സമഗ്രവിമോചനവും വളർച്ചയുമെന്ന വിശാലമായ ആത്മീയ ദർശനം ഹൃദയത്തിൽ ഏറ്റുവാങ്ങിയ മേൽപ്പട്ടക്കാരനാണ് മാർ മാത്യു അറയ്ക്കൽ പിതാവ്. ആത്മീയതയിൽ ആഴപ്പെട്ട ശുശ്രൂഷയിൽ രൂപതയുടെ സമസ്തതലങ്ങളുടെയും അഭിവൃദ്ധിക്കായി പിതാവ് കഠിനപ്രയത്നം നടത്തി. ജീവനുണ്ടാകാനും അത് സമൃദ്ധമായി ഉണ്ടാകാനും എന്ന ആപ്തവാക്യം അതിന്റെ പൂർണതയിൽ പിതാവ് നിറേവേറ്റി. ഏറ്റെടുത്ത എല്ലാ പ്രവർത്തനങ്ങളിലും വിജയിക്കുകയും അവയൊക്കെ അനേകർക്കു നേട്ടമാവുകയും ചെയ്തു.
നിസ്വാർഥമായ പ്രവർത്തനത്തിലൂടെ സമൂഹത്തിന്റെ എല്ലാ മേഖലകളെയും സ്വാധീനിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങളാണ് അര നൂറ്റാണ്ടുനീളുന്ന സമർപ്പിത ജീവിതപാതകളിൽ പിതാവ് നടപ്പാക്കിയത്. പാവങ്ങളോടും വേദനിക്കുന്നവരോടും പാർശ്വവൽക്കരിക്കപ്പെട്ടവരോടും അദ്ദേഹത്തിന് വലിയ പ്രതിബദ്ധതയും കരുണയും കരുതലുമുണ്ടായിരുന്നു. കാഞ്ഞിരപ്പള്ളി രൂപതയുടെ സ്ഥാപന കാലത്തു പീരുമേട് ഡെവലപ്മെന്റ് സൊസൈറ്റിയുടെ ചുമതല വഹിക്കുന്പോൾ രൂപതയുടെ സാമൂഹികപ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമായി ഇടപെട്ടിരുന്നു. ആ പ്രവർത്തനങ്ങളൊക്കെ പിൽക്കാലത്ത് രൂപതയ്ക്കും പൊതുസമൂഹത്തിനും വലിയ മുന്നേറ്റത്തിനും നവോത്ഥാനത്തിനും വഴിയൊരുക്കുകയും ചെയ്തു.
ഏവരാലും അവഗണിക്കപ്പെട്ടിരുന്ന ഗിരിവർഗക്കാരുടെയും കുടിയേറ്റ ചെറുകിട കർഷരുടെയും ഉന്നമനത്തിനും ക്ഷേമത്തിനും വൈദികനായിരിക്കെ ശ്രദ്ധവച്ചിരുന്നു. രൂപതാധ്യക്ഷനായശേഷം രൂപതയുടെ എല്ലാ പ്രവർത്തനങ്ങളെയും ക്രിയാത്മകമായി ഏകോപിപ്പിക്കുന്നതിൽ മുൻകാല പ്രവർത്തന പരിചയം ഏറെ സഹായകരമായി.
വിദ്യാഭ്യാസമേഖയിൽ പിതാവിന്റെ സംഭാവനകൾ അതുല്യമാണ്. മരിയൻ കോളജ് പിതാവിന്റെ ശ്രമഫലമായി ആരംഭിച്ച് വളർച്ചയുടെ വലിയ ഘട്ടത്തിലെത്തി. അമൽ ജ്യോതി എൻജിനീയറിംഗ് കോളജ് ഉന്നത വിദ്യാഭ്യാസ മേഖലയിലെ തിളങ്ങുന്ന അധ്യായമാണ്. ഉന്നത വിദ്യാഭ്യാസത്തിലും സാങ്കേതിക മേഖലയിലുമുണ്ടായ മുന്നേറ്റം കാഞ്ഞിരപ്പള്ളി രൂപതയുടെ മാത്രമല്ല നാടിന്റെതന്നെ മുഖച്ഛായ മാറ്റി.
രൂപതയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ദേശീയനിലവാരം പുലർത്തുന്ന സ്കൂളുകളും കോളജുകളും ഇതര സ്ഥാപനങ്ങളും കേരളത്തിനു വലിയ നേട്ടവും അംഗീകാരവുമായി മാറിയിരിക്കുന്നു. ജീവകാരുണ്യ മേഖലയിൽ എക്കാലത്തും പിതാവിനുണ്ടായിരുന്ന കരുതലും എടുത്തുപറയേണ്ടതാണ്. വേദനിക്കുന്നവരെയും വിശക്കുന്നവരെയും അവഗണിക്കപ്പെട്ടവരെയും സംരക്ഷിക്കാൻ ഒട്ടനവധി സ്ഥാപനങ്ങൾ രൂപതയിൽ പടുത്തുയർത്തി. രൂപതാംഗങ്ങൾക്കു മാത്രമല്ല എല്ലാ വിഭാഗത്തിൽപ്പെട്ടവർക്കും വലിയ സംഭാവനകളും സേവനവും സഹായവും നൽകാൻ പിതാവിന്റെ വിശാലമായ മനസിനു സാധിച്ചു.
എന്നും എപ്പോഴും എല്ലാവർക്കും സമീപസ്ഥനും സ്വീകാര്യനുമാണ് പിതാവ്. സമൂഹത്തിലെ വലിയവർക്കും ചെറിയവർക്കും പിതാവിനെ കാണാനും സംസാരിക്കാനും എപ്പോഴും അവസരവും സ്വാതന്ത്ര്യവുമുണ്ട്. അടുത്തെത്തുന്നവർക്കെല്ലാം ഒരു നല്ല സ്നേഹ പിതാവിന്റെ കരുതലും സ്നേഹവും അനുഭവിക്കാനും കഴിഞ്ഞു. ജാതിമത വേർതിരിവില്ലാതെ ഏവർക്കും ആശ്രയമായി മാറിയ പിതാവ് നാടിന് പിതൃതുല്യനായിരുന്നു എന്നതാണ് 19 വർഷത്തെ മേൽപ്പട്ട ശുശ്രൂഷയുടെ ചരിത്രപാതയിൽ കാണാനാവുക.
എല്ലാ തലങ്ങളിലും ദീർഘവീക്ഷണത്തോടെ പദ്ധതികൾ ആവിഷ്കരിക്കുന്നതിലും അത് ശ്രദ്ധയോടെ നടപ്പാക്കി വിജയിപ്പിക്കുന്നതിലും പിതാവ് ശ്രദ്ധവച്ചു. പ്രതിസന്ധികളിൽ തളരാതെ ദൈവത്തിൽ ആശ്രയിച്ചു ധീരമായി മുന്നേറുന്ന ശൈലി പിതാവിൽ കാണാം.
കത്തോലിക്കാ സഭയുടെയും ഇതര സഹോദര സഭകളുടെയും വിവിധങ്ങളായ ആവശ്യങ്ങളിൽ പിതാവ് എപ്പോഴും ക്രിയാത്മകമായി ഇടപെട്ടിരുന്നു. സമൂഹത്തിൽ തനിക്കുള്ള സ്വാധീനവും ബന്ധങ്ങളും സഭയുടെയും വിശ്വാസികളുടെയും സുരക്ഷയ്ക്കും നൻമയക്കും വിനിയോഗിക്കുന്നതിൽ നീതിപൂർവകമായ ഇടപെടൽ നടത്തുന്നതിൽ എന്നും ശ്രദ്ധവച്ചിട്ടുണ്ട്. പിതാവിന്റെ സാന്നിധ്യവും സ്വാധീനവും വലിയൊരു ചൈതന്യവും ബലവുമാണ്. സാമൂഹിക നൻമയും രാജ്യഅഭിവൃദ്ധിയും ലക്ഷ്യമാക്കിയാണ് സഭ പ്രവർത്തിക്കുന്നതെന്ന തിരിച്ചറിവിൽ നീതിയുടെയും സത്യത്തിന്റെയും പക്ഷത്ത് ഉറച്ചുനിന്നുകൊണ്ട് ഏറെ ശ്രമകരമായ സാമൂഹിക ശുശ്രൂഷ ഏറ്റെടുത്തു നടപ്പാക്കിയിട്ടുണ്ട്.
