ഡിസംബർ ഒന്നാം തീയതി ഫ്രാൻസിസ് മാർപാപ്പ “സ്തുത്യർഹമായ അടയാളം’’ എന്ന അപ്പസ്തോലിക ലേഖനം ഒപ്പുവച്ചു. ചരിത്രത്തിൽ ആദ്യമായി പുൽക്കൂട് നിർമിക്കപ്പെട്ട ഇറ്റലിയിലെ ചെറുപട്ടണമായ ഗ്രേച്ചോയിലെ മലമുകളിൽ സ്ഥാപിതമായ ദേവാലയത്തിൽവച്ചാണ് അപ്പസ്തോലിക ലേഖനം മാർപാപ്പ ലോകത്തിനു സമർപ്പിച്ചത്. കിഴക്കുനിന്നു പുറപ്പെട്ടു ബേത്ലഹേമിലെത്തിയ മൂന്നു ജ്ഞാനികളെക്കുറിച്ച് ആ തിരുവെഴുത്തിൽ പരാമർശിക്കുന്നുണ്ട്.
ദൂരെദേശത്തുനിന്ന് അവർ വന്നു എന്നതു ദൂരസ്ഥർക്കും സമീപസ്ഥർക്കും അവൻ ഒരുപോലെ അഭിഗമ്യനാണെന്ന സത്യം വെളിവാക്കുന്നു. ബേത്ലഹേമിൽ അമ്മയോടൊപ്പം ശിശുവിനെ കണ്ട ജ്ഞാനികളുടെ മനസിൽ ആരാധനാഭാവം നിറഞ്ഞു. തന്റെ അനന്ത ജ്ഞാനത്തിൽ നക്ഷത്രത്തിന്റെ വഴികളെ നയിച്ച സർവശക്തനായ ദൈവം ചരിത്രവഴികളെ നയിക്കാൻ മനുഷ്യരൂപമെടുത്തു ഭൂമിയിൽ അവതാരമെടുത്തുവെന്ന് അവർ തിരിച്ചറിഞ്ഞു. കാരണം അവർ ജ്ഞാനികളായിരുന്നു.
ജ്ഞാനവും വിജ്ഞാനവും അറിവാണ്. എന്നാൽ, അവ തമ്മിൽ അന്തരമുണ്ട്. വിജ്ഞാനം ഐഹികമായ അറിവാണ്. ജ്ഞാനമാകട്ടെ പാരത്രികമായ അഥവാ ദൈവിക കാര്യങ്ങളിലുള്ള അറിവത്രേ. വിജ്ഞാനം വിവരങ്ങളും ഭൗതിക അറിവുകളും നൽകുന്പോൾ ജ്ഞാനം തിരിച്ചറിവുകളും ഉൾക്കാഴ്ചകളും പ്രദാനം ചെയ്യുന്നു. കാലിത്തൊഴുത്തിൽ പിറന്നവനിൽ ദൈവമഹത്വം കാണാൻ അവരെ പ്രാപ്തരാക്കിയത് ഈ തിരിച്ചറിവും ഉൾക്കാഴ്ചയുമാണ്.
നക്ഷത്രത്തിന്റെ വഴിയേ നടന്ന ജ്ഞാനികൾ ഇടയ്ക്കു വഴിമാറി നടന്നു. അങ്ങനെയാണ് ഹേറോദേസിന്റെ കൊട്ടാരത്തിലെത്തിയത്. അതിന്റെ ഫലമായി നൂറു കണക്കിനു നിഷ്കളങ്കരായ കുഞ്ഞുങ്ങൾ നിഷ്കരുണം വധിക്കപ്പെട്ടു. ദൈവവഴികളിൽ മാത്രം സഞ്ചരിക്കണമെന്ന സന്ദേശം ജ്ഞാനികളുടെ അനുഭവം നമുക്കു നൽകുന്നു.
റവ.ഡോ.ജോസഫ് കടുപ്പിൽ
ദൂരെദേശത്തുനിന്ന് അവർ വന്നു എന്നതു ദൂരസ്ഥർക്കും സമീപസ്ഥർക്കും അവൻ ഒരുപോലെ അഭിഗമ്യനാണെന്ന സത്യം വെളിവാക്കുന്നു. ബേത്ലഹേമിൽ അമ്മയോടൊപ്പം ശിശുവിനെ കണ്ട ജ്ഞാനികളുടെ മനസിൽ ആരാധനാഭാവം നിറഞ്ഞു. തന്റെ അനന്ത ജ്ഞാനത്തിൽ നക്ഷത്രത്തിന്റെ വഴികളെ നയിച്ച സർവശക്തനായ ദൈവം ചരിത്രവഴികളെ നയിക്കാൻ മനുഷ്യരൂപമെടുത്തു ഭൂമിയിൽ അവതാരമെടുത്തുവെന്ന് അവർ തിരിച്ചറിഞ്ഞു. കാരണം അവർ ജ്ഞാനികളായിരുന്നു.
ജ്ഞാനവും വിജ്ഞാനവും അറിവാണ്. എന്നാൽ, അവ തമ്മിൽ അന്തരമുണ്ട്. വിജ്ഞാനം ഐഹികമായ അറിവാണ്. ജ്ഞാനമാകട്ടെ പാരത്രികമായ അഥവാ ദൈവിക കാര്യങ്ങളിലുള്ള അറിവത്രേ. വിജ്ഞാനം വിവരങ്ങളും ഭൗതിക അറിവുകളും നൽകുന്പോൾ ജ്ഞാനം തിരിച്ചറിവുകളും ഉൾക്കാഴ്ചകളും പ്രദാനം ചെയ്യുന്നു. കാലിത്തൊഴുത്തിൽ പിറന്നവനിൽ ദൈവമഹത്വം കാണാൻ അവരെ പ്രാപ്തരാക്കിയത് ഈ തിരിച്ചറിവും ഉൾക്കാഴ്ചയുമാണ്.
നക്ഷത്രത്തിന്റെ വഴിയേ നടന്ന ജ്ഞാനികൾ ഇടയ്ക്കു വഴിമാറി നടന്നു. അങ്ങനെയാണ് ഹേറോദേസിന്റെ കൊട്ടാരത്തിലെത്തിയത്. അതിന്റെ ഫലമായി നൂറു കണക്കിനു നിഷ്കളങ്കരായ കുഞ്ഞുങ്ങൾ നിഷ്കരുണം വധിക്കപ്പെട്ടു. ദൈവവഴികളിൽ മാത്രം സഞ്ചരിക്കണമെന്ന സന്ദേശം ജ്ഞാനികളുടെ അനുഭവം നമുക്കു നൽകുന്നു.
റവ.ഡോ.ജോസഫ് കടുപ്പിൽ