+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാര്‍ മാത്യു അറയ്ക്കല്‍: അനേകര്‍ക്ക് ആശ്വാസം പകര്‍ന്ന വ്യക്തിത്വം

പീരുമേട്, മുറിഞ്ഞപുഴ, അമലഗിരി പള്ളികളുടെ വികാരിയായി ഞാന്‍ നിയമിതനായ വേളയില്‍ 38 വര്‍ഷം മുന്പാണ് മാത്യു അറയ്ക്കലച്ചനെ പരിചയപ്പെടുന്നത്. ആനക്കല്ല് പള്ളി
മാര്‍ മാത്യു അറയ്ക്കല്‍:  അനേകര്‍ക്ക് ആശ്വാസം പകര്‍ന്ന വ്യക്തിത്വം
പീരുമേട്, മുറിഞ്ഞപുഴ, അമലഗിരി പള്ളികളുടെ വികാരിയായി ഞാന്‍ നിയമിതനായ വേളയില്‍ 38 വര്‍ഷം മുന്പാണ് മാത്യു അറയ്ക്കലച്ചനെ പരിചയപ്പെടുന്നത്. ആനക്കല്ല് പള്ളിയില്‍ കൊച്ചച്ചനായിരുന്ന എന്നെ പീരുമേട്ടിലേക്ക് കൊണ്ടുപോകാന്‍ അന്ന് പിഡിഎസ് ഡയറക്ടറായിരുന്ന അറയ്ക്കലച്ചന്‍ ജീപ്പുമായി വന്നു. ആ യാത്രയില്‍ തുടങ്ങിയ അടുപ്പം ഇന്നും തുടരുന്നു.

പീരുമേട്, വഞ്ചിവയല്‍, ചക്കുപള്ളം, കുമളി, കോരുത്തോട്, മൂഴിക്കല്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ഏവരാലും അവഗണിക്കപ്പെട്ടു കിടന്നവരുടെ ഉന്നമനത്തിനായി അറയ്ക്കലച്ചന്‍ അക്കാലത്തു ചെയ്തിരുന്ന ശ്രമകരമായ സേവനങ്ങള്‍ ഞാന്‍ നേരില്‍ കണ്ടിട്ടുണ്ട്. വിദൂരങ്ങളില്‍നിന്നു വരെ മുന്നിലെത്തുന്ന പാവങ്ങളെ കൈമറന്നു സഹായിക്കുന്ന അച്ചന്‍റെ ശൈലി എന്നെ അത്ഭുതപ്പെടുത്തി. അരമനയില്‍നിന്നു ലഭിച്ചിരുന്ന പ്രതിമാസ അലവന്‍സ് പാവങ്ങള്‍ക്ക് സഹായമായി നല്‍കുക മാത്രമല്ല പറ്റുമെങ്കില്‍ കടംവാങ്ങിയും കൂടുതല്‍ പേരെ സഹായിച്ചിരുന്നു.

വെള്ളിയാഴ്ചകളില്‍ പീരുമേട്ടിലെ ഓഫീസില്‍ സഹായം തേടി എത്തുന്നവരുടെ ക്യൂ പതിവായിരിക്കും. ചികിത്സ, വിദ്യാഭ്യാസം, വീടുനിര്‍മാണം തുടങ്ങി വിവിധ ആവശ്യങ്ങളുമായി എത്തിയിരുന്ന ഒട്ടനവധി പേര്‍ക്ക് വളരെയേറെ സഹായം അദ്ദേഹം നല്‍കി. പിന്നീട് ഇവര്‍ക്കായി അച്ചന്‍ പിഡിഎസ് മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് പദ്ധതി തുടങ്ങി. പീരുമേട് പ്രദേശങ്ങളുടെ മുഖച്ഛായ അച്ചന്‍ മാറ്റിയെന്നു പറയാം. സഹ്യാദ്രി ആയുര്‍വേദകേന്ദ്രം, ഓര്‍ഗാനിക് ഫാം, കാര്‍ഷിക ഫാക്ടറികള്‍, ഹൈറേഞ്ച് മെഡിക്കല്‍ സെന്‍റര്‍, കള്ളിവയലില്‍ പാപ്പന്‍ മെമ്മോറിയല്‍ ട്രസ്റ്റ് തുടങ്ങി ഏറെ സംരംഭങ്ങള്‍.

