വാഴ്സോ: പോളണ്ടിൽ തൃശൂർ സ്വദേശി യുവാവ് കുത്തേറ്റ് മരിച്ചു. തൃശൂർ ഒല്ലൂർ സ്വദേശി സൂരജ്(23)ആണ് മരിച്ചത്. സംഭവത്തിൽ നാലു മലയാളികൾക്കും പരിക്കേറ്റു. അഞ്ചു മാസം മുൻപാണ് സൂരജ് പോളണ്ടിലെത്തിയത്. സ്വകാര്യ ഫാക്ടറിയിൽ സൂപ്പർവൈസറായി ജോലി ചെയ്യുകയായിരുന്നു സൂരജ്.
ഒല്ലൂർ ചെന്പൂത്ത് അറയ്ക്കൽ വീട്ടിൽ മുരളീധരൻ-സന്ധ്യ ദന്പതികളുടെ മകനാണ് മരിച്ച സൂരജ്. ഒരു സഹോദരിയുണ്ട് പരേതന്.
ജോർജിയൻ പൗരന്മാരുമായി സിഗരറ്റ് വലിക്കുന്നതിനെച്ചൊല്ലി ഫ്ളാറ്റിൽ നടന്ന കശപിശയാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് ഫ്ളാറ്റിൽ താമസിച്ചിരുന്ന മലയാളിയായ സുഹൃത്ത് പറഞ്ഞു. ഫ്ളാറ്റിലെ പുകവലി നിരോധിത സ്ഥലത്ത് വച്ചു പ്രതിയെന്നു സംശയിക്കപ്പെടുന്നവർ പുകവലിച്ചപ്പോൾ മലയാളികൾ ചോദ്യം ചെയ്തതാണ് ഇവരെ പ്രകോപിപ്പിച്ചതെന്നു കരുതപ്പെടുന്നു. സംഭവമുായി സൂരജിനെ യാതൊരു ബന്ധമില്ലെന്നും സുഹൃത്തുക്കളുടെ ഫ്ളാറ്റിലെത്തിയപ്പോഴാണ് യാദൃച്ചികമായി സംഭവം ഉണ്ടായത്. അത് സുരജിന്റെ ജീവനെടുക്കുകയും ചെയ്തു.
ഞായറാഴ്ച രാവിലെയാണ് സൂരജ് പോളണ്ടിൽ കൊല്ലപ്പെട്ടെന്ന വിവരം പുറത്തുവരുന്നത്. സൂരജ് ജോലി ചെയ്തിരുന്ന അതേ കന്പനിയിലെ ജോലിക്കാരാണ് സംഭവത്തിന് പിന്നിൽ. അടുക്കളഭാഗത്ത് സിഗരറ്റ് വലിക്കുന്നത് ചിലർ വിലക്കിയിരുന്നു. തർക്കത്തിനിടെ സൂരജ് പിടിച്ചുമാറ്റാൻ പോയതാണെന്നും ഇതിനിടെയാണ് കുത്തേറ്റതെന്നും ആഴത്തിലുള്ള മുറിവുണ്ടായെന്നുന്നും ആ ഫ്ളാറ്റിലെതന്നെ മലയാളി പറഞ്ഞു. പരിക്കേറ്റ നാലുപേരും മലയാളികളാണ്. ഇവരിൽ ഒരാൾക്ക് ശസ്ത്രക്രിയ നിർദേശിച്ചിട്ടുള്ളതായും പറയപ്പെടുന്നു. സംഭവത്തിനുശേഷം ജോർജിയൻ പൗര·ാർ കെട്ടിടത്തിൽനിന്ന് കടന്നതായും പറയുന്നു.
സൂരജിന്റെ മരണ വിവരം സുഹൃത്തുക്കൾ ബന്ധുക്കളെ വിളിച്ച് അറിയിച്ചു. പോളണ്ടിലെ ഇന്ത്യൻ എംബസി വിവരം സ്ഥിരീകരിച്ചു. സൂരജിന് നെഞ്ചിനും കഴുത്തിനുമാണ് കുത്തേറ്റത്. സംഭവത്തിൽ പ്രതികൾക്കായി പോലീസ് തെരച്ചിൽ ആരംഭിച്ചു.
കഴിഞ്ഞ ദിവസം പാലക്കാട് സ്വദേശിയും പോളണ്ടിൽ കുത്തേറ്റു മരിച്ചിരുന്നു. പാലക്കാട് പുതുശേരി സ്വദേശിയായ ഐഎൻജി ബാങ്ക് ജീവനക്കാരൻ ഐടി എൻജിനീയർ ഷെരീഫ് ഇബ്രാഹിമാണു ദിവസം മരിച്ചത്. ഇബ്രാഹിം പോളണ്ട് സ്വദേശിക്കൊപ്പമാണു താമസിച്ചിരുന്നത്. താമസ സ്ഥലത്താണ് കൊല്ലപ്പെട്ടതെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. പ്രതി പിടിയിലായെന്ന അന്ന് സൂചന നൽകിയതല്ലാതെ കൊലപാതകത്തിന്റെ കാരണമോ പ്രതിയെക്കുറിച്ചുള്ള വിവരമോ ലഭിച്ചിട്ടില്ലന്നാണ് ബന്ധുക്കളുടെ പ്രതികരണം. ചെന്നൈയിലും ബെംഗളൂരുവിലും ജോലി ചെയ്തശേഷം പോയ വർഷം ഏപ്രിലിലാണ് ഇബ്രാഹിം പോളണ്ടിലെത്തിയത്.
