരു ബന്ധവും ഇല്ലാതെ തീരെ കുറഞ്ഞ ജോലികളിലാണ് ഏർപ്പെടുന്നതെന്നും . ബ്രിട്ടൻ സാമ്പത്തിക വ്യവസ്ഥിതിയിൽ യാതൊരു മാറ്റവും നൽകാൻ ഇത്തരക്കാർക്ക് കഴിയുന്നില്ലെന്നാണ് കണ്ടെത്തൽ . ബ്രിട്ടനിലേക്ക് 2024 മുതൽ പഠനത്തിനായി എത്തുന്ന വിദ്യാർഥികൾ അവരുടെ ജീവിത ചിലവിനു വേണ്ടിയുള്ള തുക ബാങ്കിൽ ഉണ്ടെന്ന് കൂടിയുള്ള തെളിവ് സമർപ്പിച്ചാൽ മാത്രമേ സ്റ്റുഡന്റ് വിസ ലഭിക്കു എന്നൊരു നിയമവും പ്രാബല്യത്തിൽ വരും . നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതോടെ ബ്രിട്ടനിൽ ഏറെ ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ബ്രിട്ടനെ ഏറെ നെറ്റ് മൈഗ്രേഷന്‍ നിരക്ക് കോവിഡ് കാലത്തിനു മുന്‍പുള്ള നിലയിലേക്ക് താഴുമെന്നാണ് കണക്കാക്കപ്പെടുന്നത്.