+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജർമൻ സർക്കാരിനെ അട്ടിമറിക്കാനും പാർലമെന്‍റ് ആക്രമണ പദ്ധതിയും പോലീസ് തകർത്തു

ബെർലിൻ: ജർമ്മൻ പാർലമെന്‍റ് ആക്രമണം ആസൂത്രണം ചെയ്ത തീവ്ര വലതുപക്ഷ സെൽ പൊലീസ് തകർത്തു. ഇതിന്‍റെയടിസ്ഥാനത്തിൽ ബുധനാഴ്ച രാജ്യവ്യാപകമായി റെയ്ഡ് നടത്തുകയും
ജർമൻ സർക്കാരിനെ അട്ടിമറിക്കാനും പാർലമെന്‍റ് ആക്രമണ പദ്ധതിയും പോലീസ് തകർത്തു
ബെർലിൻ: ജർമ്മൻ പാർലമെന്‍റ് ആക്രമണം ആസൂത്രണം ചെയ്ത തീവ്ര വലതുപക്ഷ സെൽ പൊലീസ് തകർത്തു. ഇതിന്‍റെയടിസ്ഥാനത്തിൽ ബുധനാഴ്ച രാജ്യവ്യാപകമായി റെയ്ഡ് നടത്തുകയും പാർലമെന്‍റിന് നേരെ ആക്രമണം ആസൂത്രണം ചെയ്തതായി സംശയിക്കുന്ന തീവ്ര വലതുപക്ഷ ന്ധഭീകര ഗ്രൂപ്പിലെന്ധ അംഗങ്ങളായ 25 പേരെ ജർമൻ പോലീസ് അറസ്റ്റ് ചെയ്തതായും ഫെഡറൽ പ്രോസിക്യൂട്ടർമാർ പറഞ്ഞു.

അതേസമയം ജർമനി, ഓസ്ട്രിയ, ഇറ്റലി എന്നീ രാജ്യങ്ങളിൽ ഒരേ സമയത്തായിരുന്നു സ്പെഷ്യൽ കമോൻഡോ പോലീസ് നടത്തിയ റെയ്ഡ്. ജർമനിയിലെ ട്രാഫിക് ലൈറ്റ് മുന്നണി സർക്കാരിന്‍റെ തലവനായ ചാൻസലർ ഒലാഫ് ഷോൾസിന്‍റെ ജനാധിപത്യ ഭരണകൂടത്തെ അട്ടിമറിക്കാൻ പദ്ധതിയിട്ട 25 പേരാണ് അറസ്റ്റിലായത്. അതിരാവിലെ നടന്ന റെയ്ഡുകളിൽ എലൈറ്റ് തീവ്രവാദ വിരുദ്ധ യൂണിറ്റുകൾ ഉൾപ്പെടെ 3,000ത്തിലധികം ഉദ്യോഗസ്ഥർ പങ്കെടുക്കുകയും 11 സംസ്ഥാനങ്ങളിലെ 130ലധികം വസ്തുവകകൾ പരിശോധിക്കുകയും ചെയ്തു. രാജ്യം കണ്ട ഏറ്റവും വലിയ പോലീസ് നടപടികളിലൊന്നായി ഇതിനെ വിശേഷിപ്പിച്ചു.

ഒരു ചെറിയ സായുധ സംഘവുമായി ജർമ്മൻ പാർലമെന്‍റിലേക്ക് അക്രമാസക്തമായി കടന്നുകയറാൻ കൃത്യമായ തയ്യാറെടുപ്പുകൾ നടത്തിയതായി സംശയിക്കുന്ന "സിറ്റിസണ്‍സ് ഓഫ് ദി റീച്ച്' (റൈഷ്ബുർഗർ) പ്രസ്ഥാനത്തിലെ അംഗങ്ങളെ ലക്ഷ്യമിട്ടായിരുന്നു റെയ്ഡുകളെന്ന് പ്രോസിക്യൂട്ടർമാർ പ്രസ്താവനയിൽ പറഞ്ഞു.

2021 നവംബർ അവസാനത്തോടെ ജർമ്മനിയിൽ നിലവിലുള്ള ഭരണകൂട ക്രമം മറികടന്ന് അതിന് പകരം സ്വന്തം രാഷ്ട്രം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ 2021 നവംബർ അവസാനത്തോടെ ഒരു ഭീകരസംഘം രൂപീകരിച്ചുവെന്നാണ് അറസ്റ്റിലായവർ ആരോപിക്കുന്നത്.

അന്വേഷണം പ്രസ്ഥാനത്തിൽ നിന്നുള്ള തീവ്ര വലതുപക്ഷ ഭീകരതയുടെ അഗാധതയിലേക്കുള്ള ഒരു അന്വേഷണമാണന്ന് ആഭ്യന്തര മന്ത്രി നാൻസി ഫൈസർ പ്രസ്താവനയിൽ പറഞ്ഞു.