ഒസ്ലോ: കേരള മുഖ്യമന്ത്രി പിണറായി വിജയനും സംഘവും നോർവെയിലെത്തി. ചൊവ്വാഴ്ച വൈകിട്ട് നോർവെയിലെ ഇന്ത്യൻ സ്ഥാനപതി ഡോ. ബി. ബാലഭാസ്കർ മുഖ്യമന്ത്രിയെയും സംഘത്തെയും സ്വീകരിച്ചു. മന്ത്രിമാരായ പി. രാജീവും വി. അബ്ദുറഹിമാനും മുഖ്യമന്ത്രിയുടെ ഭാര്യ കമലയും കൊച്ചുമകനും സംഘത്തിലുണ്ട്.
ബുധനാഴ്ച നോർവെ ഫിഷറീസ് മന്ത്രിയുമായി മുഖ്യമന്ത്രി ചർച്ച നടത്തി. മുഖ്യമന്ത്രിയും പ്രതിനിധി സംഘവും ഫിഷറീസ്, സമുദ്രനയം വകുപ്പ് മന്ത്രി ജോർനാർ സെൽനസ് സ്കജെറനെ സന്ദർശിച്ച് മത്സ്യമേഖലയിൽ ഭാവിയിൽ സാധ്യമായ മേഖലകളെക്കുറിച്ച് ചർച്ച ചെയ്തു.
നോർവെയിലെ വ്യാപാര സമൂഹവുമായും കൂടിക്കാഴ്ച നടത്തി സംവദിയ്ക്കും. നോർവേയിൽ നിന്നും യുകെ, എന്നീ രാജ്യങ്ങളിലേക്ക് മുഖ്യമന്ത്രിയും സംഘവും സന്ദർശിക്കും. വിദ്യാഭ്യാസം, ആരോഗ്യം, ടൂറിസം തുടങ്ങിയ മേഖലകളിലെ മാതൃകകൾ പഠിക്കുകയും ഈ രാജ്യങ്ങളുമായി സഹകരണം തേടുകയുമാണ് സന്ദർശന ലക്ഷ്യം.
ഒക്ടോബർ രണ്ടിന് ആരംഭിക്കേണ്ടിയിരുന്ന യാത്ര സി പി എം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ അപ്രതീക്ഷിത വിയോഗത്തെ തുടർന്ന് യാത്ര അവസാനനിമിഷം മാറ്റിവയ്ക്കുകയായിരുന്നു. നേരത്തെ നിശ്ചയിച്ചതനുസരിച്ച് ഈ മാസം 12 വരെയാണ് മുഖ്യമന്ത്രിയുടെ വിദേശ പര്യടനം.
ബുധനാഴ്ച നോർവെ ഫിഷറീസ് മന്ത്രിയുമായി മുഖ്യമന്ത്രി ചർച്ച നടത്തി. മുഖ്യമന്ത്രിയും പ്രതിനിധി സംഘവും ഫിഷറീസ്, സമുദ്രനയം വകുപ്പ് മന്ത്രി ജോർനാർ സെൽനസ് സ്കജെറനെ സന്ദർശിച്ച് മത്സ്യമേഖലയിൽ ഭാവിയിൽ സാധ്യമായ മേഖലകളെക്കുറിച്ച് ചർച്ച ചെയ്തു.
നോർവെയിലെ വ്യാപാര സമൂഹവുമായും കൂടിക്കാഴ്ച നടത്തി സംവദിയ്ക്കും. നോർവേയിൽ നിന്നും യുകെ, എന്നീ രാജ്യങ്ങളിലേക്ക് മുഖ്യമന്ത്രിയും സംഘവും സന്ദർശിക്കും. വിദ്യാഭ്യാസം, ആരോഗ്യം, ടൂറിസം തുടങ്ങിയ മേഖലകളിലെ മാതൃകകൾ പഠിക്കുകയും ഈ രാജ്യങ്ങളുമായി സഹകരണം തേടുകയുമാണ് സന്ദർശന ലക്ഷ്യം.
ഒക്ടോബർ രണ്ടിന് ആരംഭിക്കേണ്ടിയിരുന്ന യാത്ര സി പി എം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ അപ്രതീക്ഷിത വിയോഗത്തെ തുടർന്ന് യാത്ര അവസാനനിമിഷം മാറ്റിവയ്ക്കുകയായിരുന്നു. നേരത്തെ നിശ്ചയിച്ചതനുസരിച്ച് ഈ മാസം 12 വരെയാണ് മുഖ്യമന്ത്രിയുടെ വിദേശ പര്യടനം.