ഒല്ലൂർ ചെന്പൂത്ത് അറയ്ക്കൽ വീട്ടിൽ മുരളീധരൻ-സന്ധ്യ ദന്പതികളുടെ മകനാണ് മരിച്ച സൂരജ്. ഒരു സഹോദരിയുണ്ട് പരേതന്.
ജോർജിയൻ പൗരന്മാരുമായി സിഗരറ്റ് വലിക്കുന്നതിനെച്ചൊല്ലി ഫ്ളാറ്റിൽ നടന്ന കശപിശയാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് ഫ്ളാറ്റിൽ താമസിച്ചിരുന്ന മലയാളിയായ സുഹൃത്ത് പറഞ്ഞു. ഫ്ളാറ്റിലെ പുകവലി നിരോധിത സ്ഥലത്ത് വച്ചു പ്രതിയെന്നു സംശയിക്കപ്പെടുന്നവർ പുകവലിച്ചപ്പോൾ മലയാളികൾ ചോദ്യം ചെയ്തതാണ് ഇവരെ പ്രകോപിപ്പിച്ചതെന്നു കരുതപ്പെടുന്നു. സംഭവമുായി സൂരജിനെ യാതൊരു ബന്ധമില്ലെന്നും സുഹൃത്തുക്കളുടെ ഫ്ളാറ്റിലെത്തിയപ്പോഴാണ് യാദൃച്ചികമായി സംഭവം ഉണ്ടായത്. അത് സുരജിന്റെ ജീവനെടുക്കുകയും ചെയ്തു.
ഞായറാഴ്ച രാവിലെയാണ് സൂരജ് പോളണ്ടിൽ കൊല്ലപ്പെട്ടെന്ന വിവരം പുറത്തുവരുന്നത്. സൂരജ് ജോലി ചെയ്തിരുന്ന അതേ കന്പനിയിലെ ജോലിക്കാരാണ് സംഭവത്തിന് പിന്നിൽ. അടുക്കളഭാഗത്ത് സിഗരറ്റ് വലിക്കുന്നത് ചിലർ വിലക്കിയിരുന്നു. തർക്കത്തിനിടെ സൂരജ് പിടിച്ചുമാറ്റാൻ പോയതാണെന്നും ഇതിനിടെയാണ് കുത്തേറ്റതെന്നും ആഴത്തിലുള്ള മുറിവുണ്ടായെന്നുന്നും ആ ഫ്ളാറ്റിലെതന്നെ മലയാളി പറഞ്ഞു. പരിക്കേറ്റ നാലുപേരും മലയാളികളാണ്. ഇവരിൽ ഒരാൾക്ക് ശസ്ത്രക്രിയ നിർദേശിച്ചിട്ടുള്ളതായും പറയപ്പെടുന്നു. സംഭവത്തിനുശേഷം ജോർജിയൻ പൗര·ാർ കെട്ടിടത്തിൽനിന്ന് കടന്നതായും പറയുന്നു.
സൂരജിന്റെ മരണ വിവരം സുഹൃത്തുക്കൾ ബന്ധുക്കളെ വിളിച്ച് അറിയിച്ചു. പോളണ്ടിലെ ഇന്ത്യൻ എംബസി വിവരം സ്ഥിരീകരിച്ചു. സൂരജിന് നെഞ്ചിനും കഴുത്തിനുമാണ് കുത്തേറ്റത്. സംഭവത്തിൽ പ്രതികൾക്കായി പോലീസ് തെരച്ചിൽ ആരംഭിച്ചു.
കഴിഞ്ഞ ദിവസം പാലക്കാട് സ്വദേശിയും പോളണ്ടിൽ കുത്തേറ്റു മരിച്ചിരുന്നു. പാലക്കാട് പുതുശേരി സ്വദേശിയായ ഐഎൻജി ബാങ്ക് ജീവനക്കാരൻ ഐടി എൻജിനീയർ ഷെരീഫ് ഇബ്രാഹിമാണു ദിവസം മരിച്ചത്. ഇബ്രാഹിം പോളണ്ട് സ്വദേശിക്കൊപ്പമാണു താമസിച്ചിരുന്നത്. താമസ സ്ഥലത്താണ് കൊല്ലപ്പെട്ടതെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. പ്രതി പിടിയിലായെന്ന അന്ന് സൂചന നൽകിയതല്ലാതെ കൊലപാതകത്തിന്റെ കാരണമോ പ്രതിയെക്കുറിച്ചുള്ള വിവരമോ ലഭിച്ചിട്ടില്ലന്നാണ് ബന്ധുക്കളുടെ പ്രതികരണം. ചെന്നൈയിലും ബെംഗളൂരുവിലും ജോലി ചെയ്തശേഷം പോയ വർഷം ഏപ്രിലിലാണ് ഇബ്രാഹിം പോളണ്ടിലെത്തിയത്.