കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷ സ്ഥാനത്തുനിന്നും വിരമിച്ച മാർ മാത്യു അറയ്ക്കൽ പിതാവിന് ഇന്ന് ജനകീയ സ്നേഹാദരവ്. പൊതുസമൂഹത്തിനൊന്നാകെ ന·കൾ വാരിവിതറി നാടിന്റെ സമഗ്രവികസനത്തിന് പുത്തൻ ഏടുകൾ എഴുതിച്ചേർത്ത ജനകീയ പിതാവിന് സ്നേഹാദരവുകൾ നേരുവാൻ ആയിരങ്ങൾ ഇന്ന് അമൽജ്യോതി അങ്കണത്തിൽ എത്തിച്ചേരും.
ആത്മീയതയും അദ്ധ്വാനവും വിശ്വാസവും വികസനവും സമർപ്പണവും സാക്ഷ്യവും ഒരുമിച്ചുപോകേണ്ടതാണ് എന്നു ജീവിതം കൊണ്ടു തെളിയിച്ച വ്യക്തിയാണ് മാർ മാത്യു അറയ്ക്കൽ.
കഠിനാധ്വാനം കൊണ്ടും കർമ്മശേഷി കൊണ്ടും സംഘടനാപാടവം കൊണ്ടും കൊയ്തെടുത്ത നേട്ടങ്ങൾ അനവധിയാണെങ്കിലും ഒന്നിനെക്കുറിച്ചും മേനി പറയാൻ പിതാവില്ല. ’എല്ലാം എന്നിലൂടെ സാധ്യമാകേണ്ട നിയോഗങ്ങളാണ്, നിയോഗങ്ങൾ മാത്രം’ എന്ന ഒറ്റ വരിയിൽ നേട്ടങ്ങൾ ഒതുക്കുന്ന പിതാവിനെയാണ് നമ്മളിക്കാലമത്രയും അനുഭവിച്ചതും ഇന്ന് ആദരിക്കുന്നതും.
വിമർശനങ്ങൾ എൽക്കുന്പോഴും പ്രശംസ കേൾക്കുന്പോഴും പിതാവിന്റെ മുഖഭാവത്തിനു മാറ്റമില്ല. അതൊക്കെ പ്രവർത്തിക്കുന്നതുകൊണ്ടുള്ള പ്രതികരണങ്ങൾ മാത്രം എന്നതാണ് പിതാവിന്റെ മതം. അല്ലെങ്കിൽ കുരിശെടുത്തവന്റെ പിന്നാലെ പോയവർക്കുള്ള സമ്മാനമാണ് കുരിശുകൾ എന്ന തത്ത്വത്തിൽ തന്റെ നൊന്പരങ്ങളും വേദനകളും പിതാവ് ഒതുക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.
പാവപ്പെട്ടവനും പാർശ്വവത്കരിക്കപ്പെട്ടവനും കർഷകനും ഗ്രാമീണരും പിതാവിന്റെ സ്ഥായിയായ വികസന സങ്കല്പത്തിലെ മുഖ്യ ഗുണഭോക്താക്കളാണ്. അത് ആദിവാസിയായാലും അവിശ്വാസിയായാലും അവസരവാദിയായാലും നിരീശ്വരവാദിയായാലും പണ്ഡിതനായാലും പാമരനായാലും വ്യത്യാസമില്ലാതെ ദൈവത്തിന്റെ പരമോന്നത സൃഷ്ടിയായ മനുഷ്യനെന്ന വിശാലകാഴ്ചപ്പാടിൽ കാണുവാൻ പിതാവിനായി.
ഇല്ലാത്തവന്റെ വേദനയും രോദനവും പിതാവിന്റെ വേദനകൾകൂടിയാണ്. ഉള്ളവനോട് പക്ഷം ചേരുന്നു എന്ന പരാതി ഉയരുന്പോഴും ഉള്ളവനിൽനിന്ന് ഇല്ലാത്തവനിലേക്കുള്ള പാലം പണിത് അതിന്റെ പ്രയോജനം ഉദ്ദേശിച്ചവർക്ക് ലഭിക്കുന്പോൾ തനിക്ക് ലഭിക്കുന്നത് സംതൃപ്തി മാത്രമെന്ന് പിതാവ് പലപ്പോഴും സാക്ഷ്യപ്പെടുത്തുന്നു. പ്രക്ഷുബ്ധമായ അന്തരീക്ഷത്തിലും പുഞ്ചിരിക്കുന്ന മുഖവുമായി ഇടറാതെയും പതറാതെയും പിതാവ് പ്രവർത്തിക്കുന്നതു കാണുന്പോൾ കർത്താവിന്റെ സംരക്ഷണത്തിന്റെ മഹത്വവും കൃപയുമാണ് പിതാവിനോടൊപ്പം പ്രവർത്തിച്ച ഞങ്ങൾ തിരിച്ചറിഞ്ഞത്.
