ബംഗളൂരുവിൽ ജ്വല്ലറിയിൽ നിന്ന് സ്വർണാഭരണങ്ങൾ ഒലിച്ചുപോയി

05:59 PM May 23, 2023 | Deepika.com
ബംഗളൂരു: പേമാരിയിലും പ്രളയത്തിലും ബംഗളൂരു നഗരത്തിലുണ്ടായത് കോടികളുടെ നാശം. മല്ലേശ്വരം നയൻത് ക്രോസിലെ നിഹാൻ ജ്വല്ലറിയിൽ വെള്ളം കയറി രണ്ടരക്കോടിരൂപയുടെ സ്വർണാഭരണങ്ങൾ ഒലിച്ചുപോയി.

ജ്വല്ലറിക്കകത്തെ 80 ശതമാനം ആഭരണങ്ങളും ഫര്‍ണിച്ചറുകളുമാണ് ഒലിച്ചുപോയത്. കണ്ണടച്ചുതുറക്കുന്ന വേഗത്തില്‍ കടയില്‍ വെള്ളവും മാലിന്യവും നിറഞ്ഞതോടെ ഉടമയും ജോലിക്കാരും ഷട്ടര്‍പോലും അടയ്ക്കാന്‍ കഴിയാതെ ഓടിരക്ഷപ്പെടുകയായിരുന്നു.

ശനിയാഴ്ച ഒന്നാം വാര്‍ഷികം ആഘോഷിക്കാനായി വന്‍തോതില്‍ സ്വര്‍ണം ജ്വല്ലറിയില്‍ ശേഖരിച്ചിരുന്നു. ഇതൊക്കെ നഷ്‌ടമായി. അടുത്തിടെ മേഖലയിലെ അഴുക്കുചാലുകളും ഓടകളും നവീകരിച്ചിരുന്നു.

നിര്‍മാണത്തിലെ അശാസ്ത്രീയതയാണ് ഇത്രയും വലിയ നഷ്‌ടത്തിനിടയാക്കിയതെന്നും ജ്വല്ലറി ഉടമ കുറ്റപ്പെടുത്തി. അതേസമയം, കർണാടകയിൽ നാശം വിതച്ച് തുടരുന്ന വേനൽമഴയിൽ മരണം ഏഴായി ഉയർന്നു.