ലണ്ടൻ: ഇന്ത്യൻ വിദ്യാർഥികളുടെ പ്രത്യേകിച്ച് മലയാളികളുടെ സ്വപ്ന ഭൂമിയായി തലയെടുപ്പോടെ നിൽക്കുന്ന സൂര്യനസ്തമിക്കാത്ത രാജ്യത്തെ സ്ഥിതിഗതികൾ കൂടുതൽ കടുകട്ടിയാവുന്പോൾ സ്വപ്നം നെഞ്ചിലേറ്റി നടക്കുന്ന വിദ്യാർഥികളുടെ നെഞ്ചുപിളർക്കുന്ന വിഷയമായി വലിയൊരു ഇരുട്ടടിയായി മാറുകയാണ് ഭാവിയിൽ.
സ്ററുഡന്റ് വിസ സന്പ്രദായത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന ബ്രിട്ടീഷ് സർക്കാർ തന്നെ തുറന്നു പറയുന്പോൾ ലക്ഷങ്ങൾ വായ്പ്പയെടുത്ത് വിദേശത്തേയ്ക്ക് കുടിയേറി കുടുംബത്തെയും കുടുംബാംഗങ്ങളെയും കരകയറ്റാമെന്ന പ്രതീക്ഷകളുടെ കടയ്ക്കെൽ സർക്കാർ കത്തിവെച്ചത് മലയാളി വിദ്യാർഥികളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിയ്ക്കയാണ്. കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോർട്ടുകളും ഇതിനെ സാധൂകരിക്കുന്നതാണ്. ബ്രിട്ടനിൽ ഉന്നത പഠനം നടത്തുന്ന വിദേശ വിദ്യാർഥികളുടെ എണ്ണത്തിൽ ഇന്ത്യക്കാരാണ് ഒന്നാമത്. 2021 ജൂലൈയിൽ അവതരിപ്പിച്ച പുതിയ ഗ്രാജ്വേറ്റ് വിസ നേടുന്നതിൽ ഇന്ത്യക്കാരാണ് ഏറ്റവും മുന്നിൽ, 41 ശതമാനം. യുകെയിൽ 6.80 ലക്ഷം വിദേശ വിദ്യാർഥികളുണ്ടെന്ന് കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ച കണക്കുകൾ പറയുന്നു. ഏതാണ്ട് 200 ഓളം യൂണിവേഴ്സിറ്റികളാണ് യുകെയിലുള്ളത്.
യുകെയിലേക്ക് വരുന്ന വിദേശ വിദ്യാർഥികളുടെ എണ്ണം കുറക്കാനുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ പ്രധാനമന്ത്രി ഋഷി സുനക് ആഭ്യന്തര, വിദ്യാഭ്യാസ വകുപ്പുകളോട് ആവശ്യപ്പെട്ടതിന്റെ ചുവടുപിടിച്ചുള്ളതാണ് ഹോം സെക്രട്ടറി സുവെല്ല ബ്രാവർമാന്റെ പദ്ധതികൾ. ഇതാണിപ്പോൾ മലയാളികൾക്ക് ഇരുട്ടടിയായി മാറുന്നത്.
പോസ്റ്റ് സ്റ്റഡി വർക്ക് വിസ പോലുള്ള സൗകര്യങ്ങളായിരിക്കും പ്രധാനമായും പരിമിതപ്പെടുത്തുക. പഠനശേഷം രാജ്യത്ത് തങ്ങുന്നതിന് അനുവദിച്ചിരിക്കുന്ന കാലാവധി 6 മാസമായി കുറച്ചേക്കും. സ്റ്റുഡന്റ് വിസയിൽ വരുന്നവർക്ക് പിന്നീട് കുടുംബാംഗങ്ങളെ കൂടെ കൂട്ടുന്നതിനും നിയന്ത്രണങ്ങൾ വരും. ഹോം സെക്രട്ടറി സുവെല്ല ബ്രേവർമാനാണ് കൂടുതൽ നിയന്ത്രണങ്ങൾക്കായി വാദിക്കുന്നത്. എന്നാൽ, വിദ്യാഭ്യാസ വകുപ്പ് ഇതിനെ ശക്തമായി എതിർക്കുകയാണ്. വിദേശ വിദ്യാർഥികളുടെ സാന്നിധ്യം ബ്രിട്ടീഷ് യൂണിവേഴ്സിറ്റികളുടെ പ്രധാന വരുമാന മാർഗമാണ്. കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തുന്നത് വിദേശ വിദ്യാർഥികൾക്ക് യുകെയോടുള്ള താൽപര്യം കുറയ്ക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ ആശങ്ക.
