ബെര്‍ലിന്‍: ബ്രിട്ടനിലെ രാജാവ് ചാള്‍സ് മൂന്നാമന് ബുധനാഴ്ച ജര്‍മനിയില്‍ സന്ദര്‍ശനത്തിനെത്തി. രാജാവെന്ന പദവി ലഭിച്ചതിനുശേഷം ചാള്‍സിന്റെ ആദ്യ വിദേശ സന്ദര്‍ശനമാണിത്.
യുണൈറ്റഡ് കിംഗ്ഡം എന്ന് അടയാളപ്പെടുത്തിയ രാജകുടുംബത്തിന്റെ വിമാനം ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് ബെർലിന്‍-ബ്രാന്‍ഡന്‍ബുര്‍ഗ് വിമാനത്താവളത്തില്‍ ഇറങ്ങി. ചുവപ്പു പരവതാനി വിരിച്ച് രാജകീയ വരവേല്‍പ്പാണ് രാജാവിനും പത്നിയ്ക്കും നല്‍കിയത്.
വിമാനത്തിന്റെ പടവുകള്‍ക്ക് മുകളില്‍ നില്ക്കുമ്പോള്, രണ്ട് സൈനിക ജെറ്റുകള്‍ ഫ്ലൈപാസ്ററ് നടത്തിയപ്പോള്‍ രാജകീയ ദമ്പതികളെ സല്യൂട്ട് നല്കി സ്വീകരിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ദീര്‍ഘകാല സൗഹൃദം കൂടുതല്‍ ആഴത്തില്‍ തുടരാന്‍ കഴിയുന്നതില്‍ വലിയ സന്തോഷമുണ്ടെന്ന് ചാള്‍സും ക്വീന്‍ കണ്‍സോര്‍ട്ട് കാമിലയും ട്വിറ്ററില്‍ കുറിച്ചു.
ആറ് വര്‍ഷം മുമ്പ് ബ്രിട്ടന് യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തുകടക്കാന്‍ തുടങ്ങിയ ദിവസം, മുതല്‍ ഇന്ന് ബന്ധങ്ങളില്‍ ഒരു പുതിയ അധ്യായം തുറക്കുകയാണ്,'' ജര്‍മന്‍ പ്രസിഡന്റ് ഫ്രാങ്ക് വാള്‍ട്ടര്‍ സ്റെറയ്ന്‍മെയര്‍ സ്വാഗത പ്രസംഗത്തില്‍ പറഞ്ഞു.
സ്റെറയിന്മയറും ജര്‍മന്‍ പ്രഥമ വനിത എല്‍കെ ബുഡന്ബെന്ഡറും ബര്‍ലിനിലെ ബ്രാന്‍ഡന്‍ബര്‍ഗ് ഗേറ്റില്‍ ചാള്‍സിനെയും കോണ്‍സോര്‍ട്ട് കാമില രാജ്ഞിയെയും സൈനിക ബഹുമതികളോടെയാണ് സ്വീകരിച്ചത്. ദമ്പതികള്‍ പിന്നീട് നഗരമധ്യത്തിലുള്ള സ്റെറയിന്മയറുടെ ബെല്‍വ്യൂ പാലസില്‍ രാജകുടുംബത്തിന് രാജ്യത്തിന്റെ വിരുന്ന് നല്കി.
മുന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍, മുന്‍ ഫെഡറല്‍ പ്രസിഡന്റുമാര്‍, സെലിബ്രിറ്റികള്‍ എന്നിവരുള്‍പ്പടെ 130 ഓളം അതിഥികള്‍ പങ്കെടുത്ത അത്താഴവിരുന്നും നല്കി. മുന്‍ ഫെഡറല്‍ പ്രസിഡന്റുമാരായ ഹോര്‍സ്ററ് കോഹ്ലറും ജോവാക്കിം ഗൗക്കും മാത്രമല്ല, ബുണ്ടെസ്ററാഗ്, ബുണ്ടസ്റാത്ത്, ഫെഡറല്‍ ഭരണഘടനാ കോടതി എന്നിവയുടെ നിലവിലെ പ്രസിഡന്റുമാരും വിരുന്നില്‍ പങ്കെടുത്തു. മുന്‍നിരക്കാരനായ കാമ്പിനോ ബാന്‍ഡിന്റെ മേളവും അതിഥി പട്ടികയിലുണ്ടായിരുന്നു.
