മാർ മാത്യു അറയ്ക്കലിന്റെ ഔന്നത്യത്തെയും അംഗീകാരത്തെയും വെളിവാക്കുന്നതാണ് ജനകീയ സ്നേഹാദരവിൽ പങ്കുചേർന്നിരിക്കുന്ന പ്രൗഢമായ ജനസഞ്ചയവും നേതാക്കളുടെ സാന്നിധ്യവുമെന്ന് ബിഷപ് മാർ ജോസ് പുളിക്കൽ.
കേവലമൊരു സമ്മേളനംകൊണ്ടോ വാക്കുകൾകൊണ്ടോ നിർവചിക്കാവുന്നതോ അടയാളപ്പെടുത്താവുന്നതോ അല്ല അറയ്ക്കൽ പിതാവിന്റെ സംഭാവനകളും വ്യക്തിത്വവുമെന്നും മാർ പുളിക്കൽ അധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു. കേരളത്തിലെ സാമൂഹിക - സാംസ്കാരിക വിദ്യാഭ്യാസ മേഖലയിൽ അതുല്യമായ സംഭാവനങ്ങൾ അദ്ദേഹം നൽകിയിട്ടുണ്ട്.
ജാതി മത ഭേദമന്യ വർഗ വർണ വ്യത്യാസങ്ങൾക്ക് അതീതമായി സമഭാവനയോടെ എല്ലാവരെയും കാണുന്ന ഉന്നത വ്യക്തിത്വമാണ് മാർ മാത്യു അറയ്ക്കലിന്റേത്. വിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റം വരുത്തി സാംസ്കാരിക വിപ്ലവം സൃഷ്ടിക്കുകയും ജീവകാരുണ്യത്തിന് പുതിയ മുഖം നൽകുകയും അദ്ദേഹം ചെയ്തു.
കേവലമൊരു സമ്മേളനംകൊണ്ടോ വാക്കുകൾകൊണ്ടോ നിർവചിക്കാവുന്നതോ അടയാളപ്പെടുത്താവുന്നതോ അല്ല അറയ്ക്കൽ പിതാവിന്റെ സംഭാവനകളും വ്യക്തിത്വവുമെന്നും മാർ പുളിക്കൽ അധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു. കേരളത്തിലെ സാമൂഹിക - സാംസ്കാരിക വിദ്യാഭ്യാസ മേഖലയിൽ അതുല്യമായ സംഭാവനങ്ങൾ അദ്ദേഹം നൽകിയിട്ടുണ്ട്.
ജാതി മത ഭേദമന്യ വർഗ വർണ വ്യത്യാസങ്ങൾക്ക് അതീതമായി സമഭാവനയോടെ എല്ലാവരെയും കാണുന്ന ഉന്നത വ്യക്തിത്വമാണ് മാർ മാത്യു അറയ്ക്കലിന്റേത്. വിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റം വരുത്തി സാംസ്കാരിക വിപ്ലവം സൃഷ്ടിക്കുകയും ജീവകാരുണ്യത്തിന് പുതിയ മുഖം നൽകുകയും അദ്ദേഹം ചെയ്തു.