ഒസ്ലോ: മത്സ്യബന്ധനം, കടൽകൃഷി, കടൽ ക്ലസ്റ്റർ എന്നീ മേഖലകളിൽ നോർവേ കേരളവുമായി സഹകരിക്കുമെന്ന് നോർവീജിയൻ ഫിഷറീസ്, സമുദ്ര നയ മന്ത്രി ബിജോർനാർ സെൽനസ് സ്കജേരൻ ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം പറഞ്ഞു.
കേരളത്തിൽ നിന്നുള്ള പ്രതിനിധി സംഘത്തോടൊപ്പം ഒൗദ്യോഗിക പര്യടനത്തിനായി നോർവേയിലെത്തിയ മുഖ്യമന്ത്രി, 1953ൽ സംസ്ഥാനത്തെ മത്സ്യബന്ധന മേഖലയുടെ നവീകരണം ലക്ഷ്യമിട്ട് നീണ്ടകരയിൽ നടന്ന ഇന്തോ-നോർവീജിയൻ പദ്ധതിയുടെ കാലം മുതലുള്ള കേരള-നോർവേ ബന്ധം അനുസ്മരിച്ചു.
ഇന്തോ-നോർവീജിയൻ പദ്ധതിയെ തുടർന്ന് കേരളത്തിന്റെ മത്സ്യബന്ധന മേഖലയിലുണ്ടായ നല്ല മാറ്റങ്ങൾ മുഖ്യമന്ത്രി അനുസ്മരിച്ചു. 1952ലാണ് ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ ഇന്ത്യയും നോർവേയും മത്സ്യത്തൊഴിലാളി മേഖലയുടെ വികസനത്തിനും മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ജീവിത നിലവാരത്തിനും വേണ്ടി ത്രികക്ഷി കരാർ ഒപ്പിട്ടത്.
ഇൻഡോ-നോർവീജിയൻ പദ്ധതിയാണ് കേരളത്തിലെ യന്ത്രവത്കൃത മത്സ്യബന്ധനത്തിന്റെയും സമുദ്രോത്പന്ന വ്യവസായത്തിന്റെയും വളർച്ചയ്ക്ക് സഹായകമായത്. പതിറ്റാണ്ടുകളായി, സമുദ്രോത്പാദനത്തിന്റെ കാര്യത്തിൽ കേരളം മറ്റെല്ലാ സംസ്ഥാനങ്ങളേക്കാളും മുന്നിലാണ്, മുഖ്യമന്ത്രി, പറഞ്ഞു.
കൊച്ചിൻ ഷിപ്പ്യാർഡ് അടുത്തിടെ നോർവേയ്ക്കായി രണ്ട് ഇലക്ട്രിക് ബാർജുകൾ നിർമ്മിച്ചിരുന്നു. കൊച്ചിൻ ഷിപ്പ്യാർഡിലെ കപ്പൽ നിർമാണം നോർവേയുടെ സഹകരണത്തിന്റെ പ്രധാന മേഖലയാണെന്നും ഈ മേഖലയിലെ സഹകരണം ശക്തിപ്പെടുത്താൻ താൽപ്പര്യമുണ്ടെന്നും നോർവീജിയൻ ഫിഷറീസ് മന്ത്രി പറഞ്ഞു.
കൊച്ചി കേന്ദ്രീകരിച്ച് മാരിടൈം ക്ലസ്റ്റർ സ്ഥാപിക്കുന്ന കാര്യവും സംസ്ഥാന സർക്കാരിന്റെ പരിഗണനയിലുണ്ട്. ഇതിന്റെ പ്രാധാന്യം വ്യവസായ മന്ത്രി പി.രാജീവ് വിശദീകരിച്ചു.
മത്സ്യബന്ധനത്തിനും സമുദ്ര സംസ്കാരത്തിനും പുറമെ നോർവേക്ക് കേരളവുമായി സഹകരിക്കാൻ കഴിയുന്ന മറ്റൊരു മേഖലയാണ് അക്വാകൾച്ചറെന്നും നോർവീജിയൻ മന്ത്രി പറഞ്ഞു. നോർവേയിലെ വാണിജ്യ അക്വാകൾച്ചർ വ്യവസായം വളരെ പുരോഗമനപരവും സുസ്ഥിരവുമാണ്, കേരളത്തിലെ ഫിഷറീസ് സർവകലാശാല ഇക്കാര്യത്തിൽ നോർവേയുമായി സാങ്കേതിക ചർച്ചകൾ നടത്തുമെന്ന് കേരള ഫിഷറീസ് മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു.