സ്ററുഡന്റ് വിസയിൽ വരുന്നവരെ കുടിയേറ്റ കണക്കുകളിൽ ഉൾപ്പെടുത്തുന്നത് കുടിയേറ്റം പെരുപ്പിച്ചു കാട്ടലാണെന്നാണ് കാലങ്ങളായി വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്. നിലവിലുള്ള സന്പ്രദായത്തിൽ, സ്ററുഡന്റ് വിസയിൽ യുകെയിലെത്തുന്ന ബിരുദധാരികളായ വിദേശികൾക്ക് ഉന്നത വിദ്യാഭ്യാസ കോഴ്സ് പൂർത്തിയാക്കിയ ശേഷം രണ്ടുവർഷംകൂടി യുകെയിൽ തുടരാം. ഈ സമയത്ത് ജോലി സന്പാദിച്ച് ജോബ് വിസയിലേക്ക് മാറിയാൽ തുടർന്നും ഇവിടെ താമസിക്കാം.എന്നാൽ, ഈ സന്പ്രദായം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നു എന്നാണ് ആഭ്യന്തര വകുപ്പിന്റെ വിലയിരുത്തൽ. സ്ററുഡന്റ് വിസയിൽ വരുന്ന പലരും പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് ജോലിയിലേക്ക് തിരിയുന്നതായും സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
ഡിപ്പൻഡന്റ് വിസയിൽ വരുത്താനുദ്ദേശിക്കുന്ന നിയന്ത്രണമനുസരിച്ച്, വിദേശ വിദ്യാർഥികൾക്ക് പിഎച്ച്.ഡി പോലുള്ള ബിരുദാനന്തര ഗവേഷണ അധിഷ്ഠിത കോഴ്സുകളിലോ കുറഞ്ഞത് രണ്ട് വർഷമെങ്കിലും ദൈർഘ്യമുള്ള ബിരുദാനന്തര കോഴ്സുകളിലോ ആണെങ്കിൽ മാത്രമേ കുടുംബാംഗങ്ങളെ ഒപ്പം കൂട്ടാൻ അനുമതി നൽകൂ.
അടുത്ത സെപ്റ്റംബറിൽ അല്ലെങ്കിൽ പിന്നീടുള്ള മാസങ്ങളിൽ കുടിയേറാമെന്നുള്ള പ്രവേശന സമയം ലക്ഷ്യമിട്ടു ഒരുക്കങ്ങൾ നടത്തുന്ന മലയാളി വിദ്യാർഥികൾ തീർത്തും ആശങ്കപ്പെടണം. കാരണം നിയമം സർക്കാർ അംഗീകരിച്ചാൽ ഉടനടി നടപ്പാക്കാൻ സാധിക്കും വിധമാണ് ബ്രിട്ടനിലെ സംവിധാനം പ്രവർത്തിക്കുന്നത്. അതിനാൽ രണ്ടു വർഷം കൂടി യുകെയിൽ നിന്ന് പഠിക്കാൻ ചിലവാക്കിയ കാശ് ഏതു വിധേനയും വസൂലാക്കാമെന്നു വിചാരിക്കുന്നവർക്ക് എല്ലാം കൈവിട്ടുപോകുന്ന അവസ്ഥയിലേയ്ക്കാവും നടന്നടുക്കുന്നത്. പോസ്ററ് സ്ററഡി കാലാവധി വെട്ടിക്കുറച്ചാൽ യുകെയിലേക്കു വരാനുള്ള സ്വപ്നം സ്വപ്നമായി തന്നെ തുടരേണ്ടിവരും. കാരണം ആറുമാസം സമയം കൊണ്ട് എന്തു നേടാനാവും ആരും ഇക്കാര്യത്തിൽ മാൻഡ്രേക്കല്ലല്ലോ മാജിക്കിലൂടെ കാര്യം നടത്താൻ.
