സമസ്ത മേഖലകളിലെയും പ്രവർത്തന മണ്ഡലങ്ങളിൽ അദ്ഭുതങ്ങൾ രചിച്ച മാർ മാത്യു അറയ്ക്കൽ ഭാരത ക്രൈസ്തവ സഭയുടെ അഭിമാന സ്തംഭമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആത്മീയ ശുശ്രൂഷാ ശൈലിയെ പ്രേഷിത പ്രവർത്തനം എന്ന് പറയുന്നതാകും ഉത്തമമായത്. മനുഷ്യ വിമോചനവും ഉന്നമനവും ലക്ഷ്യമാക്കി നടത്തിയ വൈവിധ്യമാർന്ന സംരംഭങ്ങളെ എത്ര പ്രകീർത്തിച്ചാലും മതിയാകില്ല. കരുണയുടെ മനസുള്ള ദൈവ ശുശ്രൂഷയാണ് അദ്ദേഹം നിർവഹിച്ചത്.
പിതാവ് നടത്തിയ ജീവകാരുണ്യപ്രവർത്തനങ്ങൾ നാടിനു മാതൃകയും നേട്ടവുമാണ്. ആതുര ശുശ്രൂഷ, വിദ്യാഭ്യാസം, ജൈവ കൃഷി, ജീവകാരുണ്യം തുടങ്ങിയ മേഖലകളിൽ നിർവഹിച്ച പ്രവർത്തനങ്ങളുടെ ശൈലി അപാരവും വ്യത്യസ്തവുമായിരുന്നു. താൻ കോട്ടയം എംപിയായിരിക്കുന്ന കാലത്ത് പിഡിഎസ് ഡയറക്ടറായിരുന്ന അറയ്ക്കലച്ചനോടൊപ്പം വിവിധ പ്രവർത്തനങ്ങൾക്കുള്ള പദ്ധതി അനുമതികൾക്ക് ഡൽഹിയിലെ ഓഫീസുകളിൽ ഒരുമിച്ചുപോയിത്തുടങ്ങിയ ബന്ധം മൂന്നു പതിറ്റാണ്ടായി തുടരുന്നു.
പെരുമാറ്റത്തിൽ ആദരവും സംസാരത്തിൽ ഔന്നത്യവും എപ്പോഴും എല്ലാവരോടും പുലർത്തിയിരുന്ന പിതാവിന്റെ ശുശ്രൂഷാ മേഖലകളെ എക്കാലവും സ്മരിക്കും. മതേതര മൂല്യങ്ങളുടെ വലിയ പ്രഘോഷകരായിരുന്നു അറയ്ക്കൽ പിതാവ്. എല്ലാ മതത്തിൽപ്പെട്ടവരെയും ഒരേപോലെ വീക്ഷിക്കുകയും എല്ലാവരുടെയും നന്മ കാംക്ഷിക്കുകയും ചെയ്ത മേൽപ്പട്ടക്കാരനായിരുന്നു. ആയുർവേദചികിത്സയിലും കൃഷിയിലും അദ്ദേഹം കാണിച്ച മാതൃക ഏറെ നേട്ടങ്ങളെ സമ്മാനിച്ചതായി രമേശ് ചെന്നിത്തല പറഞ്ഞു.
പിതാവ് നടത്തിയ ജീവകാരുണ്യപ്രവർത്തനങ്ങൾ നാടിനു മാതൃകയും നേട്ടവുമാണ്. ആതുര ശുശ്രൂഷ, വിദ്യാഭ്യാസം, ജൈവ കൃഷി, ജീവകാരുണ്യം തുടങ്ങിയ മേഖലകളിൽ നിർവഹിച്ച പ്രവർത്തനങ്ങളുടെ ശൈലി അപാരവും വ്യത്യസ്തവുമായിരുന്നു. താൻ കോട്ടയം എംപിയായിരിക്കുന്ന കാലത്ത് പിഡിഎസ് ഡയറക്ടറായിരുന്ന അറയ്ക്കലച്ചനോടൊപ്പം വിവിധ പ്രവർത്തനങ്ങൾക്കുള്ള പദ്ധതി അനുമതികൾക്ക് ഡൽഹിയിലെ ഓഫീസുകളിൽ ഒരുമിച്ചുപോയിത്തുടങ്ങിയ ബന്ധം മൂന്നു പതിറ്റാണ്ടായി തുടരുന്നു.
പെരുമാറ്റത്തിൽ ആദരവും സംസാരത്തിൽ ഔന്നത്യവും എപ്പോഴും എല്ലാവരോടും പുലർത്തിയിരുന്ന പിതാവിന്റെ ശുശ്രൂഷാ മേഖലകളെ എക്കാലവും സ്മരിക്കും. മതേതര മൂല്യങ്ങളുടെ വലിയ പ്രഘോഷകരായിരുന്നു അറയ്ക്കൽ പിതാവ്. എല്ലാ മതത്തിൽപ്പെട്ടവരെയും ഒരേപോലെ വീക്ഷിക്കുകയും എല്ലാവരുടെയും നന്മ കാംക്ഷിക്കുകയും ചെയ്ത മേൽപ്പട്ടക്കാരനായിരുന്നു. ആയുർവേദചികിത്സയിലും കൃഷിയിലും അദ്ദേഹം കാണിച്ച മാതൃക ഏറെ നേട്ടങ്ങളെ സമ്മാനിച്ചതായി രമേശ് ചെന്നിത്തല പറഞ്ഞു.