ആംഗല സാഹിത്യത്തിലെ Gift of Magiയിലെ ഇതിവൃത്തം നമുക്കു സുപരിചിതമാണ്. ഡെല്ലയും ജയിംസും മാതൃകാദന്പതികൾ. നിർധന കുടുംബം. പക്ഷേ, അവർ സംതൃപ്തമായ കുടുംബജീവിതം നയിച്ചുവരികയായിരുന്നു. ഡെല്ലയ്ക്കു നല്ല അഴകുള്ള നീളമുള്ള മുടി. ജയിംസിനാകട്ടെ ഭംഗിയില്ലാത്ത കേടുവന്ന സ്ട്രാപ്പോടുകൂടിയ വാച്ച്. ക്രിസ്മസ് അടുത്തപ്പോൾ ഇരുവരും പരസ്പരം അറിയാതെ ക്രിസ്മസ് സമ്മാനം കരുതിവച്ചു. ഒരു സർപ്രൈസ് ഗിഫ്റ്റ്!
സമ്മാനപ്പൊതി തുറന്നപ്പോൾ രണ്ടുപേരും അന്പരന്നു. ഡെല്ല തന്റെ അഴകുള്ള മുടി മുറിച്ചുവിറ്റ് നല്ലൊരു സ്ട്രാപ്പ് വാങ്ങി ജയിംസിനു നൽകി. ജയിംസാകട്ടെ, തന്റെ വാച്ച് വിറ്റ് ഡെല്ലയുടെ മുടിക്ക് ഇണങ്ങുന്ന മനോഹരമായ ക്ലിപ്പും വാങ്ങി സമ്മാനിച്ചു.
നിസ്വാർഥമായ സ്നേഹത്തിന്റെ പ്രകാശനം. ഉള്ളും ഉള്ളതും പങ്കുവയ്ക്കാൻ പോന്ന വിശാലമായ ഹൃദയമായിരുന്നു അവരുടേത്. ഭാരതീയ മനഃശാസ്ത്രമനുസരിച്ചു മറ്റൊരാളുടെ നന്മ മാത്രം ലക്ഷ്യമാക്കി സ്വയം മറന്ന് അയാളെ സ്നേഹിക്കുകയെന്നത് ഉത്തമ സ്നേഹബന്ധമായി കണക്കാക്കപ്പെടുന്നു.
പൗരസ്ത്യ ദേശത്തെ പൂജരാജാക്കന്മാർ യേശുവിനെ പുൽത്തൊഴുത്തിൽ കണ്ട്, വണങ്ങി ആരാധിക്കാൻ വന്നപ്പോൾ അവിടുത്തേക്കു സ്നേഹസമ്മാനമായി കാഴ്ചയർപ്പിച്ചത് സ്വർണം, മീറ, കുന്തിരിക്കം എന്നിവയാണ്. അവർ കൊണ്ടുവന്ന അമൂല്യമായ ഈ കാഴ്ചദ്രവ്യങ്ങൾ യേശുവിന്റെ വ്യക്തിത്വത്തെയും ദൗത്യത്തെയും ദ്യോതിപ്പിക്കുന്നു. സ്വർണം രാജത്വത്തെയും മീറ മനുഷ്യത്വത്തെയും കുന്തിരിക്കം പൗരോഹിത്യത്തെയും സൂചിപ്പിക്കുന്നു. അവിടുന്ന് ഒരേസമയം രാജാവും മനുഷ്യനും പുരോഹിതനുമായിരുന്നു. യേശു രാജകീയ ദൗത്യം നിറവേറ്റിയത് അധികാരവും ആധിപത്യവും വഴിയല്ല, പിന്നെയോ ശുശ്രൂഷയിലൂടെയും ശൂന്യവത്കരണത്തിലൂടെയുമായിരുന്നു.
പരിപൂർണ മനുഷ്യനായിരുന്നെങ്കിലും അവൻ പാപത്തെയും മരണത്തെയും കീഴടക്കി വിജയശ്രീലാളിതനായി ഉയിർത്തെണീറ്റു. പുരോഹിതനായ അവിടുന്ന് പഴയനിയമ പുരോഹിതരെപ്പോലെയല്ല. നിത്യപുരോഹിതനായി പരമപിതാവിന് അർപ്പിച്ച ഏക ബലിയിലൂടെ മനുഷ്യവംശത്തിന്റെ മുഴുവൻ രക്ഷ വീണ്ടെടുത്തു.യേശുവിന്റെ വ്യക്തിത്വത്തെയും ത്രിവിധ ദൗത്യങ്ങളെയും പ്രതിനിധാനം ചെയ്യുന്ന കാഴ്ചവസ്തുക്കൾ അവിടുത്തെ ആഴത്തിൽ അറിയാനും തീവ്രമായി സ്നേഹിക്കാനും അടുത്ത് അനുഗമിക്കാനും നമ്മെ സഹായിക്കുന്നു.