വിശ്വാസികളെ ഒരുമിപ്പിക്കാനും ആധ്യാത്മീക സംഘടനകളെ ശക്തീകരിക്കാനും അതുവഴി ഇടവകയ്ക്കും കൂട്ടായ്മകൾക്കും രൂപതയ്ക്കും നേട്ടവും നൻമയും സമ്മാനിക്കുന്നതിലും പിതാവിനു സാധിച്ചു. രൂപതയുടെ ഓരോ പ്രവർത്തന മേഖലയ്ക്കും സംരംഭത്തിനും അനുയോജ്യരായ വ്യക്തികളെ കണ്ടെത്തിയും പരിശീലിപ്പിച്ചു ചുമതലപ്പെടുത്താനും അവർക്കു പ്രോത്സാഹനവും പ്രവർത്തന സ്വാതന്ത്യവും നൽകാനും ശ്രദ്ധിച്ചു. വലിയ നേതൃപാടവത്തിന്റെയും തുറവിയുള്ള മനസിന്റെയും ഉടമയാണ് മാർ അറയ്ക്കൽ പിതാവ്.
രൂപതയുടെ ആധ്യാത്മിക വളർച്ചയ്ക്ക് ഉദാത്തമായ പ്രവർത്തനങ്ങൾ നടത്തിയ പിതാവ് മതബോധനമേഖലയിൽ വിശ്വാസപരിശീലനം കാലോചിതമായി നടപ്പാക്കി. വിശ്വാസ പരിശീലന രംഗത്ത് പിതാവ് വലിയ ശ്രദ്ധ നൽകിയിരുന്നതായി ഏഴു വർഷം ഇതിനു ചുമതല വഹിച്ചിരുന്ന എനിക്ക് അറിയാം. നൂതനങ്ങളായ കർമപദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കുന്നതിൽ വ്യക്തമായ ദർശനവും പ്രോത്സാഹനവും പിതാവ് നൽകിയിരുന്നു. പുതിയ ആശയങ്ങളും കർമപദ്ധതികളും ആവിഷ്കരിക്കുന്പോൾ അതിനെ പൂർണമായി അദ്ദേഹം പിന്തുണച്ചിരുന്നു.
രൂപതയുടെ എല്ലാ മേഖലയുടെയും വളർച്ചയ്ക്ക് പിതാവ് ശ്രദ്ധവച്ചിട്ടുണ്ട്. ഹൈറേഞ്ച് വികസനത്തിനെന്ന പോലെ തെക്കൻമേഖലയുടെ ഉന്നമനത്തിനും വളർച്ചയ്ക്കും പദ്ധതികൾ ആവിഷ്കരിച്ചു. ഒരു വിശ്വാസിപോലും രൂപതയുടെ കരുതലിൽ നിന്ന് ഒറ്റപ്പെട്ടു പോകാതിരിക്കാൻ തെക്കൻമേഖലയുടെ ശാക്തീകരണത്തിൽ പിതാവ് നടത്തിയ ശ്രമകരമായ അധ്വാനത്തെ സ്തുത്യർഹം എന്നു വിശേഷിപ്പിക്കണം. കോഴഞ്ചേരി വരെ കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രവർത്തനം വിസ്തൃതമാക്കിയതിനൊപ്പം നിരവധി ഇടവകകളും ദൈവാലയങ്ങളും സ്ഥാപനങ്ങളും പത്തനംതിട്ട പ്രദേശത്തും പടുത്തുയർത്തി.
