മാർ മാത്യു അറയ്ക്കലിന് നൽകിയ സ്നേഹാദരവ് രാജ്യം നൽകുന്ന ആദരവായി പരിഗണിക്കണമെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരനെ പ്രതിനിധീകരിച്ച് എത്തിയ ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ സി.കെ. പത്മനാഭൻ. തന്റെ സാന്നിധ്യം രാജ്യത്തിന്റെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രാതിനിധ്യമായി ഉൾക്കൊള്ളണമെന്നാണ് പറയാനുള്ളത്.
സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സുവിശേഷം പ്രഘോഷിച്ച അറയ്ക്കൽ പിതാവിനെ ഗുരുതുല്യനായാണ് കാണുന്നത്. ആ സാന്നിധ്യം ആശ്വാസവും ചൈതന്യവും പകരുന്നതാണ്. ബലിയല്ല, കരുണയാണ് ഞാൻ ആഗ്രഹിക്കുന്നതെന്ന തിരുവചനം സമൂഹത്തിൽ അന്വർഥമാക്കിയ ആത്മീയ പിതാവാണ് മാർ അറയ്ക്കലെന്നും പത്മനാഭൻ പറഞ്ഞു.
സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സുവിശേഷം പ്രഘോഷിച്ച അറയ്ക്കൽ പിതാവിനെ ഗുരുതുല്യനായാണ് കാണുന്നത്. ആ സാന്നിധ്യം ആശ്വാസവും ചൈതന്യവും പകരുന്നതാണ്. ബലിയല്ല, കരുണയാണ് ഞാൻ ആഗ്രഹിക്കുന്നതെന്ന തിരുവചനം സമൂഹത്തിൽ അന്വർഥമാക്കിയ ആത്മീയ പിതാവാണ് മാർ അറയ്ക്കലെന്നും പത്മനാഭൻ പറഞ്ഞു.