അതേസമയം ലോക സമാധാന സമ്മേളനം വിളിച്ചു ചേർക്കാനുള്ള കേരള സർക്കാരിന്റെ ആവശ്യത്തെ ഗൗരവമായി പരിഗണിക്കുമെന്ന് നോബൽ പീസ് സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടർ കെജെർസ്ററി ഫ്ലോഗ്സ്ററാഡ് വ്യക്തമാക്കി. നോർവേ സന്ദർശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയിലാണ് അവർ ഈ ഉറപ്പു നൽകിയത്. സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകുന്ന സ്ഥാപനമാണ് നോർവേയിലെ നോബൽ പീസ് സെന്റർ. കൂടിക്കാഴ്ചയിൽ നോബൽ പീസ് സെന്ററുമായി സഹകരിച്ചു കൂട്ടായ്മ സംഘടിപ്പിക്കാൻ മുഖ്യമന്ത്രി താൽപര്യം പ്രകടിപ്പിച്ചു. സമാധാനത്തിനുള്ള നോബൽ സമ്മാനം വെള്ളിയാഴ്ച പ്രഖ്യാപിക്കാനിരിക്കെയാണ് തിരക്കുകൾ മാറ്റിവെച്ച് എക്സിക്യൂട്ടീവ് ഡയറക്ടർ ഈ കൂടിക്കാഴ്ചക്ക് തയ്യാറായത്. കേരള സർക്കാരിന്റെ കഴിഞ്ഞ ബജറ്റിൽ ലോക സമാധാന സമ്മേളനം സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർപേഴ്സണ് വി.കെ രാമചന്ദ്രൻ, ചീഫ് സെക്രട്ടറി വി.പി. ജോയ്, ന്യൂഡൽഹിയിലെ കേരള സർക്കാരിന്റെ ഓഫീസർ ഓണ് സ്പെഷ്യൽ ഡ്യൂട്ടി വേണു രാജാമണി, പ്രിൻസിപ്പൽ സെക്രട്ടറി (ഫിഷറീസ് ആൻഡ് ടൂറിസം) കെ.എസ്. ശ്രീനിവാസ് എന്നിവർ സംഘത്തിലുണ്ട്.
കേരളത്തിൽ നിന്നുള്ള പ്രതിനിധി സംഘത്തോടൊപ്പം ഒൗദ്യോഗിക പര്യടനത്തിനായി നോർവേയിലെത്തിയ മുഖ്യമന്ത്രി, 1953ൽ സംസ്ഥാനത്തെ മത്സ്യബന്ധന മേഖലയുടെ നവീകരണം ലക്ഷ്യമിട്ട് നീണ്ടകരയിൽ നടന്ന ഇന്തോ-നോർവീജിയൻ പദ്ധതിയുടെ കാലം മുതലുള്ള കേരള-നോർവേ ബന്ധം അനുസ്മരിച്ചു.
ഇന്തോ-നോർവീജിയൻ പദ്ധതിയെ തുടർന്ന് കേരളത്തിന്റെ മത്സ്യബന്ധന മേഖലയിലുണ്ടായ നല്ല മാറ്റങ്ങൾ മുഖ്യമന്ത്രി അനുസ്മരിച്ചു. 1952ലാണ് ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ ഇന്ത്യയും നോർവേയും മത്സ്യത്തൊഴിലാളി മേഖലയുടെ വികസനത്തിനും മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ജീവിത നിലവാരത്തിനും വേണ്ടി ത്രികക്ഷി കരാർ ഒപ്പിട്ടത്.
ഇൻഡോ-നോർവീജിയൻ പദ്ധതിയാണ് കേരളത്തിലെ യന്ത്രവത്കൃത മത്സ്യബന്ധനത്തിന്റെയും സമുദ്രോത്പന്ന വ്യവസായത്തിന്റെയും വളർച്ചയ്ക്ക് സഹായകമായത്. പതിറ്റാണ്ടുകളായി, സമുദ്രോത്പാദനത്തിന്റെ കാര്യത്തിൽ കേരളം മറ്റെല്ലാ സംസ്ഥാനങ്ങളേക്കാളും മുന്നിലാണ്, മുഖ്യമന്ത്രി, പറഞ്ഞു.