സമൂഹത്തിന്റെ ഉന്നതതലങ്ങളിലുള്ളവരുമായി പിതാവ് വലിയ അടുപ്പവും ഉൗഷ്മളമായ ബന്ധവും കാത്തുസൂക്ഷിക്കുന്നു. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലകളിലൊക്കെയുള്ളവരുമായി അസാമാന്യമായ അടുപ്പം പിതാവിനുണ്ട്. ഇന്ന് കാഞ്ഞിരപ്പള്ളിയിൽ പൊതുസമൂഹം ഇത്തരത്തിലൊരു ജനകീയ ആദരം പിതാവിനു നൽകുന്നതിനു പിന്നിലെ അനിവാര്യതയും ഇതുതന്നെയാണ്. പൊതുസമൂഹത്തിലേക്ക് പിതാവ് ഇറങ്ങിച്ചെല്ലുകയും ഏവരുമായി ആത്മബന്ധം സ്ഥാപിക്കുകയും ചെയ്തപ്പോൾ സ്നേഹനിധിയായ ഒരു വൈദികശ്രേഷ്ഠന്റെ കരുതലും സ്നേഹവുമാണ് ഏവർക്കും അനുഭവിച്ചറിയാനായത്. അത്യപൂർവമായ വ്യക്തിത്വസവിശേഷത അറയ്ക്കൽ പിതാവിനെ എക്കാലവും ജനകീയനായി മാറ്റുന്നു.
പിതാവ് വിരമിച്ചശേഷം കൂടുതൽ കർമനിരതനാകും എന്നതാണ് ഏവരുടെയും ആഗ്രഹം. കൂടുതൽ മേഖലയിലേക്ക് ഇറങ്ങിച്ചെന്ന് കൂടുതൽപേർക്ക് സഹായവും ആശ്വാസവും നൽകാനും പിതാവിനു കഴിയും. രൂപതയ്ക്കു പുറത്തും കർമനിരതമാകനാനും വിശാലമായ മേഖലയിൽ ഇടപെടാനും പിതാവിന് അവസരം കൈവന്നിരിക്കുന്നു. പിതാവിന്റെ സാന്നിധ്യവും കരുതലും രൂപതയ്ക്കും വിശ്വാസികൾക്കും പൊതുസമൂഹത്തിനും വരുകാലത്തിലും ചൈതന്യം പകരട്ടെ എന്ന് പ്രാർഥിക്കുന്നു, ആശംസിക്കുന്നു.
മാർ ജോസ് പുളിക്കൽ
കാഞ്ഞിരപ്പള്ളി ബിഷപ്
നിസ്വാർഥമായ പ്രവർത്തനത്തിലൂടെ സമൂഹത്തിന്റെ എല്ലാ മേഖലകളെയും സ്വാധീനിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങളാണ് അര നൂറ്റാണ്ടുനീളുന്ന സമർപ്പിത ജീവിതപാതകളിൽ പിതാവ് നടപ്പാക്കിയത്. പാവങ്ങളോടും വേദനിക്കുന്നവരോടും പാർശ്വവൽക്കരിക്കപ്പെട്ടവരോടും അദ്ദേഹത്തിന് വലിയ പ്രതിബദ്ധതയും കരുണയും കരുതലുമുണ്ടായിരുന്നു. കാഞ്ഞിരപ്പള്ളി രൂപതയുടെ സ്ഥാപന കാലത്തു പീരുമേട് ഡെവലപ്മെന്റ് സൊസൈറ്റിയുടെ ചുമതല വഹിക്കുന്പോൾ രൂപതയുടെ സാമൂഹികപ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമായി ഇടപെട്ടിരുന്നു. ആ പ്രവർത്തനങ്ങളൊക്കെ പിൽക്കാലത്ത് രൂപതയ്ക്കും പൊതുസമൂഹത്തിനും വലിയ മുന്നേറ്റത്തിനും നവോത്ഥാനത്തിനും വഴിയൊരുക്കുകയും ചെയ്തു.
