ലണ്ടൻ: ബ്രിട്ടനിൽ വീണ്ടും നഴ്സുമാരുടെ സമരം. വേതനവർധന ആവശ്യപ്പെട്ട് ഇന്നലെ ബ്രിട്ടനിലെ ആയിരക്കണക്കിനു നഴ്സുമാർ പ്രതിഷേധസൂചകമായി വാക്കൗട്ട് നടത്തി.
12 മണിക്കൂർ സമരം ഇന്നും തുടരും. ഇംഗ്ലണ്ടിലെ നാലിലൊന്ന് ആശുപത്രികളെയും ക്ലിനിക്കുകളെയും പണിമുടക്ക് ബാധിക്കുമെന്നാണു റിപ്പോർട്ട്. അടിയന്തരസേവനങ്ങൾക്കും അർബുദ ചികിത്സയ്ക്കും തടസമില്ല. ആയിരക്കണക്കിന് അപ്പോയ്ന്റ്മെന്റുകൾ മാറ്റിവയ്ക്കേണ്ടിവരും.
ജീവിതച്ചെലവ് വലിയതോതിൽ വർധിച്ചതോടെ വേതന വർധനയാവശ്യപ്പെട്ട് ബ്രിട്ടനിലെ നഴ്സുമാർ, ആംബുലൻസ് ജീവനക്കാർ, ട്രെയിൻ ഡ്രൈവർമാർ, എയർപോർട്ട് ജീവനക്കാർ, ബോർഡർ സ്റ്റാഫ്, ഡ്രൈവിംഗ് പരിശീലകർ, ബസ് ഡ്രൈവർമാർ, പോസ്റ്റൽ ജോലിക്കാർ എന്നീ വിഭാഗങ്ങളിൽപ്പെട്ട തൊഴിലാളികൾ കഴിഞ്ഞ മാസങ്ങളിൽ പണിമുടക്കിയിരുന്നു.
കനത്ത സാന്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുകയാണ് ബ്രിട്ടൻ. ഒക്ടോബറിൽ രാജ്യത്തെ പണപ്പെരുപ്പം 41 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലാണ്; 11.1 ശതമാനം. ഡിസംബറിൽ ഇത് അൽപ്പം കുറഞ്ഞെങ്കിലും (10.5 ശതമാനം) ഇന്ധനവിലയും ഭക്ഷണച്ചെലവും ഉയർന്നുതന്നെ നിൽക്കുന്നു.
പണപ്പെരുപ്പനിരക്കിനുമേൽ അഞ്ചു ശതമാനം വേതനവർധനയാണു നഴ്സുമാരുടെ സംഘടന ആവശ്യപ്പെടുന്നത്. ഇത് ഫലത്തിൽ 15 ശതമാനത്തോളം വർധനയായതിനാൽ, രാജ്യത്തെ പണപ്പെരുപ്പം കൂടുതൽ രൂക്ഷമാക്കുമെന്നു ബ്രിട്ടനിലെ കണ്‍സർവേറ്റീവ് സർക്കാർ പറയുന്നു.
12 മണിക്കൂർ സമരം ഇന്നും തുടരും. ഇംഗ്ലണ്ടിലെ നാലിലൊന്ന് ആശുപത്രികളെയും ക്ലിനിക്കുകളെയും പണിമുടക്ക് ബാധിക്കുമെന്നാണു റിപ്പോർട്ട്. അടിയന്തരസേവനങ്ങൾക്കും അർബുദ ചികിത്സയ്ക്കും തടസമില്ല. ആയിരക്കണക്കിന് അപ്പോയ്ന്റ്മെന്റുകൾ മാറ്റിവയ്ക്കേണ്ടിവരും.
ജീവിതച്ചെലവ് വലിയതോതിൽ വർധിച്ചതോടെ വേതന വർധനയാവശ്യപ്പെട്ട് ബ്രിട്ടനിലെ നഴ്സുമാർ, ആംബുലൻസ് ജീവനക്കാർ, ട്രെയിൻ ഡ്രൈവർമാർ, എയർപോർട്ട് ജീവനക്കാർ, ബോർഡർ സ്റ്റാഫ്, ഡ്രൈവിംഗ് പരിശീലകർ, ബസ് ഡ്രൈവർമാർ, പോസ്റ്റൽ ജോലിക്കാർ എന്നീ വിഭാഗങ്ങളിൽപ്പെട്ട തൊഴിലാളികൾ കഴിഞ്ഞ മാസങ്ങളിൽ പണിമുടക്കിയിരുന്നു.
കനത്ത സാന്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുകയാണ് ബ്രിട്ടൻ. ഒക്ടോബറിൽ രാജ്യത്തെ പണപ്പെരുപ്പം 41 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലാണ്; 11.1 ശതമാനം. ഡിസംബറിൽ ഇത് അൽപ്പം കുറഞ്ഞെങ്കിലും (10.5 ശതമാനം) ഇന്ധനവിലയും ഭക്ഷണച്ചെലവും ഉയർന്നുതന്നെ നിൽക്കുന്നു.
പണപ്പെരുപ്പനിരക്കിനുമേൽ അഞ്ചു ശതമാനം വേതനവർധനയാണു നഴ്സുമാരുടെ സംഘടന ആവശ്യപ്പെടുന്നത്. ഇത് ഫലത്തിൽ 15 ശതമാനത്തോളം വർധനയായതിനാൽ, രാജ്യത്തെ പണപ്പെരുപ്പം കൂടുതൽ രൂക്ഷമാക്കുമെന്നു ബ്രിട്ടനിലെ കണ്‍സർവേറ്റീവ് സർക്കാർ പറയുന്നു.