തിരുനാളിന്റെ ആഘോഷങ്ങളാൽ ജനനിബിഡവും സ്വരമുഖരിതവുമായ നടവഴികളിൽ നഷ്ടപ്പെടലിന്റെ ഞെട്ടിക്കുന്ന ചില ഓർമകൾ. ആരും പൊയ്പ്പോകാതിരിക്കാൻ പരിപാലകനായി അവതരിച്ചവനെ തന്നെ അവന്റെ രക്ഷിതാക്കൾക്ക് കുറച്ചു ദിവസത്തേക്കു നഷ്ടപ്പെട്ടു. ആ കൊടിയ ദുഃഖത്തിന്റെ ഭാരവും പേറി അങ്കലാപ്പോടെ അവർക്ക് അന്വേഷിച്ച് അലയേണ്ടതായും വന്നു.
ചില നഷ്ടപ്പെടലുകൾ ജീവിതയാത്രയിൽ സ്വാഭാവികമാണെന്ന് അവൻ നമുക്കു പറഞ്ഞുതരികയാണ്. എന്നാൽ, കൈമോശം വന്നവയെ ഓർത്ത് വിലപിച്ചു കഴിയാതെ തെരഞ്ഞു കണ്ടെത്താൻ നമുക്കു ബാധ്യതയുണ്ട്. തേടിയിറങ്ങുന്നവർ കണ്ടെത്തുകതന്നെ ചെയ്യും. കണ്ടെത്താനാവാത്തവിധം യാതൊന്നും കൈവിട്ടു പോയിട്ടില്ല എന്നതു വേദഗ്രന്ഥപാഠം.
മാതാപിതാക്കൾക്ക് മകനെയാണ് നഷ്ടമായത്. അവന് ആരെയും നഷ്ടമായില്ല. ഓർക്കണം, ദൈവത്തിനു നമ്മെ ഒരിക്കലും നഷ്ടപ്പെടുന്നില്ല. അവിടുത്തേക്ക് സർവതും ദൃഷ്ടിഗോചരങ്ങളാണ്. നമ്മുടേതായ ജീവിതവ്യഗ്രതകൾ, തെറ്റുകൾ, തെറ്റിദ്ധാരണകൾ എന്നിവ മൂലം നമുക്ക് അവിടുത്തെയാണ് പലപ്പോഴും നഷ്ടപ്പെടുന്നത്. അവിടുന്ന് താൻ ആയിരിക്കേണ്ട ഇടത്തുണ്ട്. നാമാണ് അകന്നു പോകുന്നത്. അന്വേഷിച്ചിറങ്ങാനുള്ള നിശ്ചയദാർഢ്യം നമുക്കുണ്ടാവണം.
ജീവിതത്തിൽ കാണാതെപോകലിന്റെ ചില കഥകൾ നമുക്കും പറയാനുണ്ടാവും. നിനച്ചിരിക്കാതെ ഇല്ലാതായ സന്പത്ത്, സൽപ്പേര്, സ്ഥാനമാനങ്ങൾ, സ്വന്തബന്ധങ്ങൾ. എല്ലാറ്റിനും ഉപരിയായി ദൈവത്തെ തന്നെ നഷ്ടപ്പെട്ടുപോയ നിമിഷങ്ങൾ. ചിലതൊക്കെ തിരികെ കിട്ടിയിട്ടുണ്ടാവാം. കൂടുതലും കിട്ടാനുള്ളവയായിരിക്കാം. മനസ് മടുക്കേണ്ട , തേടിപ്പോകാം. നൊന്പരങ്ങൾ നൽകിയവയാണെങ്കിലും അങ്ങനെയുള്ള നഷ്ടങ്ങളെ ദൈവഹിതത്തിന്റെ ഭാഗമായി ക രുതാം. എല്ലാം നേട്ടങ്ങൾ മാത്രമായി എപ്പോഴും ഭവിക്കണമെന്നില്ല.
ചില നഷ്ടങ്ങളും, തോൽവികളുമൊക്കെ അംഗീകരിക്കാം, അങ്ങനെയുള്ള അവസരങ്ങളെ അഭിമുഖീകരിക്കാനും നാം അറിഞ്ഞിരിക്കണം. ചിലതൊക്കെ കൈവിട്ടുപോകുന്പോഴേ അവയുടെ മഹത്വവും മൂല്യവും നമുക്കു മനസിലാവൂ; അവ കൂടെയുണ്ടാകേണ്ടതിന്റെ ആവശ്യകത ബോധ്യമാകൂ. ഓർക്കണം, ദൈവത്തെ നഷ്ടമായാൽ പിന്നെ മറ്റു നേട്ടങ്ങൾക്കൊന്നും പ്രസക്തിയില്ല. നമ്മുടേതായ ദുഷ്കൃത്യങ്ങൾ നിമിത്തം ദൈവസന്നിധിയിൽനിന്ന് ദൂരെയകലാതിരിക്കാം. കർത്താവിനെ കൈവിട്ടുപോകാതെ കരം കോർത്തുപിടിക്കാം.
അനാവശ്യമായ വ്യഗ്രതകൾക്കിടയിൽ ആത്മീയനഷ്ടങ്ങൾ സംഭവിക്കാതിരിക്കാനുള്ള ശ്രദ്ധ നമുക്കുണ്ടാവട്ടെ. നോന്പുകാലം ചില നല്ല കണ്ടെ ത്തലുകളുടെ കാലമാകട്ടെ. അശ്രദ്ധയും അവിവേകവും അജ്ഞതയും മൂലം കളഞ്ഞുപോയ നന്മകളെ തിരഞ്ഞുപിടിച്ച് കൈക്കുന്പിളിൽ ഒതുക്കാം. മണ്ണിലെ നമ്മുടെ ശിഷ്ടായുസിനെ അവയോരോന്നും മോഹനവും മഹനീയവുമാക്കി മാറ്റും. ഒപ്പം, ആരും നഷ്ടപ്പെടാതെ നോക്കാം. നാം കരുതലേകാൻ കടപ്പെട്ടിരിക്കുന്നവർക്കൊക്കെ കാവലാളായി നിൽക്കാം.
