മോസ്കോ: റഷ്യയിൽ യുവതലമുറയിൽപ്പെട്ട പലരും രാജ്യം വിടാൻ ആഗ്രഹിക്കുന്നു. വ്ളാദിമിർ പുടിൻ സർക്കാർ സൈനിക സേവനം നിർബന്ധിതമാക്കി തങ്ങളെ യുക്രെയ്നിൽ യുദ്ധത്തിനയയ്ക്കുമെന്ന ആശങ്കയാണ് ഇതിനു പ്രധാന കാരണം.
അതേസമയം, 18നും 65നും ഇടയിൽ പ്രായമുള്ളവർ രാജ്യം വിടുന്നത് തടയാൻ റഷ്യൻ സർക്കാർ കടുത്ത നടപടികളും സ്വീകരിച്ചു വരുകയാണ്. രാജ്യത്തിനു പുറത്തേക്കുള്ള വിമാന ടിക്കറ്റുകളുടെ വിൽപന കർക്കശമായി വിലക്കിയിരിക്കുകയാണ്. യുവാക്കൾ രാജ്യം വിടണമെങ്കിൽ പ്രതിരോധ മന്ത്രാലയത്തിന്റെ പ്രത്യേക അനുമതി വേണമെന്ന നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.
റഷ്യൻ സൈന്യം കൈവശപ്പെടുത്തിയ പല പ്രദേശങ്ങളും യുക്രെയ്ൻ സൈന്യം ശക്തമായ പ്രത്യാക്രമണത്തിലൂടെ തിരിച്ചുപിടിക്കുന്ന പശ്ചാത്തലത്തിൽ സൈനിക വിന്യാസം വർധിപ്പിക്കുമെന്ന് പുടിൻ പ്രഖ്യാപിച്ചിരുന്നു. ഇതാണ് രാജ്യത്തെ യുവാക്കളിൽ ആശങ്ക വർധിപ്പിച്ചിരിക്കുന്നത്.
അതേസമയം, 18നും 65നും ഇടയിൽ പ്രായമുള്ളവർ രാജ്യം വിടുന്നത് തടയാൻ റഷ്യൻ സർക്കാർ കടുത്ത നടപടികളും സ്വീകരിച്ചു വരുകയാണ്. രാജ്യത്തിനു പുറത്തേക്കുള്ള വിമാന ടിക്കറ്റുകളുടെ വിൽപന കർക്കശമായി വിലക്കിയിരിക്കുകയാണ്. യുവാക്കൾ രാജ്യം വിടണമെങ്കിൽ പ്രതിരോധ മന്ത്രാലയത്തിന്റെ പ്രത്യേക അനുമതി വേണമെന്ന നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.
റഷ്യൻ സൈന്യം കൈവശപ്പെടുത്തിയ പല പ്രദേശങ്ങളും യുക്രെയ്ൻ സൈന്യം ശക്തമായ പ്രത്യാക്രമണത്തിലൂടെ തിരിച്ചുപിടിക്കുന്ന പശ്ചാത്തലത്തിൽ സൈനിക വിന്യാസം വർധിപ്പിക്കുമെന്ന് പുടിൻ പ്രഖ്യാപിച്ചിരുന്നു. ഇതാണ് രാജ്യത്തെ യുവാക്കളിൽ ആശങ്ക വർധിപ്പിച്ചിരിക്കുന്നത്.