കൂടെനിൽക്കുന്നവരെ കൂട്ടിനിർത്തുവാൻ, അവരുടെ വിഷയങ്ങളും വിഷമങ്ങളും സ്വന്തമായി കാണാൻ ദൈവശാസ്ത്രത്തിൽ നിന്നും പ്രായോഗിക ശാസ്ത്രത്തിലേയ്ക്കും ജനങ്ങളിലേയ്ക്കും ഇറങ്ങിവരുവാനും അവരുടെ ഹൃദയത്തിൽ ഇടംനേടാനും പിതാവിനുള്ള അനിതരവും അസാധാരണവുമായ പാടവം പലപ്പോഴും എല്ലാവരേയും അതിശയിപ്പിച്ചിട്ടുണ്ട്.
ഈ ജനകീയ ആദരവ് ഒരു പുത്തൻ ഉണർവാണ്. 75ന്റെ നിറവിലും കരുത്തുനേടി പ്രവർത്തിക്കുവാൻ പിതാവിനാകട്ടെയെന്ന് ആശംസിക്കുന്നു. അറയ്ക്കൽ പിതാവിന്റെ കഴിവുകൾ, ബന്ധങ്ങൾ, കാഴ്ചപ്പാടുകൾ വേണ്ടരീതിയിൽ ഉപയോഗിക്കാനായില്ലെന്നുള്ള നിരാശയുണ്ട്. അറയ്ക്കൽ പിതാവിന് യാത്രയയപ്പില്ല. പിതാവിന് നമ്മളെയും നമുക്ക് പിതാവിനെയും വിട്ടുപോകാനാവില്ല. നമ്മോടൊപ്പം ഈ നാടിന്റെ വലിയപിതാവായി മാർഗ്ഗദർശിയായി തുടർന്നുമുണ്ടാകുമെന്ന് വിശ്വസിക്കുന്നു, അതാണ് ഈ സമ്മേളനം യാത്രയയപ്പിനപ്പുറം ജനകീയ ആദരവായി മാറിയത്.
കാഞ്ഞിരപ്പള്ളി രുപതയുടെ ഭരണത്തിൽ നിന്ന് വിരമിച്ചാലും വിശ്രമജീവിതം അറയ്ക്കൽ പിതാവിന്റെ നിഘണ്ടുവിലുണ്ടെന്ന് കരുതുന്നില്ല. അറയ്ക്കൽ പിതാവിന് പ്രിയജനതയുടെ ജനകീയ സ്നേഹാദരവുകൾ.
ഷെവലിയാർ അഡ്വ. വി.സി. സെബാസ്റ്റ്യൻ
കണ്വീനർ, സംഘാടകസമിതി
ആത്മീയതയും അദ്ധ്വാനവും വിശ്വാസവും വികസനവും സമർപ്പണവും സാക്ഷ്യവും ഒരുമിച്ചുപോകേണ്ടതാണ് എന്നു ജീവിതം കൊണ്ടു തെളിയിച്ച വ്യക്തിയാണ് മാർ മാത്യു അറയ്ക്കൽ.
കഠിനാധ്വാനം കൊണ്ടും കർമ്മശേഷി കൊണ്ടും സംഘടനാപാടവം കൊണ്ടും കൊയ്തെടുത്ത നേട്ടങ്ങൾ അനവധിയാണെങ്കിലും ഒന്നിനെക്കുറിച്ചും മേനി പറയാൻ പിതാവില്ല. ’എല്ലാം എന്നിലൂടെ സാധ്യമാകേണ്ട നിയോഗങ്ങളാണ്, നിയോഗങ്ങൾ മാത്രം’ എന്ന ഒറ്റ വരിയിൽ നേട്ടങ്ങൾ ഒതുക്കുന്ന പിതാവിനെയാണ് നമ്മളിക്കാലമത്രയും അനുഭവിച്ചതും ഇന്ന് ആദരിക്കുന്നതും.
വിമർശനങ്ങൾ എൽക്കുന്പോഴും പ്രശംസ കേൾക്കുന്പോഴും പിതാവിന്റെ മുഖഭാവത്തിനു മാറ്റമില്ല. അതൊക്കെ പ്രവർത്തിക്കുന്നതുകൊണ്ടുള്ള പ്രതികരണങ്ങൾ മാത്രം എന്നതാണ് പിതാവിന്റെ മതം. അല്ലെങ്കിൽ കുരിശെടുത്തവന്റെ പിന്നാലെ പോയവർക്കുള്ള സമ്മാനമാണ് കുരിശുകൾ എന്ന തത്ത്വത്തിൽ തന്റെ നൊന്പരങ്ങളും വേദനകളും പിതാവ് ഒതുക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.
