കർണാടകയിൽ ഭക്ഷ്യവിഷബാധ; നൂറിലധികം വിദ്യാർഥികൾ ആശുപത്രിയിൽ

07:50 AM Feb 07, 2023 | Deepika.com
ബംഗളൂരു: കർണാടകയിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് നൂറിലധികം വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ചയാണ് സംഭവം.

മംഗളൂരുവിലെ ശക്തിനഗറിലുള്ള സ്വകാര്യ ഹോസ്റ്റലിൽ നിന്നും ഭക്ഷണം കഴിച്ച137 നഴ്‌സിംഗ്, പാരാമെഡിക്കൽ വിദ്യാർഥികൾക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്.

വിദ്യാർഥികളെ നഗരത്തിലെ വിവിധ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പുലർച്ചെ രണ്ട് മുതൽ വിദ്യാർഥികൾക്ക് വയറുവേദനയും ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടിരുന്നു.

സംഭവത്തിന് പിന്നിലെ കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ് എന്ന് സിറ്റി പോലീസ് കമ്മീഷണർ എൻ. ശശി കുമാർ പറഞ്ഞു. എല്ലാ വിദ്യാർഥികളും അപകടനില തരണം ചെയ്തതായി ജില്ലാ ഹെൽത്ത് ഇൻസ്പെക്ടർ ഡോ.അശോക് അറിയിച്ചു.