+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഞാൻ എന്നും നിങ്ങളോടൊപ്പം: മാർ മാത്യു അറയ്ക്കൽ

അന്പതു വർഷം നീണ്ട പൗരോഹിത്യശുശ്രൂഷയും 19 വർഷത്തെ മെത്രാൻ ശുശ്രൂഷയും ഫലപ്രദമായി നിർവഹിക്കാൻ കഴിഞ്ഞത് ഏവരുടെയും നിർലോഭമായ പ്രാർഥനയും സഹകരണവും കൊണ്ടാ
ഞാൻ എന്നും നിങ്ങളോടൊപ്പം: മാർ മാത്യു അറയ്ക്കൽ
അന്പതു വർഷം നീണ്ട പൗരോഹിത്യശുശ്രൂഷയും 19 വർഷത്തെ മെത്രാൻ ശുശ്രൂഷയും ഫലപ്രദമായി നിർവഹിക്കാൻ കഴിഞ്ഞത് ഏവരുടെയും നിർലോഭമായ പ്രാർഥനയും സഹകരണവും കൊണ്ടാണെന്ന് മാർ മാത്യു അറയ്ക്കൽ മറുപടി പ്രസംഗത്തിൽ പറഞ്ഞു. രൂപത വൈദികരും അൽമായ സഹോദരങ്ങളും സന്യസ്തരും എന്‍റെ എല്ലാ പ്രവർത്തനങ്ങളിലും ഒപ്പമുണ്ടായിരുന്നു.

പ്രധാനമന്ത്രിമാരായിരുന്ന എ.ബി. വാജ്പേയിയും മൻമോഹൻസിംഗും ഇപ്പോൾ നരേന്ദ്രമോദിയും നൽകിയ സഹകരണങ്ങൾ എടുത്തുപറയേണ്ടതാണ്.

മുഖ്യമന്ത്രിമാരായിരുന്ന സി. അച്യുത മേനോൻ, കെ. കരുണാകരൻ, എ.കെ. ആന്‍റണി, പി.കെ. വാസുദേവൻ നായർ, സി.എച്ച്.മുഹമ്മദ് കോയ, ഇ.കെ. നായനാർ, ഉമ്മൻചാണ്ടി എന്നിവരുടെ സഹകരണത്തെയും നന്ദിയോടെ സ്മരിക്കുന്നു. പിണറായി വിജയന്‍റെ സഹകരണത്തിനും നന്ദി.

മുൻ കേന്ദ്ര പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ.അയ്യപ്പൻ നായർ, അൽഫോൻസ് കണ്ണന്താനം, പി.എച്ച്.കുര്യൻ തുടങ്ങിയവരുടെ സഹകരണവും വിസ്മരിക്കാനാവില്ല.

ഞാൻ ഈ മണ്ണിന്‍റെ മകനാണ്. എനിക്ക് യാത്രയയപ്പോ ആദരവോ അപ്രസക്തമാണ്. ജീവിതാവസാനം വരെ നിങ്ങളുടെ സുഖത്തിലും ദുഃഖത്തിലും സന്തോഷത്തിലും വേദനയിലും പങ്കുചേർന്ന് ജീവിക്കാനാണ് ഞാനാഗ്രഹി ക്കുന്നത്.
More in All :