മുറിഞ്ഞപുഴയിലും അമലഗിരിയിലും പള്ളികളും പള്ളിമുറികളും പണിയുവാന്‍ എനിക്കു പ്രോത്സാഹനം പകര്‍ന്നതും അക്കാലത്ത് അറയ്ക്കലച്ചനാണ്.1990ന് എരുമേലിയിലേക്ക് സ്ഥലം മാറുന്നതുവരെ ഞങ്ങള്‍ ഒരുമിച്ചാണ് വസിച്ചിരുന്നത്. മാര്‍ മാത്യു വട്ടക്കുഴിപിതാവ് എന്നെ എരുമേലിയില്‍ പള്ളിപണിയാന്‍ നിയോഗിച്ചപ്പോള്‍ അറയ്ക്കലച്ചന്‍ എനിക്ക് ഏറെ പിന്തുണ നല്‍കി.

2001ല്‍ ഫാ. മാത്യു അറയ്ക്കല്‍ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനായ കാലത്ത് ഞാന്‍ നെയ്യാട്ടുശേരി വികാരിയായിരുന്നു. പിതാവിന്‍റെ താല്‍പര്യപ്രകാരം ഞാന്‍ വികാരി ജനറാളായി ചാര്‍ജെടുത്തു. അങ്ങനെ വീണ്ടും ഒന്പതു വര്‍ഷം കൂടി ഒരുമിച്ച് പ്രവര്‍ത്തിച്ചു. അക്കാലത്തും സഹായം ചോദിച്ചെത്തുന്നവരോടു പിതാവ് കാണിക്കുന്ന ഔദാര്യം എന്നെ അതിശയിപ്പിച്ചു. അര ലക്ഷം രൂപവരെ ദാനധര്‍മം നടത്തുന്ന ദിവസങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്.

' ദൈവം തരും. സഹായം ആഗ്രഹിച്ചു വരുന്നവരുടെ പ്രതീക്ഷ ഇല്ലാതാക്കരുത് 'എന്നതായിരുന്നു അപ്പോഴൊക്കെ പിതാവിന്‍റെ പ്രതികരണം. കുട്ടിക്കാനത്ത് മരിയന്‍ കോളജും കാഞ്ഞിരപ്പള്ളിയില്‍ അമല്‍ജ്യോതി കോളജും പണിതുയര്‍ത്താന്‍ പിതാവ് കാണിച്ച ധൈര്യവും സഹനവും ആത്മാര്‍ഥതയും ശ്രദ്ധേയമാണ്. പിതാവ് നടത്തിവന്ന രണ്ടു ദിവസത്തെ ഇടവക സന്ദര്‍ശനം, രോഗി സന്ദര്‍ശനം എന്നിവയൊക്കെ ഏറെ മാതൃകാപരമായിരുന്നു.

രൂപതയിലെ എല്ലാ വൈദികര്‍ക്കും പ്രവര്‍ത്തന സ്വാതന്ത്ര്യവും പ്രോത്സാഹനവും പിതാവ് നല്‍കി. പറ്റുന്നിടത്തോളം വിദേശത്ത് പഠിക്കാന്‍ യുവവൈദികര്‍ക്കും വൈദിക വിദ്യാര്‍ഥികള്‍ക്കും പ്രോത്സാഹനം നല്‍കി. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി വൈദികര്‍ സമീപിക്കുമ്പോള്‍ പിതാവ് നിര്‍ലോഭം സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തതുകൊണ്ടാണ് നിരവധി മനോഹര ദൈവാലയങ്ങള്‍ രൂപതയില്‍ പണിതുയര്‍ത്താന്‍ സാധിച്ചത്.

വൈദികനായ കാലംമുതല്‍ യാത്ര കഴിഞ്ഞ് എത്ര വൈകി വന്നാലും സ്വന്തം പ്രാര്‍ഥന പുസ്തകവുമായി ചാപ്പലില്‍ കയറി പ്രാര്‍ഥിക്കാതെ അദ്ദേഹം മുറിയില്‍ കയറിയിരുന്നില്ല. മെത്രാനായ ശേഷവും യഥാസമയം കാനോന നമസ്‌കാരം ചൊല്ലുന്നതില്‍ മാതൃകയായിട്ടാണ് പിതാവിനെ കാണാന്‍ കഴിഞ്ഞിട്ടുള്ളത്. പിതാവിന്‍റെ വ്യക്തിത്വവും പ്രോത്സാഹനവും ഏവര്‍ക്കും കരുതലും കരുത്തുമായി വര്‍ത്തിക്കുന്നു. പത്തനംതിട്ടയില്‍ വികാരിജനറാളായി എന്നെ നിയോഗിച്ച വേളയില്‍ എക്യുമെനിസത്തിനും മാനവമൈത്രിയ്ക്കും പ്രത്യേകം ശ്രദ്ധ നല്‍കണമെന്നും പിതാവ് നിര്‍ദേശിച്ചിരുന്നു.

മോണ്‍. ജോര്‍ജ് ആലുങ്കല്‍
(കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാള്‍)
More in All :