ഇതുമാത്രമല്ല ലക്ഷങ്ങൾ മുടക്കി യുകെയിലേക്ക് ഒരു സറ്റുഡന്റ് വിസ സന്പാദിച്ച് കുടുംബ സമേതം ചേക്കേറാം എന്ന പ്രതീക്ഷയും ഇതുമൂലം കടപുഴകി എറിയപ്പെടും. ഇനി മുതൽ രണ്ടു വർഷം പഠന സമയമുള്ള പോസ്ററ് ഗ്രാജേഷൻ കോഴ്സിൽ ഗവേഷണം നടത്താൻ എത്തുന്ന വിദ്യാർഥികൾക്ക് മാത്രമായി വെട്ടിച്ചുരുക്കപ്പെടും എന്ന നിർദേശമാണ് ഇന്ത്യൻ വംശജ കൂടിയായ ആഭ്യന്തര സെക്രട്ടറി സ്യുവെല്ലയുടെ നിർദ്ദേശം. ഇതിലൂടെ വിദ്യാർത്ഥികളുടെ എണ്ണം കുറയ്ക്കാനും പതിനായിരക്കണക്കിന് ഡിപെൻഡന്റ് വിസ എന്നത് കുറയ്ക്കാനാവും എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. ഇക്കാര്യം നടപ്പാക്കിയാൽ മലയാളികളുടെ കോഴ്സ് ചോയ്സും ചിലപ്പോൾ നഷ്ടപ്പെട്ടേക്കും. കാരണം നിലവിൽ ഗ്രാജുഷേൻ കോഴ്സുകൾ ചോയ്സുകൾ പരിമിതപ്പെടുത്തുന്പോൾ ഒട്ടു മിക്ക വിദ്യാർത്ഥികളെയും കുഴപ്പത്തിലാക്കും. ഇതിന്റെ മറുവശമെന്ന് പറയുന്നത് പഠിക്കാൻ എളുപ്പമുള്ള കോഴ്സുകളുടെ തെരഞ്ഞെടുപ്പും വഹിക്കാൻ പറ്റുന്ന ഫീസുമാണ്, ഇതാണ് വിദ്യാർത്ഥികളെ ഏറെ ആകർഷിച്ചു കൊണ്ടിരിയ്ക്കുന്നത്.
ഇപ്പോഴെത്തുന്നവരാകട്ടെ ഏറ്റവും വേഗത്തിൽ കെയർ ഹോമുകളിൽ വിസ സംഘടിപ്പിച്ച് ജോലി ചെയ്തു കാശുണ്ടാക്കുകയാണ് ഭൂരിഭാഗത്തിന്റെയും ലക്ഷ്യം.
ഇതെല്ലാം കൃത്യമായി കണക്കുകൂട്ടി പഠിച്ചു തയ്യാറാക്കിയാണ് സർക്കാർ പൊളിച്ചെഴുത്തിനു തയ്യാറായി എന്നത് ഒരു വസ്തുതയാണ്. എന്നാൽ കോഴ്സിന്റെ മെറിറ്റ് നോക്കി കുടുംബത്തെ കൂടി സൗജന്യമായി കൊണ്ടുവരാനുള്ള നിർദേശവും പദ്ധതിയിൽ ഉൾപ്പെടുത്തിയത് പഠനമികവുള്ളവർക്ക് സഹായകമാവും. ഈ നിർദ്ദേശങ്ങളെ രാജ്യത്തെ യൂണിവേഴ്സിറ്റികൾ എതിർത്തുവെങ്കിലും ഒന്നും സർക്കാർ കാര്യമായി ചെിവിക്കൊണ്ടില്ലന്നു പറയുന്പോൾ തന്നെ കാര്യങ്ങളെുടെ ഗൗരവം അത്രയ്ക്കുള്ളതാണ്. മുൻപുണ്ടായ പഠനവിസയുടെ മറവിലെ തള്ളിക്കയറ്റം എങ്ങനെയും കുറയ്ക്കുകയാണ് സർക്കാർ ലക്ഷ്യം. അത്തരം സാഹചര്യങ്ങളിലേയ്ക്കാണ് ഇനി ബ്രിട്ടൻ നീങ്ങുക. എന്നാൽ മുൻപത്തെപോയിന്റ് ബേസ്ഡ് സിസ്ററം അടക്കമുള്ള സ്വീകാര്യമായ നടപടികൾ രാജ്യത്തിന് മികവുള്ള വിദ്യാർത്ഥികളെ ലഭിക്കുമെന്ന കണക്കുകൂട്ടലും സർക്കാർ വ്യക്തമാക്കുന്നുണ്ട്. യുകെ യൂണിവേഴ്സിറ്റികളുടെ നിലവാരത്തകർച്ച ഉണ്ടാകുന്നത് തടയുക സർക്കാരിനെ സംബന്ധിച്ചിടത്തോളം വലിയ കാര്യമാണ്. വിദേശ വിദ്യാർഥികൾ ആധിപത്യം സ്ഥാപിച്ച പല യൂണിവേഴ്സിറ്റികളിലും വിദ്യാർഥികൾ ക്ളാസിന്റെ പടിപോലും കാണാതെ മണിമേക്കേഴ്സായി മാറുന്പോൾ ഇതിനു ബദൽ ചിന്തിക്കുക എന്നത് ഏതു സർക്കാരിന്റെയും കടമയാണ്.