ഏവരാലും അവഗണിക്കപ്പെട്ടിരുന്ന ഗിരിവർഗക്കാരുടെയും കുടിയേറ്റ ചെറുകിട കർഷരുടെയും ഉന്നമനത്തിനും ക്ഷേമത്തിനും വൈദികനായിരിക്കെ ശ്രദ്ധവച്ചിരുന്നു. രൂപതാധ്യക്ഷനായശേഷം രൂപതയുടെ എല്ലാ പ്രവർത്തനങ്ങളെയും ക്രിയാത്മകമായി ഏകോപിപ്പിക്കുന്നതിൽ മുൻകാല പ്രവർത്തന പരിചയം ഏറെ സഹായകരമായി.
വിദ്യാഭ്യാസമേഖയിൽ പിതാവിന്റെ സംഭാവനകൾ അതുല്യമാണ്. മരിയൻ കോളജ് പിതാവിന്റെ ശ്രമഫലമായി ആരംഭിച്ച് വളർച്ചയുടെ വലിയ ഘട്ടത്തിലെത്തി. അമൽ ജ്യോതി എൻജിനീയറിംഗ് കോളജ് ഉന്നത വിദ്യാഭ്യാസ മേഖലയിലെ തിളങ്ങുന്ന അധ്യായമാണ്. ഉന്നത വിദ്യാഭ്യാസത്തിലും സാങ്കേതിക മേഖലയിലുമുണ്ടായ മുന്നേറ്റം കാഞ്ഞിരപ്പള്ളി രൂപതയുടെ മാത്രമല്ല നാടിന്റെതന്നെ മുഖച്ഛായ മാറ്റി.
രൂപതയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ദേശീയനിലവാരം പുലർത്തുന്ന സ്കൂളുകളും കോളജുകളും ഇതര സ്ഥാപനങ്ങളും കേരളത്തിനു വലിയ നേട്ടവും അംഗീകാരവുമായി മാറിയിരിക്കുന്നു. ജീവകാരുണ്യ മേഖലയിൽ എക്കാലത്തും പിതാവിനുണ്ടായിരുന്ന കരുതലും എടുത്തുപറയേണ്ടതാണ്. വേദനിക്കുന്നവരെയും വിശക്കുന്നവരെയും അവഗണിക്കപ്പെട്ടവരെയും സംരക്ഷിക്കാൻ ഒട്ടനവധി സ്ഥാപനങ്ങൾ രൂപതയിൽ പടുത്തുയർത്തി. രൂപതാംഗങ്ങൾക്കു മാത്രമല്ല എല്ലാ വിഭാഗത്തിൽപ്പെട്ടവർക്കും വലിയ സംഭാവനകളും സേവനവും സഹായവും നൽകാൻ പിതാവിന്റെ വിശാലമായ മനസിനു സാധിച്ചു.
എന്നും എപ്പോഴും എല്ലാവർക്കും സമീപസ്ഥനും സ്വീകാര്യനുമാണ് പിതാവ്. സമൂഹത്തിലെ വലിയവർക്കും ചെറിയവർക്കും പിതാവിനെ കാണാനും സംസാരിക്കാനും എപ്പോഴും അവസരവും സ്വാതന്ത്ര്യവുമുണ്ട്. അടുത്തെത്തുന്നവർക്കെല്ലാം ഒരു നല്ല സ്നേഹ പിതാവിന്റെ കരുതലും സ്നേഹവും അനുഭവിക്കാനും കഴിഞ്ഞു. ജാതിമത വേർതിരിവില്ലാതെ ഏവർക്കും ആശ്രയമായി മാറിയ പിതാവ് നാടിന് പിതൃതുല്യനായിരുന്നു എന്നതാണ് 19 വർഷത്തെ മേൽപ്പട്ട ശുശ്രൂഷയുടെ ചരിത്രപാതയിൽ കാണാനാവുക.
