ബെർലിൻ: ബെർലിനിലെ ചാരിറ്റെ ഹോസ്പിറ്റലിൽ വിദഗ്ധ ചികിൽസയ്ക്കെത്തിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കേരളത്തിലേയ്ക്ക് മടങ്ങി. ബുധനാഴ്ച രാവിലെ ബെർലിനിൽ നിന്നും ഖത്തർ എയർവേയ്സിന്റെ വിമാനത്തിൽ ദോഹ വഴിയാണ് ഉമ്മൻ ചാണ്ടിയും സംഘവും യാത്രയായത്.
തൊണ്ടയിലെ രോഗത്തിനു ചാരിറ്റി ഹോസ്പിറ്റലിൽ ലേസർ ചികിൽസയ്ക്ക് വിധേയനായ ഉമ്മൻ ചാണ്ടിയെ ശനിയാഴ്ചയാണ് ഡിസ്ചാർജ് ചെയ്തത്. ആശുപത്രി വിട്ട അദ്ദേഹത്തിന് ഒരു മാസത്തെ പൂർണവിശ്രമമാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിയ്ക്കുന്നത്.
ഉമ്മൻ ചാണ്ടിയോടൊപ്പം മക്കളായ മറിയ ഉമ്മൻ, ചാണ്ടി ഉമ്മൻ, അച്ചു ഉമ്മൻ എന്നിവരും ബെന്നി ബഹനാൻ എംപിയും കൂടാതെ സഹായ ക്രമീകരണങ്ങൾക്കായി ജർമനിയിൽ ജോലി ചെയ്യുന്ന ഐടി എൻജിനീയറും ഒഐസിസി ഗ്ലോബൽ സെക്രട്ടറിയും ഒഐസിസി യൂറോപ്പ് കോഓർഡിനേറ്ററുമായ ജിൻസണ് ഫ്രാൻസ് കല്ലുമാടിക്കലും ഉണ്ടായിരുന്നു.
തൊണ്ടയിലെ രോഗത്തിനു ചാരിറ്റി ഹോസ്പിറ്റലിൽ ലേസർ ചികിൽസയ്ക്ക് വിധേയനായ ഉമ്മൻ ചാണ്ടിയെ ശനിയാഴ്ചയാണ് ഡിസ്ചാർജ് ചെയ്തത്. ആശുപത്രി വിട്ട അദ്ദേഹത്തിന് ഒരു മാസത്തെ പൂർണവിശ്രമമാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിയ്ക്കുന്നത്.
ഉമ്മൻ ചാണ്ടിയോടൊപ്പം മക്കളായ മറിയ ഉമ്മൻ, ചാണ്ടി ഉമ്മൻ, അച്ചു ഉമ്മൻ എന്നിവരും ബെന്നി ബഹനാൻ എംപിയും കൂടാതെ സഹായ ക്രമീകരണങ്ങൾക്കായി ജർമനിയിൽ ജോലി ചെയ്യുന്ന ഐടി എൻജിനീയറും ഒഐസിസി ഗ്ലോബൽ സെക്രട്ടറിയും ഒഐസിസി യൂറോപ്പ് കോഓർഡിനേറ്ററുമായ ജിൻസണ് ഫ്രാൻസ് കല്ലുമാടിക്കലും ഉണ്ടായിരുന്നു.