ബെർലിൻ: റഷ്യയിൽനിന്ന് ജർമനിയിലെ ഗ്രിഫ്സ്വാൾഡ് നഗരത്തിലേക്കുള്ള പ്രകൃതിവാതക പൈപ്പ്ലൈനുകളിൽ രണ്ടിടത്ത് ചോർച്ച കണ്ടെത്തി. റഷ്യയിൽനിന്നും യൂറോപ്പിലേക്കുള്ള പ്രധാന പ്രകൃതിവാതക പൈപ്പ് ലൈനുകളാണിവ. വൈബോർഗ്, ഉസ്റ്റ് ലുഗാ എന്നീ നഗരങ്ങളിൽനിന്ന് ബാൾട്ടിക് കടലിലൂടെയാണ്് ജർമനിയിലെത്തുന്നത്.
സെൻറ് പീറ്റേഴ്സ്ബർഗിനടുത്തുള്ള റഷ്യൻ തീരം മുതൽ വടക്കുകിഴക്കൻ ജർമനിവരെ ബാൾട്ടിക് കടലിനടിയിൽ 1,200 കിലോമീറ്റർ വ്യാപിച്ചുകിടക്കുന്നതാണ് ഈ പൈപ്പ് ലൈൻ ശൃംഖല. ഒന്ന് കഴിഞ്ഞ ഓഗസ്റ്റിൽ റഷ്യ അറ്റകുറ്റപ്പണികൾക്കായി അടച്ചു. പിന്നീട് ഇതുവരെയും പ്രവർത്തന സജ്ജമാക്കിയിട്ടില്ല.
രണ്ടാം പൈപ്പ് ലൈനിലൂടെയുള്ള വാതക വിതരണം, യുക്രെയ്ൻ അധിനിവേശം ആരംഭിച്ചതിന് പിന്നാലെ റഷ്യ നിർത്തിവെച്ചിരുന്നു. നിലവിൽ ഈ രണ്ട് പൈപ്പ് ലൈനുകളും പ്രവർത്തിക്കുന്നില്ലെങ്കിലും അവ രണ്ടിലും ഇപ്പോഴും വാതകം നിറഞ്ഞിരിക്കുകയാണ്.
ചോർച്ച കണ്ടെത്തുന്നതിന് മുന്പ് കടലിനടിയിൽ രണ്ട് സ്ഫോടനങ്ങൾ ഉണ്ടായതായി സ്വീഡിഷ് ദേശീയ ഭൂകന്പ ശൃംഖല അറിയിച്ചു.
റഷ്യ സൃഷ്ടിച്ച ചോർച്ചയാണെന്നും യൂറോപ്പിലേക്കുള്ള ഇന്ധന വിതരണം തടസപ്പെടുത്തുകയാണ് ലക്ഷ്യമെന്നും യുക്രെയ്ൻ പ്രസിഡൻറിന്റെ ഉപദേഷ്ടാവ് മൈഖൈലോ പോഡോലിയാക് ആരോപിച്ചു. ചോർച്ച അട്ടിമറിയാണെന്ന് പോളണ്ടിലെയും ഡെൻമാർക്കിലെയും നേതാക്കളും വിദഗ്ധരും ആശങ്ക പ്രകടിപ്പിച്ചു. അട്ടിമറിയാണെന്ന് സംശയിക്കുന്നതായി യൂറോപ്യൻ യൂനിയൻ വിദേശകാര്യ നയ മേധാവി ജോസപ് ബൊറെൽ, നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റേറാൾട്ടൻബർഗ് എന്നിവരും പറയുന്നു.
സെൻറ് പീറ്റേഴ്സ്ബർഗിനടുത്തുള്ള റഷ്യൻ തീരം മുതൽ വടക്കുകിഴക്കൻ ജർമനിവരെ ബാൾട്ടിക് കടലിനടിയിൽ 1,200 കിലോമീറ്റർ വ്യാപിച്ചുകിടക്കുന്നതാണ് ഈ പൈപ്പ് ലൈൻ ശൃംഖല. ഒന്ന് കഴിഞ്ഞ ഓഗസ്റ്റിൽ റഷ്യ അറ്റകുറ്റപ്പണികൾക്കായി അടച്ചു. പിന്നീട് ഇതുവരെയും പ്രവർത്തന സജ്ജമാക്കിയിട്ടില്ല.
രണ്ടാം പൈപ്പ് ലൈനിലൂടെയുള്ള വാതക വിതരണം, യുക്രെയ്ൻ അധിനിവേശം ആരംഭിച്ചതിന് പിന്നാലെ റഷ്യ നിർത്തിവെച്ചിരുന്നു. നിലവിൽ ഈ രണ്ട് പൈപ്പ് ലൈനുകളും പ്രവർത്തിക്കുന്നില്ലെങ്കിലും അവ രണ്ടിലും ഇപ്പോഴും വാതകം നിറഞ്ഞിരിക്കുകയാണ്.
ചോർച്ച കണ്ടെത്തുന്നതിന് മുന്പ് കടലിനടിയിൽ രണ്ട് സ്ഫോടനങ്ങൾ ഉണ്ടായതായി സ്വീഡിഷ് ദേശീയ ഭൂകന്പ ശൃംഖല അറിയിച്ചു.
റഷ്യ സൃഷ്ടിച്ച ചോർച്ചയാണെന്നും യൂറോപ്പിലേക്കുള്ള ഇന്ധന വിതരണം തടസപ്പെടുത്തുകയാണ് ലക്ഷ്യമെന്നും യുക്രെയ്ൻ പ്രസിഡൻറിന്റെ ഉപദേഷ്ടാവ് മൈഖൈലോ പോഡോലിയാക് ആരോപിച്ചു. ചോർച്ച അട്ടിമറിയാണെന്ന് പോളണ്ടിലെയും ഡെൻമാർക്കിലെയും നേതാക്കളും വിദഗ്ധരും ആശങ്ക പ്രകടിപ്പിച്ചു. അട്ടിമറിയാണെന്ന് സംശയിക്കുന്നതായി യൂറോപ്യൻ യൂനിയൻ വിദേശകാര്യ നയ മേധാവി ജോസപ് ബൊറെൽ, നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റേറാൾട്ടൻബർഗ് എന്നിവരും പറയുന്നു.