സ്ററുഡന്റ് വിസ സന്പ്രദായത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന ബ്രിട്ടീഷ് സർക്കാർ തന്നെ തുറന്നു പറയുന്പോൾ ലക്ഷങ്ങൾ വായ്പ്പയെടുത്ത് വിദേശത്തേയ്ക്ക് കുടിയേറി കുടുംബത്തെയും കുടുംബാംഗങ്ങളെയും കരകയറ്റാമെന്ന പ്രതീക്ഷകളുടെ കടയ്ക്കെൽ സർക്കാർ കത്തിവെച്ചത് മലയാളി വിദ്യാർഥികളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിയ്ക്കയാണ്. കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോർട്ടുകളും ഇതിനെ സാധൂകരിക്കുന്നതാണ്. ബ്രിട്ടനിൽ ഉന്നത പഠനം നടത്തുന്ന വിദേശ വിദ്യാർഥികളുടെ എണ്ണത്തിൽ ഇന്ത്യക്കാരാണ് ഒന്നാമത്. 2021 ജൂലൈയിൽ അവതരിപ്പിച്ച പുതിയ ഗ്രാജ്വേറ്റ് വിസ നേടുന്നതിൽ ഇന്ത്യക്കാരാണ് ഏറ്റവും മുന്നിൽ, 41 ശതമാനം. യുകെയിൽ 6.80 ലക്ഷം വിദേശ വിദ്യാർഥികളുണ്ടെന്ന് കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ച കണക്കുകൾ പറയുന്നു. ഏതാണ്ട് 200 ഓളം യൂണിവേഴ്സിറ്റികളാണ് യുകെയിലുള്ളത്.
യുകെയിലേക്ക് വരുന്ന വിദേശ വിദ്യാർഥികളുടെ എണ്ണം കുറക്കാനുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ പ്രധാനമന്ത്രി ഋഷി സുനക് ആഭ്യന്തര, വിദ്യാഭ്യാസ വകുപ്പുകളോട് ആവശ്യപ്പെട്ടതിന്റെ ചുവടുപിടിച്ചുള്ളതാണ് ഹോം സെക്രട്ടറി സുവെല്ല ബ്രാവർമാന്റെ പദ്ധതികൾ. ഇതാണിപ്പോൾ മലയാളികൾക്ക് ഇരുട്ടടിയായി മാറുന്നത്.
പോസ്റ്റ് സ്റ്റഡി വർക്ക് വിസ പോലുള്ള സൗകര്യങ്ങളായിരിക്കും പ്രധാനമായും പരിമിതപ്പെടുത്തുക. പഠനശേഷം രാജ്യത്ത് തങ്ങുന്നതിന് അനുവദിച്ചിരിക്കുന്ന കാലാവധി 6 മാസമായി കുറച്ചേക്കും. സ്റ്റുഡന്റ് വിസയിൽ വരുന്നവർക്ക് പിന്നീട് കുടുംബാംഗങ്ങളെ കൂടെ കൂട്ടുന്നതിനും നിയന്ത്രണങ്ങൾ വരും. ഹോം സെക്രട്ടറി സുവെല്ല ബ്രേവർമാനാണ് കൂടുതൽ നിയന്ത്രണങ്ങൾക്കായി വാദിക്കുന്നത്. എന്നാൽ, വിദ്യാഭ്യാസ വകുപ്പ് ഇതിനെ ശക്തമായി എതിർക്കുകയാണ്. വിദേശ വിദ്യാർഥികളുടെ സാന്നിധ്യം ബ്രിട്ടീഷ് യൂണിവേഴ്സിറ്റികളുടെ പ്രധാന വരുമാന മാർഗമാണ്. കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തുന്നത് വിദേശ വിദ്യാർഥികൾക്ക് യുകെയോടുള്ള താൽപര്യം കുറയ്ക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ ആശങ്ക.
