ബോൺമൗത്ത്: ബോൺമൗത്തിനെ സംഗീതമഴയിൽ കുളിരണിയിക്കാൻ മഴവിൽ സംഗീതം വീണ്ടുമെത്തുന്നു. പത്താം വാർഷികത്തിന്റെ പകിട്ടുമായി ജൂൺ 10-നാണ് ഇത്തവണത്തെ പരിപാടികൾ.
യുകെയിലെ സംഗീതപ്രേമികൾക്ക് അവസരമൊരുക്കാനായി 2012-ലാണ് മഴവിൽ സംഗീതത്തിന്റെ തുടക്കം. കുറഞ്ഞകാലംകൊണ്ട് പരിപാടി മലയാളി സമൂഹത്തിന്റെ ഭാഗമായി. യുകെയിലെ നൂറുകണക്കിനു പാട്ടുകാരിൽനിന്നു തെരഞ്ഞെടുക്കപ്പെടുന്ന പ്രതിഭകളാണ് പരിപാടിയിൽ നാദ വിസ്മയം തീർക്കുക.
കോവിഡ് മുടക്കിയ രണ്ടുവർഷത്തിന്റെ ഇടവേളയ്ക്കു ശേഷമാണ് വീണ്ടും മലയാള സമൂഹം മഴവിൽ സംഗീതത്തിന്റെ ഈണത്തിലേക്ക് തിരിച്ചെത്തുന്നത്. അനുഗ്രഹീത കലാകാരന്മാരായ അനീഷ് ജോർജും ഭാര്യ ടെസുമാണ് പരിപാടിയുടെ ആശയത്തിനും ആവിഷ്കാരത്തിനും പിന്നിൽ സജീവമായി പ്രവർത്തിക്കുന്നത്.
യുകെയിലെ സംഗീതപ്രേമികൾക്ക് അവസരമൊരുക്കാനായി 2012-ലാണ് മഴവിൽ സംഗീതത്തിന്റെ തുടക്കം. കുറഞ്ഞകാലംകൊണ്ട് പരിപാടി മലയാളി സമൂഹത്തിന്റെ ഭാഗമായി. യുകെയിലെ നൂറുകണക്കിനു പാട്ടുകാരിൽനിന്നു തെരഞ്ഞെടുക്കപ്പെടുന്ന പ്രതിഭകളാണ് പരിപാടിയിൽ നാദ വിസ്മയം തീർക്കുക.
കോവിഡ് മുടക്കിയ രണ്ടുവർഷത്തിന്റെ ഇടവേളയ്ക്കു ശേഷമാണ് വീണ്ടും മലയാള സമൂഹം മഴവിൽ സംഗീതത്തിന്റെ ഈണത്തിലേക്ക് തിരിച്ചെത്തുന്നത്. അനുഗ്രഹീത കലാകാരന്മാരായ അനീഷ് ജോർജും ഭാര്യ ടെസുമാണ് പരിപാടിയുടെ ആശയത്തിനും ആവിഷ്കാരത്തിനും പിന്നിൽ സജീവമായി പ്രവർത്തിക്കുന്നത്.