ജ്ഞാനികൾ സത്യാന്വേഷകരാണ്. സൂക്ഷ്മനിരീക്ഷണം അവരുടെ സ്വഭാവമാണ്. അസാധാരണമായി ആകാശത്ത് കാണപ്പെട്ട അതുല്യ ശോഭയുള്ള നക്ഷത്രത്തെ അവർ അതിസൂക്ഷ്മതയോടെ നിരീക്ഷിച്ചു. മനുഷ്യയുക്തിയുടെ സ്വാഭാവിക വെളിച്ചത്തിൽ കാര്യകാരണങ്ങൾ പരിശോധിച്ചു. അസാധാരണ പ്രതിഭയുള്ള ഒരു രാജാവിന്റെ പിറവിയെ സൂചിപ്പിക്കുന്നതാണ് ആകാശത്തു വിസ്മയം തീർക്കുന്ന ആ നക്ഷത്രം എന്ന നിഗമനത്തിൽ അവർ എത്തിച്ചേർന്നു.
തിരുമുഖ ദർശനത്തിനായി നക്ഷത്രത്തിന്റെ ദിശ ലക്ഷ്യമാക്കി അവർ നടന്നു. യാത്രാമധ്യേ അവർ കൊട്ടാരത്തിൽ കയറി യഹൂദരുടെ രാജാവ് പിറന്നത് എവിടെ എന്നന്വേഷിച്ചു. അവർക്കു കൊട്ടാരമില്ലാത്ത ആ രാജാവിനെക്കുറിച്ചു ചിന്തിക്കുക പോലും സാധ്യമായിരുന്നില്ല. രാജാവ്, കൊട്ടാരം, കിരീടം, ചെങ്കോൽ, സിംഹാസനം, പരവതാനി, പട്ടുവസ്ത്രം എല്ലാം അവരുടെ മനസിൽ നിറഞ്ഞുനിന്നിരുന്നു. കൊട്ടാരത്തിലെ വേദശാസ്ത്രകളിൽനിന്നു ശിശു പിറക്കുന്നത് ബെത്ലഹേമിലാണെന്ന് അവർക്കു മനസിലായി. കൊട്ടാരം വിട്ടിറങ്ങിയ അവർ നക്ഷത്രം കാണിച്ച വഴിയേ നടന്നു.
ബേത്ലഹേമിലെത്തിയ അവർ ദിവ്യശോഭയുള്ള ഉണ്ണിയെ പുൽത്തൊഴുത്തിൽ കണ്ടു. പൊന്നും വെള്ളിയും പ്രൗഢിയുമൊന്നുമില്ല. രാജാവിനെക്കുറിച്ചു മനസിൽ സൂക്ഷിച്ച സ്വപ്നങ്ങളെല്ലാം അപ്രത്യക്ഷമായി. പുൽത്തൊഴുത്തിൽ ദർശിച്ച ദിവ്യപൈതലിന്റെ അലൗകികപ്രഭ അവരുടെ മനസിൽ നിറഞ്ഞു. അവരുടെ കാഴ്ചയും കാഴ്ചപ്പാടും മാറി. മടക്കയാത്രയിൽ അവർ പുതിയ പാത തെരഞ്ഞെടുത്തു.
റവ.ഡോ. ജോയി അയിനിയാടൻ
തിരുമുഖ ദർശനത്തിനായി നക്ഷത്രത്തിന്റെ ദിശ ലക്ഷ്യമാക്കി അവർ നടന്നു. യാത്രാമധ്യേ അവർ കൊട്ടാരത്തിൽ കയറി യഹൂദരുടെ രാജാവ് പിറന്നത് എവിടെ എന്നന്വേഷിച്ചു. അവർക്കു കൊട്ടാരമില്ലാത്ത ആ രാജാവിനെക്കുറിച്ചു ചിന്തിക്കുക പോലും സാധ്യമായിരുന്നില്ല. രാജാവ്, കൊട്ടാരം, കിരീടം, ചെങ്കോൽ, സിംഹാസനം, പരവതാനി, പട്ടുവസ്ത്രം എല്ലാം അവരുടെ മനസിൽ നിറഞ്ഞുനിന്നിരുന്നു. കൊട്ടാരത്തിലെ വേദശാസ്ത്രകളിൽനിന്നു ശിശു പിറക്കുന്നത് ബെത്ലഹേമിലാണെന്ന് അവർക്കു മനസിലായി. കൊട്ടാരം വിട്ടിറങ്ങിയ അവർ നക്ഷത്രം കാണിച്ച വഴിയേ നടന്നു.
ബേത്ലഹേമിലെത്തിയ അവർ ദിവ്യശോഭയുള്ള ഉണ്ണിയെ പുൽത്തൊഴുത്തിൽ കണ്ടു. പൊന്നും വെള്ളിയും പ്രൗഢിയുമൊന്നുമില്ല. രാജാവിനെക്കുറിച്ചു മനസിൽ സൂക്ഷിച്ച സ്വപ്നങ്ങളെല്ലാം അപ്രത്യക്ഷമായി. പുൽത്തൊഴുത്തിൽ ദർശിച്ച ദിവ്യപൈതലിന്റെ അലൗകികപ്രഭ അവരുടെ മനസിൽ നിറഞ്ഞു. അവരുടെ കാഴ്ചയും കാഴ്ചപ്പാടും മാറി. മടക്കയാത്രയിൽ അവർ പുതിയ പാത തെരഞ്ഞെടുത്തു.
റവ.ഡോ. ജോയി അയിനിയാടൻ