ചില നഷ്ടപ്പെടലുകൾ ജീവിതയാത്രയിൽ സ്വാഭാവികമാണെന്ന് അവൻ നമുക്കു പറഞ്ഞുതരികയാണ്. എന്നാൽ, കൈമോശം വന്നവയെ ഓർത്ത് വിലപിച്ചു കഴിയാതെ തെരഞ്ഞു കണ്ടെത്താൻ നമുക്കു ബാധ്യതയുണ്ട്. തേടിയിറങ്ങുന്നവർ കണ്ടെത്തുകതന്നെ ചെയ്യും. കണ്ടെത്താനാവാത്തവിധം യാതൊന്നും കൈവിട്ടു പോയിട്ടില്ല എന്നതു വേദഗ്രന്ഥപാഠം.
മാതാപിതാക്കൾക്ക് മകനെയാണ് നഷ്ടമായത്. അവന് ആരെയും നഷ്ടമായില്ല. ഓർക്കണം, ദൈവത്തിനു നമ്മെ ഒരിക്കലും നഷ്ടപ്പെടുന്നില്ല. അവിടുത്തേക്ക് സർവതും ദൃഷ്ടിഗോചരങ്ങളാണ്. നമ്മുടേതായ ജീവിതവ്യഗ്രതകൾ, തെറ്റുകൾ, തെറ്റിദ്ധാരണകൾ എന്നിവ മൂലം നമുക്ക് അവിടുത്തെയാണ് പലപ്പോഴും നഷ്ടപ്പെടുന്നത്. അവിടുന്ന് താൻ ആയിരിക്കേണ്ട ഇടത്തുണ്ട്. നാമാണ് അകന്നു പോകുന്നത്. അന്വേഷിച്ചിറങ്ങാനുള്ള നിശ്ചയദാർഢ്യം നമുക്കുണ്ടാവണം.
ജീവിതത്തിൽ കാണാതെപോകലിന്റെ ചില കഥകൾ നമുക്കും പറയാനുണ്ടാവും. നിനച്ചിരിക്കാതെ ഇല്ലാതായ സന്പത്ത്, സൽപ്പേര്, സ്ഥാനമാനങ്ങൾ, സ്വന്തബന്ധങ്ങൾ. എല്ലാറ്റിനും ഉപരിയായി ദൈവത്തെ തന്നെ നഷ്ടപ്പെട്ടുപോയ നിമിഷങ്ങൾ. ചിലതൊക്കെ തിരികെ കിട്ടിയിട്ടുണ്ടാവാം. കൂടുതലും കിട്ടാനുള്ളവയായിരിക്കാം. മനസ് മടുക്കേണ്ട , തേടിപ്പോകാം. നൊന്പരങ്ങൾ നൽകിയവയാണെങ്കിലും അങ്ങനെയുള്ള നഷ്ടങ്ങളെ ദൈവഹിതത്തിന്റെ ഭാഗമായി ക രുതാം. എല്ലാം നേട്ടങ്ങൾ മാത്രമായി എപ്പോഴും ഭവിക്കണമെന്നില്ല.
ചില നഷ്ടങ്ങളും, തോൽവികളുമൊക്കെ അംഗീകരിക്കാം, അങ്ങനെയുള്ള അവസരങ്ങളെ അഭിമുഖീകരിക്കാനും നാം അറിഞ്ഞിരിക്കണം. ചിലതൊക്കെ കൈവിട്ടുപോകുന്പോഴേ അവയുടെ മഹത്വവും മൂല്യവും നമുക്കു മനസിലാവൂ; അവ കൂടെയുണ്ടാകേണ്ടതിന്റെ ആവശ്യകത ബോധ്യമാകൂ. ഓർക്കണം, ദൈവത്തെ നഷ്ടമായാൽ പിന്നെ മറ്റു നേട്ടങ്ങൾക്കൊന്നും പ്രസക്തിയില്ല. നമ്മുടേതായ ദുഷ്കൃത്യങ്ങൾ നിമിത്തം ദൈവസന്നിധിയിൽനിന്ന് ദൂരെയകലാതിരിക്കാം. കർത്താവിനെ കൈവിട്ടുപോകാതെ കരം കോർത്തുപിടിക്കാം.
അനാവശ്യമായ വ്യഗ്രതകൾക്കിടയിൽ ആത്മീയനഷ്ടങ്ങൾ സംഭവിക്കാതിരിക്കാനുള്ള ശ്രദ്ധ നമുക്കുണ്ടാവട്ടെ. നോന്പുകാലം ചില നല്ല കണ്ടെ ത്തലുകളുടെ കാലമാകട്ടെ. അശ്രദ്ധയും അവിവേകവും അജ്ഞതയും മൂലം കളഞ്ഞുപോയ നന്മകളെ തിരഞ്ഞുപിടിച്ച് കൈക്കുന്പിളിൽ ഒതുക്കാം. മണ്ണിലെ നമ്മുടെ ശിഷ്ടായുസിനെ അവയോരോന്നും മോഹനവും മഹനീയവുമാക്കി മാറ്റും. ഒപ്പം, ആരും നഷ്ടപ്പെടാതെ നോക്കാം. നാം കരുതലേകാൻ കടപ്പെട്ടിരിക്കുന്നവർക്കൊക്കെ കാവലാളായി നിൽക്കാം.