സ്ററുഡന്റ് വിസയിൽ വരുന്നവരെ കുടിയേറ്റ കണക്കുകളിൽ ഉൾപ്പെടുത്തുന്നത് കുടിയേറ്റം പെരുപ്പിച്ചു കാട്ടലാണെന്നാണ് കാലങ്ങളായി വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്. നിലവിലുള്ള സന്പ്രദായത്തിൽ, സ്ററുഡന്റ് വിസയിൽ യുകെയിലെത്തുന്ന ബിരുദധാരികളായ വിദേശികൾക്ക് ഉന്നത വിദ്യാഭ്യാസ കോഴ്സ് പൂർത്തിയാക്കിയ ശേഷം രണ്ടുവർഷംകൂടി യുകെയിൽ തുടരാം. ഈ സമയത്ത് ജോലി സന്പാദിച്ച് ജോബ് വിസയിലേക്ക് മാറിയാൽ തുടർന്നും ഇവിടെ താമസിക്കാം.എന്നാൽ, ഈ സന്പ്രദായം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നു എന്നാണ് ആഭ്യന്തര വകുപ്പിന്റെ വിലയിരുത്തൽ. സ്ററുഡന്റ് വിസയിൽ വരുന്ന പലരും പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് ജോലിയിലേക്ക് തിരിയുന്നതായും സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
ഡിപ്പൻഡന്റ് വിസയിൽ വരുത്താനുദ്ദേശിക്കുന്ന നിയന്ത്രണമനുസരിച്ച്, വിദേശ വിദ്യാർഥികൾക്ക് പിഎച്ച്.ഡി പോലുള്ള ബിരുദാനന്തര ഗവേഷണ അധിഷ്ഠിത കോഴ്സുകളിലോ കുറഞ്ഞത് രണ്ട് വർഷമെങ്കിലും ദൈർഘ്യമുള്ള ബിരുദാനന്തര കോഴ്സുകളിലോ ആണെങ്കിൽ മാത്രമേ കുടുംബാംഗങ്ങളെ ഒപ്പം കൂട്ടാൻ അനുമതി നൽകൂ.
അടുത്ത സെപ്റ്റംബറിൽ അല്ലെങ്കിൽ പിന്നീടുള്ള മാസങ്ങളിൽ കുടിയേറാമെന്നുള്ള പ്രവേശന സമയം ലക്ഷ്യമിട്ടു ഒരുക്കങ്ങൾ നടത്തുന്ന മലയാളി വിദ്യാർഥികൾ തീർത്തും ആശങ്കപ്പെടണം. കാരണം നിയമം സർക്കാർ അംഗീകരിച്ചാൽ ഉടനടി നടപ്പാക്കാൻ സാധിക്കും വിധമാണ് ബ്രിട്ടനിലെ സംവിധാനം പ്രവർത്തിക്കുന്നത്. അതിനാൽ രണ്ടു വർഷം കൂടി യുകെയിൽ നിന്ന് പഠിക്കാൻ ചിലവാക്കിയ കാശ് ഏതു വിധേനയും വസൂലാക്കാമെന്നു വിചാരിക്കുന്നവർക്ക് എല്ലാം കൈവിട്ടുപോകുന്ന അവസ്ഥയിലേയ്ക്കാവും നടന്നടുക്കുന്നത്. പോസ്ററ് സ്ററഡി കാലാവധി വെട്ടിക്കുറച്ചാൽ യുകെയിലേക്കു വരാനുള്ള സ്വപ്നം സ്വപ്നമായി തന്നെ തുടരേണ്ടിവരും. കാരണം ആറുമാസം സമയം കൊണ്ട് എന്തു നേടാനാവും ആരും ഇക്കാര്യത്തിൽ മാൻഡ്രേക്കല്ലല്ലോ മാജിക്കിലൂടെ കാര്യം നടത്താൻ.