റവ.ഡോ. വർഗീസ് പാലത്തിങ്കൽ
സമ്മാനപ്പൊതി തുറന്നപ്പോൾ രണ്ടുപേരും അന്പരന്നു. ഡെല്ല തന്റെ അഴകുള്ള മുടി മുറിച്ചുവിറ്റ് നല്ലൊരു സ്ട്രാപ്പ് വാങ്ങി ജയിംസിനു നൽകി. ജയിംസാകട്ടെ, തന്റെ വാച്ച് വിറ്റ് ഡെല്ലയുടെ മുടിക്ക് ഇണങ്ങുന്ന മനോഹരമായ ക്ലിപ്പും വാങ്ങി സമ്മാനിച്ചു.
നിസ്വാർഥമായ സ്നേഹത്തിന്റെ പ്രകാശനം. ഉള്ളും ഉള്ളതും പങ്കുവയ്ക്കാൻ പോന്ന വിശാലമായ ഹൃദയമായിരുന്നു അവരുടേത്. ഭാരതീയ മനഃശാസ്ത്രമനുസരിച്ചു മറ്റൊരാളുടെ നന്മ മാത്രം ലക്ഷ്യമാക്കി സ്വയം മറന്ന് അയാളെ സ്നേഹിക്കുകയെന്നത് ഉത്തമ സ്നേഹബന്ധമായി കണക്കാക്കപ്പെടുന്നു.
പൗരസ്ത്യ ദേശത്തെ പൂജരാജാക്കന്മാർ യേശുവിനെ പുൽത്തൊഴുത്തിൽ കണ്ട്, വണങ്ങി ആരാധിക്കാൻ വന്നപ്പോൾ അവിടുത്തേക്കു സ്നേഹസമ്മാനമായി കാഴ്ചയർപ്പിച്ചത് സ്വർണം, മീറ, കുന്തിരിക്കം എന്നിവയാണ്. അവർ കൊണ്ടുവന്ന അമൂല്യമായ ഈ കാഴ്ചദ്രവ്യങ്ങൾ യേശുവിന്റെ വ്യക്തിത്വത്തെയും ദൗത്യത്തെയും ദ്യോതിപ്പിക്കുന്നു. സ്വർണം രാജത്വത്തെയും മീറ മനുഷ്യത്വത്തെയും കുന്തിരിക്കം പൗരോഹിത്യത്തെയും സൂചിപ്പിക്കുന്നു. അവിടുന്ന് ഒരേസമയം രാജാവും മനുഷ്യനും പുരോഹിതനുമായിരുന്നു. യേശു രാജകീയ ദൗത്യം നിറവേറ്റിയത് അധികാരവും ആധിപത്യവും വഴിയല്ല, പിന്നെയോ ശുശ്രൂഷയിലൂടെയും ശൂന്യവത്കരണത്തിലൂടെയുമായിരുന്നു.
പരിപൂർണ മനുഷ്യനായിരുന്നെങ്കിലും അവൻ പാപത്തെയും മരണത്തെയും കീഴടക്കി വിജയശ്രീലാളിതനായി ഉയിർത്തെണീറ്റു. പുരോഹിതനായ അവിടുന്ന് പഴയനിയമ പുരോഹിതരെപ്പോലെയല്ല. നിത്യപുരോഹിതനായി പരമപിതാവിന് അർപ്പിച്ച ഏക ബലിയിലൂടെ മനുഷ്യവംശത്തിന്റെ മുഴുവൻ രക്ഷ വീണ്ടെടുത്തു.യേശുവിന്റെ വ്യക്തിത്വത്തെയും ത്രിവിധ ദൗത്യങ്ങളെയും പ്രതിനിധാനം ചെയ്യുന്ന കാഴ്ചവസ്തുക്കൾ അവിടുത്തെ ആഴത്തിൽ അറിയാനും തീവ്രമായി സ്നേഹിക്കാനും അടുത്ത് അനുഗമിക്കാനും നമ്മെ സഹായിക്കുന്നു.
റവ.ഡോ. വർഗീസ് പാലത്തിങ്കൽ