ലണ്ടൻ: ആറാം ദേശീയ സമ്മേളനത്തിനൊരുങ്ങി യുകെ മലയാളികളുടെ സാംസ്കാരിക പ്രസ്ഥാനമായ സമീക്ഷ യുകെ. പരിപാടിയിലെ മുഖ്യ അതിഥികളായ സിപിഎം കേരള സെക്രട്ടറി എം.വി. ഗോവിന്ദനും സിനിമാ സംവിധായകൻ ആഷിഖ് അബുവും യുകെയിൽ എത്തി.
സമീക്ഷ യുകെ ദേശീയ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി, ദേശീയ പ്രസിഡന്റ് ശ്രീകുമാർ ഉള്ളപ്പിള്ളിൽ എന്നിവരുടെ നേതൃത്വത്തിൽ അതിഥികൾക്ക് പ്രവർത്തകർ സ്വീകരണം നൽകി.
വെള്ളിയാഴ്ച വൈകുന്നേരം മൂന്നിന് കാൾ മാർക്സിന്റെ സ്മാരകത്തിൽ എം.വി.ഗോവിന്ദൻ അഭിവാദ്യങ്ങൾ അർപ്പിക്കുന്നതോടെയാണ് സമ്മേളനത്തിന് തുടക്കം കുറിക്കുന്നത്. ലണ്ടനിലെയും പരിസര പ്രദേശത്തെയും സമീക്ഷ പ്രവർത്തകരും ഇടതുപക്ഷ പ്രവർത്തകരും ചടങ്ങിൽ പങ്കെടുക്കും.
വൈകുന്നേരം ആറിന് സമീക്ഷ യുകെ ഈസ്റ്റ് ഹാം ബ്രാഞ്ച് സംഘടിപ്പിക്കുന്ന കുടുംബ സംഗമ - സംവാദ സദസിൽ അദ്ദേഹം പങ്കെടുക്കും. ശനിയാഴ്ച നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ വിവിധ ബ്രാഞ്ചുകളിൽ നിന്നായി 150-ൽ അധികം സഖാക്കൾ പങ്കെടുക്കും.
നൃത്ത സംഗീത സംഗമ വേദികൂടിയാകുന്ന പൊതുസമ്മേളനം 21ന് ഉച്ചയ്ക്ക് 1.30ന് ആരംഭിക്കും. സമ്മേളനത്തിൽ എം.വി. ഗോവിന്ദൻ യുകെയിലെ മലയാളി സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. ആഷിക് അബു മുഖ്യാതിഥി ആയിരിക്കും.
സമ്മേളനത്തിൽ എത്തുന്നവർക്ക് ഭക്ഷണം ഒരിക്കിയിട്ടുണ്ട്. എല്ലാ ജനാധിപത്യ വിശ്വാസികളേയും കലാസ്നേഹികളെയും സമ്മേളനത്തിലേക്ക് സ്നേഹപൂർവം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
സമീക്ഷ യുകെ ദേശീയ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി, ദേശീയ പ്രസിഡന്റ് ശ്രീകുമാർ ഉള്ളപ്പിള്ളിൽ എന്നിവരുടെ നേതൃത്വത്തിൽ അതിഥികൾക്ക് പ്രവർത്തകർ സ്വീകരണം നൽകി.
വെള്ളിയാഴ്ച വൈകുന്നേരം മൂന്നിന് കാൾ മാർക്സിന്റെ സ്മാരകത്തിൽ എം.വി.ഗോവിന്ദൻ അഭിവാദ്യങ്ങൾ അർപ്പിക്കുന്നതോടെയാണ് സമ്മേളനത്തിന് തുടക്കം കുറിക്കുന്നത്. ലണ്ടനിലെയും പരിസര പ്രദേശത്തെയും സമീക്ഷ പ്രവർത്തകരും ഇടതുപക്ഷ പ്രവർത്തകരും ചടങ്ങിൽ പങ്കെടുക്കും.
വൈകുന്നേരം ആറിന് സമീക്ഷ യുകെ ഈസ്റ്റ് ഹാം ബ്രാഞ്ച് സംഘടിപ്പിക്കുന്ന കുടുംബ സംഗമ - സംവാദ സദസിൽ അദ്ദേഹം പങ്കെടുക്കും. ശനിയാഴ്ച നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ വിവിധ ബ്രാഞ്ചുകളിൽ നിന്നായി 150-ൽ അധികം സഖാക്കൾ പങ്കെടുക്കും.
നൃത്ത സംഗീത സംഗമ വേദികൂടിയാകുന്ന പൊതുസമ്മേളനം 21ന് ഉച്ചയ്ക്ക് 1.30ന് ആരംഭിക്കും. സമ്മേളനത്തിൽ എം.വി. ഗോവിന്ദൻ യുകെയിലെ മലയാളി സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. ആഷിക് അബു മുഖ്യാതിഥി ആയിരിക്കും.
സമ്മേളനത്തിൽ എത്തുന്നവർക്ക് ഭക്ഷണം ഒരിക്കിയിട്ടുണ്ട്. എല്ലാ ജനാധിപത്യ വിശ്വാസികളേയും കലാസ്നേഹികളെയും സമ്മേളനത്തിലേക്ക് സ്നേഹപൂർവം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.