+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എല്ലാ മതസ്ഥരെയും ഉൾക്കൊണ്ട ആത്മീയ നേതാവ്: പിണറായി വിജയൻ

സ്നേഹത്തിലും കരുണയിലും അധിഷ്ഠിതമായ യേശുവിന്‍റെ ശുശ്രൂഷയെ അപ്പാടെ കടമെടുത്ത പ്രവർത്തന ശൈലിയായിരുന്നു മാർ മാത്യു അറയ്ക്കലിന്‍റേതെന്ന് മുഖ്യമന്ത്രി പിണറായി
എല്ലാ മതസ്ഥരെയും ഉൾക്കൊണ്ട ആത്മീയ നേതാവ്: പിണറായി വിജയൻ
സ്നേഹത്തിലും കരുണയിലും അധിഷ്ഠിതമായ യേശുവിന്‍റെ ശുശ്രൂഷയെ അപ്പാടെ കടമെടുത്ത പ്രവർത്തന ശൈലിയായിരുന്നു മാർ മാത്യു അറയ്ക്കലിന്‍റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യേശുവിന്‍റെ സ്നേഹം അവഗണിക്കപ്പെട്ടിരുന്നവരിലും അശരണരിലും ചൊരിഞ്ഞ മഹനീയമായ പ്രേഷിത ശുശ്രൂഷയാണ് അര നൂറ്റാണ്ടായി മാർ അറയ്ക്കൽ നിർവഹിക്കുന്നത്. കൃഷിയിലും പരിസ്ഥിതി പ്രവർത്തനത്തിലും അധിഷ്ഠിതമായ ശുശ്രൂഷയാണ് അന്പൂരിയിലും പീരുമേട്ടിലും കിഴക്കൻ ഗ്രാമങ്ങളിലും ഇദ്ദേഹം ചൊരിഞ്ഞത്. എല്ലാ മതത്തിലും എല്ലാ വിശ്വാസത്തിലും പെട്ടവരെ ഉയർത്തുകയും മതമൈത്രിയുടെ വക്താവായി പ്രവർത്തിക്കുകയും ചെയ്തു.

സീറോ മലബാർ സഭയുടെ കരുത്തും കരുതലുമുള്ള മുഖമായി മാർ അറയ്ക്കൽ സ്തുത്യർഹമായി പ്രവർത്തിച്ചു. പ്രതിസന്ധികളിൽ പ്രായോഗികതയുള്ള മധ്യസ്ഥന്‍റെ റോളായിരുന്നു ഇദ്ദേഹം വഹിച്ചിരുന്നത്. രാഷ്ട്രീയക്കാർക്കും സാമൂഹിക പ്രവർത്തകർക്കും എല്ലാ തുറകളിലുംപെട്ടവർക്കും പ്രിയങ്കരനായി പിതാവ്. വില്ലേജ് ഓഫീസ് മുതൽ ലോക ബാങ്കു വരെ സ്വാധീനവും ബന്ധങ്ങളുമുണ്ടായിരുന്ന പിതാവ് തന്‍റെ കഴിവും സമയവും സാധ്യതയും പിന്തള്ളപ്പെട്ടവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിൽ ലുബ്ദില്ലാതെ പ്രവർത്തിച്ചു.

ആശയങ്ങൾ പ്രസംഗിക്കാനുള്ളതല്ല, പ്രായോഗികമാക്കണമെന്ന അടിസ്ഥാന പാഠമാണ് ഇടയ ശുശ്രൂഷയിൽ ഇദ്ദേഹം പകർന്നു നൽകിയത്. വിരമിച്ച ശേഷവും വിവിധ കർമമണ്ഡലങ്ങളിൽ സജീവമായി ശുശ്രൂഷയും സേവനവും തുടരണമെന്നതാണ് തന്‍റെയും നാടിന്‍റെയും ആഗ്രഹമെന്ന് പിണറായി പറഞ്ഞു.
More in All :