എല്ലാ തലങ്ങളിലും ദീർഘവീക്ഷണത്തോടെ പദ്ധതികൾ ആവിഷ്കരിക്കുന്നതിലും അത് ശ്രദ്ധയോടെ നടപ്പാക്കി വിജയിപ്പിക്കുന്നതിലും പിതാവ് ശ്രദ്ധവച്ചു. പ്രതിസന്ധികളിൽ തളരാതെ ദൈവത്തിൽ ആശ്രയിച്ചു ധീരമായി മുന്നേറുന്ന ശൈലി പിതാവിൽ കാണാം.
കത്തോലിക്കാ സഭയുടെയും ഇതര സഹോദര സഭകളുടെയും വിവിധങ്ങളായ ആവശ്യങ്ങളിൽ പിതാവ് എപ്പോഴും ക്രിയാത്മകമായി ഇടപെട്ടിരുന്നു. സമൂഹത്തിൽ തനിക്കുള്ള സ്വാധീനവും ബന്ധങ്ങളും സഭയുടെയും വിശ്വാസികളുടെയും സുരക്ഷയ്ക്കും നൻമയക്കും വിനിയോഗിക്കുന്നതിൽ നീതിപൂർവകമായ ഇടപെടൽ നടത്തുന്നതിൽ എന്നും ശ്രദ്ധവച്ചിട്ടുണ്ട്. പിതാവിന്റെ സാന്നിധ്യവും സ്വാധീനവും വലിയൊരു ചൈതന്യവും ബലവുമാണ്. സാമൂഹിക നൻമയും രാജ്യഅഭിവൃദ്ധിയും ലക്ഷ്യമാക്കിയാണ് സഭ പ്രവർത്തിക്കുന്നതെന്ന തിരിച്ചറിവിൽ നീതിയുടെയും സത്യത്തിന്റെയും പക്ഷത്ത് ഉറച്ചുനിന്നുകൊണ്ട് ഏറെ ശ്രമകരമായ സാമൂഹിക ശുശ്രൂഷ ഏറ്റെടുത്തു നടപ്പാക്കിയിട്ടുണ്ട്.
വിശ്വാസികളെ ഒരുമിപ്പിക്കാനും ആധ്യാത്മീക സംഘടനകളെ ശക്തീകരിക്കാനും അതുവഴി ഇടവകയ്ക്കും കൂട്ടായ്മകൾക്കും രൂപതയ്ക്കും നേട്ടവും നൻമയും സമ്മാനിക്കുന്നതിലും പിതാവിനു സാധിച്ചു. രൂപതയുടെ ഓരോ പ്രവർത്തന മേഖലയ്ക്കും സംരംഭത്തിനും അനുയോജ്യരായ വ്യക്തികളെ കണ്ടെത്തിയും പരിശീലിപ്പിച്ചു ചുമതലപ്പെടുത്താനും അവർക്കു പ്രോത്സാഹനവും പ്രവർത്തന സ്വാതന്ത്യവും നൽകാനും ശ്രദ്ധിച്ചു. വലിയ നേതൃപാടവത്തിന്റെയും തുറവിയുള്ള മനസിന്റെയും ഉടമയാണ് മാർ അറയ്ക്കൽ പിതാവ്.
രൂപതയുടെ ആധ്യാത്മിക വളർച്ചയ്ക്ക് ഉദാത്തമായ പ്രവർത്തനങ്ങൾ നടത്തിയ പിതാവ് മതബോധനമേഖലയിൽ വിശ്വാസപരിശീലനം കാലോചിതമായി നടപ്പാക്കി. വിശ്വാസ പരിശീലന രംഗത്ത് പിതാവ് വലിയ ശ്രദ്ധ നൽകിയിരുന്നതായി ഏഴു വർഷം ഇതിനു ചുമതല വഹിച്ചിരുന്ന എനിക്ക് അറിയാം. നൂതനങ്ങളായ കർമപദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കുന്നതിൽ വ്യക്തമായ ദർശനവും പ്രോത്സാഹനവും പിതാവ് നൽകിയിരുന്നു. പുതിയ ആശയങ്ങളും കർമപദ്ധതികളും ആവിഷ്കരിക്കുന്പോൾ അതിനെ പൂർണമായി അദ്ദേഹം പിന്തുണച്ചിരുന്നു.