കൊച്ചിൻ ഷിപ്പ്യാർഡ് അടുത്തിടെ നോർവേയ്ക്കായി രണ്ട് ഇലക്ട്രിക് ബാർജുകൾ നിർമ്മിച്ചിരുന്നു. കൊച്ചിൻ ഷിപ്പ്യാർഡിലെ കപ്പൽ നിർമാണം നോർവേയുടെ സഹകരണത്തിന്റെ പ്രധാന മേഖലയാണെന്നും ഈ മേഖലയിലെ സഹകരണം ശക്തിപ്പെടുത്താൻ താൽപ്പര്യമുണ്ടെന്നും നോർവീജിയൻ ഫിഷറീസ് മന്ത്രി പറഞ്ഞു.
കൊച്ചി കേന്ദ്രീകരിച്ച് മാരിടൈം ക്ലസ്റ്റർ സ്ഥാപിക്കുന്ന കാര്യവും സംസ്ഥാന സർക്കാരിന്റെ പരിഗണനയിലുണ്ട്. ഇതിന്റെ പ്രാധാന്യം വ്യവസായ മന്ത്രി പി.രാജീവ് വിശദീകരിച്ചു.
മത്സ്യബന്ധനത്തിനും സമുദ്ര സംസ്കാരത്തിനും പുറമെ നോർവേക്ക് കേരളവുമായി സഹകരിക്കാൻ കഴിയുന്ന മറ്റൊരു മേഖലയാണ് അക്വാകൾച്ചറെന്നും നോർവീജിയൻ മന്ത്രി പറഞ്ഞു. നോർവേയിലെ വാണിജ്യ അക്വാകൾച്ചർ വ്യവസായം വളരെ പുരോഗമനപരവും സുസ്ഥിരവുമാണ്, കേരളത്തിലെ ഫിഷറീസ് സർവകലാശാല ഇക്കാര്യത്തിൽ നോർവേയുമായി സാങ്കേതിക ചർച്ചകൾ നടത്തുമെന്ന് കേരള ഫിഷറീസ് മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു.
അതേസമയം ലോക സമാധാന സമ്മേളനം വിളിച്ചു ചേർക്കാനുള്ള കേരള സർക്കാരിന്റെ ആവശ്യത്തെ ഗൗരവമായി പരിഗണിക്കുമെന്ന് നോബൽ പീസ് സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടർ കെജെർസ്ററി ഫ്ലോഗ്സ്ററാഡ് വ്യക്തമാക്കി. നോർവേ സന്ദർശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയിലാണ് അവർ ഈ ഉറപ്പു നൽകിയത്. സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകുന്ന സ്ഥാപനമാണ് നോർവേയിലെ നോബൽ പീസ് സെന്റർ. കൂടിക്കാഴ്ചയിൽ നോബൽ പീസ് സെന്ററുമായി സഹകരിച്ചു കൂട്ടായ്മ സംഘടിപ്പിക്കാൻ മുഖ്യമന്ത്രി താൽപര്യം പ്രകടിപ്പിച്ചു. സമാധാനത്തിനുള്ള നോബൽ സമ്മാനം വെള്ളിയാഴ്ച പ്രഖ്യാപിക്കാനിരിക്കെയാണ് തിരക്കുകൾ മാറ്റിവെച്ച് എക്സിക്യൂട്ടീവ് ഡയറക്ടർ ഈ കൂടിക്കാഴ്ചക്ക് തയ്യാറായത്. കേരള സർക്കാരിന്റെ കഴിഞ്ഞ ബജറ്റിൽ ലോക സമാധാന സമ്മേളനം സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർപേഴ്സണ് വി.കെ രാമചന്ദ്രൻ, ചീഫ് സെക്രട്ടറി വി.പി. ജോയ്, ന്യൂഡൽഹിയിലെ കേരള സർക്കാരിന്റെ ഓഫീസർ ഓണ് സ്പെഷ്യൽ ഡ്യൂട്ടി വേണു രാജാമണി, പ്രിൻസിപ്പൽ സെക്രട്ടറി (ഫിഷറീസ് ആൻഡ് ടൂറിസം) കെ.എസ്. ശ്രീനിവാസ് എന്നിവർ സംഘത്തിലുണ്ട്.