വാഴ്സോ: പാലക്കാട് പുതുശേരി സ്വദേശിയും പോളണ്ടിലെ ഐഎൻജി ബാങ്കിൽ ജീവനക്കാരനുമായ ഷെരീഫ് ഇബ്രാഹിം എന്ന 31 കാരനെ വാസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി.
ഈ മാസം 24 മുതൽ ഷെരീഫിനെ ഫോണിൽ ലഭ്യമായിരുന്നില്ല. തുടർന്ന് സുഹൃത്തെത്തിയപ്പോൾ കതക് തുറക്കാൻ വീട്ടുടമ തയാറായില്ല. ബാങ്ക് മാനേജറും ഇദ്ദേഹത്തെ അന്വേഷിച്ചു വാസസ്ഥലത്ത് എത്തിയിരുന്നു. തുടർന്നാണ് പോലീസിനെ അറിയിച്ചത്. ഷെരീഫിനെ കൊലപ്പെടുത്തിയതാണെന്നാണ് പോലീസ് സ്ഥിരീകരിച്ചതായും സൂചനയുണ്ട്. 25 നാണ് മരണം നടന്നതെന്നാണ് സൂചന. പോസ്റ്റുമോർട്ടം കഴിഞ്ഞാലേ സംഭവങ്ങളുടെ നിജസ്ഥിതി അറിയാനാവു. സംഭവവുമായി ബന്ധപ്പെട്ട് ഫ്ളാറ്റുടമ പോലീസിന്റെ കസ്റ്റഡിയിലാണ്.
കഴിഞ്ഞ ഏപ്രിലിലാണ് ഷെീഫ് പോളണ്ടിലെ ഐഎൻജി ബാങ്കിൽ ജോലിയ്ക്കായി എത്തുന്നത്. കുടുംബം എംബസിയുമായി ബന്ധപ്പെട്ടപ്പോഴാണ് വിവരം അറിയുന്നത്. കഴിഞ്ഞ ദിവസം ഷെരീഫിനെ കാണ്മാനില്ല എന്നു പറഞ്ഞ് വാട്സാപ്പിൽ ഒരു മെസേജ് വന്നിരുന്നു.
ഷെരീഫിന്റെ മരണവുമായി ബന്ധപ്പെട്ട് പോളണ്ട് മലയാളി ഫെഡറേഷനും, കൂടാതെ പാലക്കാട് എംപി. വി.കെ. ശ്രീകണ്ഠൻ പോളണ്ടിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ട്.
ഈ മാസം 24 മുതൽ ഷെരീഫിനെ ഫോണിൽ ലഭ്യമായിരുന്നില്ല. തുടർന്ന് സുഹൃത്തെത്തിയപ്പോൾ കതക് തുറക്കാൻ വീട്ടുടമ തയാറായില്ല. ബാങ്ക് മാനേജറും ഇദ്ദേഹത്തെ അന്വേഷിച്ചു വാസസ്ഥലത്ത് എത്തിയിരുന്നു. തുടർന്നാണ് പോലീസിനെ അറിയിച്ചത്. ഷെരീഫിനെ കൊലപ്പെടുത്തിയതാണെന്നാണ് പോലീസ് സ്ഥിരീകരിച്ചതായും സൂചനയുണ്ട്. 25 നാണ് മരണം നടന്നതെന്നാണ് സൂചന. പോസ്റ്റുമോർട്ടം കഴിഞ്ഞാലേ സംഭവങ്ങളുടെ നിജസ്ഥിതി അറിയാനാവു. സംഭവവുമായി ബന്ധപ്പെട്ട് ഫ്ളാറ്റുടമ പോലീസിന്റെ കസ്റ്റഡിയിലാണ്.
കഴിഞ്ഞ ഏപ്രിലിലാണ് ഷെീഫ് പോളണ്ടിലെ ഐഎൻജി ബാങ്കിൽ ജോലിയ്ക്കായി എത്തുന്നത്. കുടുംബം എംബസിയുമായി ബന്ധപ്പെട്ടപ്പോഴാണ് വിവരം അറിയുന്നത്. കഴിഞ്ഞ ദിവസം ഷെരീഫിനെ കാണ്മാനില്ല എന്നു പറഞ്ഞ് വാട്സാപ്പിൽ ഒരു മെസേജ് വന്നിരുന്നു.
ഷെരീഫിന്റെ മരണവുമായി ബന്ധപ്പെട്ട് പോളണ്ട് മലയാളി ഫെഡറേഷനും, കൂടാതെ പാലക്കാട് എംപി. വി.കെ. ശ്രീകണ്ഠൻ പോളണ്ടിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ട്.