രൂപതയുടെ എല്ലാ മേഖലയുടെയും വളർച്ചയ്ക്ക് പിതാവ് ശ്രദ്ധവച്ചിട്ടുണ്ട്. ഹൈറേഞ്ച് വികസനത്തിനെന്ന പോലെ തെക്കൻമേഖലയുടെ ഉന്നമനത്തിനും വളർച്ചയ്ക്കും പദ്ധതികൾ ആവിഷ്കരിച്ചു. ഒരു വിശ്വാസിപോലും രൂപതയുടെ കരുതലിൽ നിന്ന് ഒറ്റപ്പെട്ടു പോകാതിരിക്കാൻ തെക്കൻമേഖലയുടെ ശാക്തീകരണത്തിൽ പിതാവ് നടത്തിയ ശ്രമകരമായ അധ്വാനത്തെ സ്തുത്യർഹം എന്നു വിശേഷിപ്പിക്കണം. കോഴഞ്ചേരി വരെ കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രവർത്തനം വിസ്തൃതമാക്കിയതിനൊപ്പം നിരവധി ഇടവകകളും ദൈവാലയങ്ങളും സ്ഥാപനങ്ങളും പത്തനംതിട്ട പ്രദേശത്തും പടുത്തുയർത്തി.
സമൂഹത്തിന്റെ ഉന്നതതലങ്ങളിലുള്ളവരുമായി പിതാവ് വലിയ അടുപ്പവും ഉൗഷ്മളമായ ബന്ധവും കാത്തുസൂക്ഷിക്കുന്നു. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലകളിലൊക്കെയുള്ളവരുമായി അസാമാന്യമായ അടുപ്പം പിതാവിനുണ്ട്. ഇന്ന് കാഞ്ഞിരപ്പള്ളിയിൽ പൊതുസമൂഹം ഇത്തരത്തിലൊരു ജനകീയ ആദരം പിതാവിനു നൽകുന്നതിനു പിന്നിലെ അനിവാര്യതയും ഇതുതന്നെയാണ്. പൊതുസമൂഹത്തിലേക്ക് പിതാവ് ഇറങ്ങിച്ചെല്ലുകയും ഏവരുമായി ആത്മബന്ധം സ്ഥാപിക്കുകയും ചെയ്തപ്പോൾ സ്നേഹനിധിയായ ഒരു വൈദികശ്രേഷ്ഠന്റെ കരുതലും സ്നേഹവുമാണ് ഏവർക്കും അനുഭവിച്ചറിയാനായത്. അത്യപൂർവമായ വ്യക്തിത്വസവിശേഷത അറയ്ക്കൽ പിതാവിനെ എക്കാലവും ജനകീയനായി മാറ്റുന്നു.
പിതാവ് വിരമിച്ചശേഷം കൂടുതൽ കർമനിരതനാകും എന്നതാണ് ഏവരുടെയും ആഗ്രഹം. കൂടുതൽ മേഖലയിലേക്ക് ഇറങ്ങിച്ചെന്ന് കൂടുതൽപേർക്ക് സഹായവും ആശ്വാസവും നൽകാനും പിതാവിനു കഴിയും. രൂപതയ്ക്കു പുറത്തും കർമനിരതമാകനാനും വിശാലമായ മേഖലയിൽ ഇടപെടാനും പിതാവിന് അവസരം കൈവന്നിരിക്കുന്നു. പിതാവിന്റെ സാന്നിധ്യവും കരുതലും രൂപതയ്ക്കും വിശ്വാസികൾക്കും പൊതുസമൂഹത്തിനും വരുകാലത്തിലും ചൈതന്യം പകരട്ടെ എന്ന് പ്രാർഥിക്കുന്നു, ആശംസിക്കുന്നു.
മാർ ജോസ് പുളിക്കൽ
കാഞ്ഞിരപ്പള്ളി ബിഷപ്