എല്ലാ വിഭാഗങ്ങളെയും പ്രത്യേകിച്ചും ആദിവാസി പിന്നോക്ക വിഭാഗങ്ങളെയും പുരോഗതിയിലേക്കു നയിക്കുന്നതിൽ അറയ്ക്കലച്ചൻ നിർവഹിച്ച സേവനങ്ങളും പ്രവർത്തനങ്ങളും സാമൂഹ്യപ്രവർത്തകർക്കു മാതൃകയാണെന്ന് മുൻ കേന്ദ്ര പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ.എ. നായർ.
സാമൂഹിക സേവനത്തിലും ഗ്രാമവികസനത്തിലും ഗാന്ധിയൻ വീക്ഷണം പുലർത്തിയ വൈദികശ്രേഷ്ഠനായിരുന്നു അദ്ദേഹം. 42 വർഷം മുന്പ് പിഡിഎസ് ഡയറക്ടറായിരിക്കെ അറയ്ക്കലച്ചനുമായി തുടങ്ങിയ സൗഹൃദം ഇക്കാലമത്രെയും ദൃഢമായി തുടരാൻ സാധിച്ചത് ഭാഗ്യമായിക്കരുതുന്നു. അദ്ദേഹം ആവിഷ്കരിച്ച പദ്ധതികളും സംരംഭങ്ങളും സമസ്ത വിഭാഗങ്ങളുടെയും ലക്ഷ്യം മുൻനിർത്തിയായിരുന്നു. ഒരു വൈദികൻ, സഭാശ്രേഷ്ഠൻ എങ്ങനെയായിരിക്കണം എന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് രാജ്യം ആദരിക്കുന്ന മാർ മാത്യു അറയ്ക്കൽ. പ്രവർത്തനശൈലിയിൽ ഫാ. ഡാമിയന്റെ പ്രതീകമായാണ് അറയ്ക്കലച്ചനെ കണ്ടിട്ടുള്ളത്. ഫാ. ഡാമിയൻ കുഷ്ഠരോഗികളെയാണ് സംരക്ഷിച്ചിരുന്നതെങ്കിൽ അറയ്ക്കലച്ചൻ സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ട സമൂഹത്തിന്റെ ഉന്നതിക്കായി ജീവിതം സമർപ്പിച്ചു എന്ന വ്യത്യാസമേ കാണാനുള്ളു.
തനിക്ക് പ്രിയ സഹോദരനും മാതൃകാ വ്യക്തിത്വവുമായിരുന്നു മാർ അറയ്ക്കലെന്ന് മുൻ പ്രധാനമന്ത്രിമാരായിരുന്ന എ.ബി. വാജ്പേയി, ഐ.കെ. ഗുജറാൾ, ഡോ. മൻമോഹൻ സിംഗ് എന്നിവരുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ടി.കെ.എ. നായർ അനുസ്മരിച്ചു.
സാമൂഹിക സേവനത്തിലും ഗ്രാമവികസനത്തിലും ഗാന്ധിയൻ വീക്ഷണം പുലർത്തിയ വൈദികശ്രേഷ്ഠനായിരുന്നു അദ്ദേഹം. 42 വർഷം മുന്പ് പിഡിഎസ് ഡയറക്ടറായിരിക്കെ അറയ്ക്കലച്ചനുമായി തുടങ്ങിയ സൗഹൃദം ഇക്കാലമത്രെയും ദൃഢമായി തുടരാൻ സാധിച്ചത് ഭാഗ്യമായിക്കരുതുന്നു. അദ്ദേഹം ആവിഷ്കരിച്ച പദ്ധതികളും സംരംഭങ്ങളും സമസ്ത വിഭാഗങ്ങളുടെയും ലക്ഷ്യം മുൻനിർത്തിയായിരുന്നു. ഒരു വൈദികൻ, സഭാശ്രേഷ്ഠൻ എങ്ങനെയായിരിക്കണം എന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് രാജ്യം ആദരിക്കുന്ന മാർ മാത്യു അറയ്ക്കൽ. പ്രവർത്തനശൈലിയിൽ ഫാ. ഡാമിയന്റെ പ്രതീകമായാണ് അറയ്ക്കലച്ചനെ കണ്ടിട്ടുള്ളത്. ഫാ. ഡാമിയൻ കുഷ്ഠരോഗികളെയാണ് സംരക്ഷിച്ചിരുന്നതെങ്കിൽ അറയ്ക്കലച്ചൻ സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ട സമൂഹത്തിന്റെ ഉന്നതിക്കായി ജീവിതം സമർപ്പിച്ചു എന്ന വ്യത്യാസമേ കാണാനുള്ളു.
തനിക്ക് പ്രിയ സഹോദരനും മാതൃകാ വ്യക്തിത്വവുമായിരുന്നു മാർ അറയ്ക്കലെന്ന് മുൻ പ്രധാനമന്ത്രിമാരായിരുന്ന എ.ബി. വാജ്പേയി, ഐ.കെ. ഗുജറാൾ, ഡോ. മൻമോഹൻ സിംഗ് എന്നിവരുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ടി.കെ.എ. നായർ അനുസ്മരിച്ചു.