ഇതുമാത്രമല്ല ലക്ഷങ്ങൾ മുടക്കി യുകെയിലേക്ക് ഒരു സറ്റുഡന്റ് വിസ സന്പാദിച്ച് കുടുംബ സമേതം ചേക്കേറാം എന്ന പ്രതീക്ഷയും ഇതുമൂലം കടപുഴകി എറിയപ്പെടും. ഇനി മുതൽ രണ്ടു വർഷം പഠന സമയമുള്ള പോസ്ററ് ഗ്രാജേഷൻ കോഴ്സിൽ ഗവേഷണം നടത്താൻ എത്തുന്ന വിദ്യാർഥികൾക്ക് മാത്രമായി വെട്ടിച്ചുരുക്കപ്പെടും എന്ന നിർദേശമാണ് ഇന്ത്യൻ വംശജ കൂടിയായ ആഭ്യന്തര സെക്രട്ടറി സ്യുവെല്ലയുടെ നിർദ്ദേശം. ഇതിലൂടെ വിദ്യാർത്ഥികളുടെ എണ്ണം കുറയ്ക്കാനും പതിനായിരക്കണക്കിന് ഡിപെൻഡന്റ് വിസ എന്നത് കുറയ്ക്കാനാവും എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. ഇക്കാര്യം നടപ്പാക്കിയാൽ മലയാളികളുടെ കോഴ്സ് ചോയ്സും ചിലപ്പോൾ നഷ്ടപ്പെട്ടേക്കും. കാരണം നിലവിൽ ഗ്രാജുഷേൻ കോഴ്സുകൾ ചോയ്സുകൾ പരിമിതപ്പെടുത്തുന്പോൾ ഒട്ടു മിക്ക വിദ്യാർത്ഥികളെയും കുഴപ്പത്തിലാക്കും. ഇതിന്റെ മറുവശമെന്ന് പറയുന്നത് പഠിക്കാൻ എളുപ്പമുള്ള കോഴ്സുകളുടെ തെരഞ്ഞെടുപ്പും വഹിക്കാൻ പറ്റുന്ന ഫീസുമാണ്, ഇതാണ് വിദ്യാർത്ഥികളെ ഏറെ ആകർഷിച്ചു കൊണ്ടിരിയ്ക്കുന്നത്.
ഇപ്പോഴെത്തുന്നവരാകട്ടെ ഏറ്റവും വേഗത്തിൽ കെയർ ഹോമുകളിൽ വിസ സംഘടിപ്പിച്ച് ജോലി ചെയ്തു കാശുണ്ടാക്കുകയാണ് ഭൂരിഭാഗത്തിന്റെയും ലക്ഷ്യം.
ഇതെല്ലാം കൃത്യമായി കണക്കുകൂട്ടി പഠിച്ചു തയ്യാറാക്കിയാണ് സർക്കാർ പൊളിച്ചെഴുത്തിനു തയ്യാറായി എന്നത് ഒരു വസ്തുതയാണ്. എന്നാൽ കോഴ്സിന്റെ മെറിറ്റ് നോക്കി കുടുംബത്തെ കൂടി സൗജന്യമായി കൊണ്ടുവരാനുള്ള നിർദേശവും പദ്ധതിയിൽ ഉൾപ്പെടുത്തിയത് പഠനമികവുള്ളവർക്ക് സഹായകമാവും. ഈ നിർദ്ദേശങ്ങളെ രാജ്യത്തെ യൂണിവേഴ്സിറ്റികൾ എതിർത്തുവെങ്കിലും ഒന്നും സർക്കാർ കാര്യമായി ചെിവിക്കൊണ്ടില്ലന്നു പറയുന്പോൾ തന്നെ കാര്യങ്ങളെുടെ ഗൗരവം അത്രയ്ക്കുള്ളതാണ്. മുൻപുണ്ടായ പഠനവിസയുടെ മറവിലെ തള്ളിക്കയറ്റം എങ്ങനെയും കുറയ്ക്കുകയാണ് സർക്കാർ ലക്ഷ്യം. അത്തരം സാഹചര്യങ്ങളിലേയ്ക്കാണ് ഇനി ബ്രിട്ടൻ നീങ്ങുക. എന്നാൽ മുൻപത്തെപോയിന്റ് ബേസ്ഡ് സിസ്ററം അടക്കമുള്ള സ്വീകാര്യമായ നടപടികൾ രാജ്യത്തിന് മികവുള്ള വിദ്യാർത്ഥികളെ ലഭിക്കുമെന്ന കണക്കുകൂട്ടലും സർക്കാർ വ്യക്തമാക്കുന്നുണ്ട്. യുകെ യൂണിവേഴ്സിറ്റികളുടെ നിലവാരത്തകർച്ച ഉണ്ടാകുന്നത് തടയുക സർക്കാരിനെ സംബന്ധിച്ചിടത്തോളം വലിയ കാര്യമാണ്. വിദേശ വിദ്യാർഥികൾ ആധിപത്യം സ്ഥാപിച്ച പല യൂണിവേഴ്സിറ്റികളിലും വിദ്യാർഥികൾ ക്ളാസിന്റെ പടിപോലും കാണാതെ മണിമേക്കേഴ്സായി മാറുന്പോൾ ഇതിനു ബദൽ ചിന്തിക്കുക എന്നത് ഏതു സർക്കാരിന്റെയും കടമയാണ്.