വ്യാഴാഴ്ച ജര്‍മ്മന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുന്ന ആദ്യത്തെ രാജാവായി ചാള്‍സ് മാറും. മൂന്ന് ദിവസത്തെ പരിപാടിയില്‍ വെള്ളിയാഴ്ച തുറമുഖ നഗരമായ ഹാംബുര്‍ഗും സന്ദര്‍ശിയ്ക്കും.
prince_charls3_2023mar30.jpg
രാജകീയ ദമ്പതികളുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് വന്‍ സുരക്ഷാ സന്നാഹമാണ് ഏര്‍പ്പെടുത്തിയിരിയ്ക്കുന്നത്. ചാള്‍സും കാമിലയും താമസിയ്ക്കുന്ന ആഡംബര ഹോട്ടലായ അഡ്ലോണിന് ചുറ്റും മാത്രമല്ല, ബെല്ലെവ്യൂ പാലസ്, ചാന്‍സലറി, ബുണ്ടെസ്ററാഗ് എന്നിവിടങ്ങളിലും കൃത്യമായി പരിശോധനകളുണ്ട്. ബര്‍ലിന്‍ പോലീസ് ബുധനാഴ്ച 900 ഓളം ഉദ്യോഗസ്ഥരെ വിന്യസിച്ചു. ജര്‍മ്മന്‍ ഫെഡറല്‍ ക്രിമിനല്‍ പോലീസ് ഓഫീസില്‍ നിന്നുള്ള പ്രത്യേക യൂണിറ്റുകളും ഗ്രേറ്റ് ബ്രിട്ടനില്‍ നിന്നുള്ള അംഗരക്ഷകരും രാജകീയ ദമ്പതികളുടെ സംരക്ഷണം ഏറ്റെടുത്തിട്ടുണ്ട്.
യുണൈറ്റഡ് കിംഗ്ഡം എന്ന് അടയാളപ്പെടുത്തിയ രാജകുടുംബത്തിന്റെ വിമാനം ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് ബെർലിന്‍-ബ്രാന്‍ഡന്‍ബുര്‍ഗ് വിമാനത്താവളത്തില്‍ ഇറങ്ങി. ചുവപ്പു പരവതാനി വിരിച്ച് രാജകീയ വരവേല്‍പ്പാണ് രാജാവിനും പത്നിയ്ക്കും നല്‍കിയത്.
വിമാനത്തിന്റെ പടവുകള്‍ക്ക് മുകളില്‍ നില്ക്കുമ്പോള്, രണ്ട് സൈനിക ജെറ്റുകള്‍ ഫ്ലൈപാസ്ററ് നടത്തിയപ്പോള്‍ രാജകീയ ദമ്പതികളെ സല്യൂട്ട് നല്കി സ്വീകരിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ദീര്‍ഘകാല സൗഹൃദം കൂടുതല്‍ ആഴത്തില്‍ തുടരാന്‍ കഴിയുന്നതില്‍ വലിയ സന്തോഷമുണ്ടെന്ന് ചാള്‍സും ക്വീന്‍ കണ്‍സോര്‍ട്ട് കാമിലയും ട്വിറ്ററില്‍ കുറിച്ചു.
ആറ് വര്‍ഷം മുമ്പ് ബ്രിട്ടന് യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തുകടക്കാന്‍ തുടങ്ങിയ ദിവസം, മുതല്‍ ഇന്ന് ബന്ധങ്ങളില്‍ ഒരു പുതിയ അധ്യായം തുറക്കുകയാണ്,'' ജര്‍മന്‍ പ്രസിഡന്റ് ഫ്രാങ്ക് വാള്‍ട്ടര്‍ സ്റെറയ്ന്‍മെയര്‍ സ്വാഗത പ്രസംഗത്തില്‍ പറഞ്ഞു.