പാവപ്പെട്ടവനും പാർശ്വവത്കരിക്കപ്പെട്ടവനും കർഷകനും ഗ്രാമീണരും പിതാവിന്റെ സ്ഥായിയായ വികസന സങ്കല്പത്തിലെ മുഖ്യ ഗുണഭോക്താക്കളാണ്. അത് ആദിവാസിയായാലും അവിശ്വാസിയായാലും അവസരവാദിയായാലും നിരീശ്വരവാദിയായാലും പണ്ഡിതനായാലും പാമരനായാലും വ്യത്യാസമില്ലാതെ ദൈവത്തിന്റെ പരമോന്നത സൃഷ്ടിയായ മനുഷ്യനെന്ന വിശാലകാഴ്ചപ്പാടിൽ കാണുവാൻ പിതാവിനായി.
ഇല്ലാത്തവന്റെ വേദനയും രോദനവും പിതാവിന്റെ വേദനകൾകൂടിയാണ്. ഉള്ളവനോട് പക്ഷം ചേരുന്നു എന്ന പരാതി ഉയരുന്പോഴും ഉള്ളവനിൽനിന്ന് ഇല്ലാത്തവനിലേക്കുള്ള പാലം പണിത് അതിന്റെ പ്രയോജനം ഉദ്ദേശിച്ചവർക്ക് ലഭിക്കുന്പോൾ തനിക്ക് ലഭിക്കുന്നത് സംതൃപ്തി മാത്രമെന്ന് പിതാവ് പലപ്പോഴും സാക്ഷ്യപ്പെടുത്തുന്നു. പ്രക്ഷുബ്ധമായ അന്തരീക്ഷത്തിലും പുഞ്ചിരിക്കുന്ന മുഖവുമായി ഇടറാതെയും പതറാതെയും പിതാവ് പ്രവർത്തിക്കുന്നതു കാണുന്പോൾ കർത്താവിന്റെ സംരക്ഷണത്തിന്റെ മഹത്വവും കൃപയുമാണ് പിതാവിനോടൊപ്പം പ്രവർത്തിച്ച ഞങ്ങൾ തിരിച്ചറിഞ്ഞത്.
കൂടെനിൽക്കുന്നവരെ കൂട്ടിനിർത്തുവാൻ, അവരുടെ വിഷയങ്ങളും വിഷമങ്ങളും സ്വന്തമായി കാണാൻ ദൈവശാസ്ത്രത്തിൽ നിന്നും പ്രായോഗിക ശാസ്ത്രത്തിലേയ്ക്കും ജനങ്ങളിലേയ്ക്കും ഇറങ്ങിവരുവാനും അവരുടെ ഹൃദയത്തിൽ ഇടംനേടാനും പിതാവിനുള്ള അനിതരവും അസാധാരണവുമായ പാടവം പലപ്പോഴും എല്ലാവരേയും അതിശയിപ്പിച്ചിട്ടുണ്ട്.
ഈ ജനകീയ ആദരവ് ഒരു പുത്തൻ ഉണർവാണ്. 75ന്റെ നിറവിലും കരുത്തുനേടി പ്രവർത്തിക്കുവാൻ പിതാവിനാകട്ടെയെന്ന് ആശംസിക്കുന്നു. അറയ്ക്കൽ പിതാവിന്റെ കഴിവുകൾ, ബന്ധങ്ങൾ, കാഴ്ചപ്പാടുകൾ വേണ്ടരീതിയിൽ ഉപയോഗിക്കാനായില്ലെന്നുള്ള നിരാശയുണ്ട്. അറയ്ക്കൽ പിതാവിന് യാത്രയയപ്പില്ല. പിതാവിന് നമ്മളെയും നമുക്ക് പിതാവിനെയും വിട്ടുപോകാനാവില്ല. നമ്മോടൊപ്പം ഈ നാടിന്റെ വലിയപിതാവായി മാർഗ്ഗദർശിയായി തുടർന്നുമുണ്ടാകുമെന്ന് വിശ്വസിക്കുന്നു, അതാണ് ഈ സമ്മേളനം യാത്രയയപ്പിനപ്പുറം ജനകീയ ആദരവായി മാറിയത്.
കാഞ്ഞിരപ്പള്ളി രുപതയുടെ ഭരണത്തിൽ നിന്ന് വിരമിച്ചാലും വിശ്രമജീവിതം അറയ്ക്കൽ പിതാവിന്റെ നിഘണ്ടുവിലുണ്ടെന്ന് കരുതുന്നില്ല. അറയ്ക്കൽ പിതാവിന് പ്രിയജനതയുടെ ജനകീയ സ്നേഹാദരവുകൾ.
ഷെവലിയാർ അഡ്വ. വി.സി. സെബാസ്റ്റ്യൻ
കണ്വീനർ, സംഘാടകസമിതി