സ്റെറയിന്മയറും ജര്‍മന്‍ പ്രഥമ വനിത എല്‍കെ ബുഡന്ബെന്ഡറും ബര്‍ലിനിലെ ബ്രാന്‍ഡന്‍ബര്‍ഗ് ഗേറ്റില്‍ ചാള്‍സിനെയും കോണ്‍സോര്‍ട്ട് കാമില രാജ്ഞിയെയും സൈനിക ബഹുമതികളോടെയാണ് സ്വീകരിച്ചത്. ദമ്പതികള്‍ പിന്നീട് നഗരമധ്യത്തിലുള്ള സ്റെറയിന്മയറുടെ ബെല്‍വ്യൂ പാലസില്‍ രാജകുടുംബത്തിന് രാജ്യത്തിന്റെ വിരുന്ന് നല്കി.
മുന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍, മുന്‍ ഫെഡറല്‍ പ്രസിഡന്റുമാര്‍, സെലിബ്രിറ്റികള്‍ എന്നിവരുള്‍പ്പടെ 130 ഓളം അതിഥികള്‍ പങ്കെടുത്ത അത്താഴവിരുന്നും നല്കി. മുന്‍ ഫെഡറല്‍ പ്രസിഡന്റുമാരായ ഹോര്‍സ്ററ് കോഹ്ലറും ജോവാക്കിം ഗൗക്കും മാത്രമല്ല, ബുണ്ടെസ്ററാഗ്, ബുണ്ടസ്റാത്ത്, ഫെഡറല്‍ ഭരണഘടനാ കോടതി എന്നിവയുടെ നിലവിലെ പ്രസിഡന്റുമാരും വിരുന്നില്‍ പങ്കെടുത്തു. മുന്‍നിരക്കാരനായ കാമ്പിനോ ബാന്‍ഡിന്റെ മേളവും അതിഥി പട്ടികയിലുണ്ടായിരുന്നു.
വ്യാഴാഴ്ച ജര്‍മ്മന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുന്ന ആദ്യത്തെ രാജാവായി ചാള്‍സ് മാറും. മൂന്ന് ദിവസത്തെ പരിപാടിയില്‍ വെള്ളിയാഴ്ച തുറമുഖ നഗരമായ ഹാംബുര്‍ഗും സന്ദര്‍ശിയ്ക്കും.
prince_charls3_2023mar30.jpg
രാജകീയ ദമ്പതികളുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് വന്‍ സുരക്ഷാ സന്നാഹമാണ് ഏര്‍പ്പെടുത്തിയിരിയ്ക്കുന്നത്. ചാള്‍സും കാമിലയും താമസിയ്ക്കുന്ന ആഡംബര ഹോട്ടലായ അഡ്ലോണിന് ചുറ്റും മാത്രമല്ല, ബെല്ലെവ്യൂ പാലസ്, ചാന്‍സലറി, ബുണ്ടെസ്ററാഗ് എന്നിവിടങ്ങളിലും കൃത്യമായി പരിശോധനകളുണ്ട്. ബര്‍ലിന്‍ പോലീസ് ബുധനാഴ്ച 900 ഓളം ഉദ്യോഗസ്ഥരെ വിന്യസിച്ചു. ജര്‍മ്മന്‍ ഫെഡറല്‍ ക്രിമിനല്‍ പോലീസ് ഓഫീസില്‍ നിന്നുള്ള പ്രത്യേക യൂണിറ്റുകളും ഗ്രേറ്റ് ബ്രിട്ടനില്‍ നിന്നുള്ള അംഗരക്ഷകരും രാജകീയ ദമ്പതികളുടെ സംരക്ഷണം ഏറ്റെടുത്തിട്ടുണ്ട്.