ദൈവത്തിന്റെ മനുഷ്യാവതാര രഹസ്യത്തിലെ പിതൃസ്ഥാനീയനാണു വിശുദ്ധ യൗസേപ്പ്. പേരു സൂചിപ്പിക്കുന്നതുപോലെ അവൻ സമൃദ്ധിയാണ്. ഭാര്യയായ മറിയത്തിന്റെയും പുത്രനായ മിശിഹായുടെയും ജീവിത സമൃദ്ധിയുടെ സാന്നിധ്യമായിരുന്നു യൗസേപ്പിതാവ്.
രക്ഷയുടെ ചരിത്രമെഴുതാൻ ദൈവം ഉപയോഗപ്പെടുത്തിയ ജീവിതമായിരുന്നു യൗസേപ്പിന്റേത്. സ്വജീവിത ചരിതമെഴുതാൻ യൗസേപ്പ് ദൈവത്തെ അനുവദിച്ചു. തന്റെ ചരിത്രം താനെഴുതുമെന്ന ശാഠ്യം യൗസേപ്പിനില്ലായിരുന്നു. ദൈവമെന്ന മഹാ ചരിത്രകാരനു സ്വയം സമർപ്പിതമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.
ദാവീദിന്റെ ഗോത്രജ്ഞനായ യൗസേപ്പ് പണിയുള്ളവനായിരുന്നു. തച്ചന്റെ പണി. ദൈവനിയോഗങ്ങളുടെ പൂർത്തീകരണത്തിനായി തെരഞ്ഞെടുക്കപ്പെട്ടവർ സ്വന്തമായ പണിയുള്ളവരായിരുന്നു. പണിയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്തവർ. കുലീന ജന്മത്തോടൊപ്പം കർമകുലീനതയും മനുഷ്യർക്കാവശ്യമാണ്.
സക്കറിയ പുരോഹിത കർമത്തിൽ, മറിയവും ഏലീശ്വായും ഗൃഹിണീപദത്തിൽ, ആട്ടിടയന്മാർ ഇടയധർമത്തിൽ മുഴുകിയവരായിരുന്നു. സ്വജീവിതത്തിന്റെ ഇടംവിട്ടുള്ള ഇടപാടുകളിൽ വ്യാപരിക്കാത്തവർ. വിശുദ്ധ യൗസേപ്പ് ദാവീദ് രാജകുടുംബാംഗമാണ്. കുലീനതയുടെയും മാന്യതയുടെയും സംസ്കാരവിശേഷത്താൽ അലംകൃതനായിരുന്നു അദ്ദേഹം. ചിന്തയിലും വാക്കിലും കർമത്തിലും കുലീനത. അവർക്കേ മനുഷ്യാവതാര രഹസ്യത്തിൽ ഇടമുള്ളു.
കണക്കും തോതുമുള്ള പണിക്കാരനായിരുന്നു വിശുദ്ധ യൗസേപ്പ്. കട്ടിളയും കതകും ജനലും അഴികളും കണക്കനുസരിച്ചാണു രൂപപ്പെടുക. ഉത്തരവും കഴുക്കോലും വളയും പട്ടികയുമെല്ലാം തച്ചന്റെ തോതിലും കണക്കിലും കണക്കുകൂട്ടലുകളിലുമാണ് ഒരുങ്ങുന്നത്. കസേരയും മേശയും കട്ടിലും തൊട്ടിലും ഒരുങ്ങുന്നതു കലാസൗകുമാര്യതയിലാണ്. രൂപപ്പെടുത്താൻ കണക്കുണ്ട്. കണക്കുകൂട്ടലുണ്ട്.
മനുഷ്യാവതാര രഹസ്യത്തിനും കണക്കുണ്ട്. ദൈവത്തിനുവേണ്ടി കണക്കുകൂട്ടി പ്രവർത്തിക്കലാണു യൗസേപ്പിന്റെ നിയോഗം. യൗസേപ്പിന്റെ കണക്കുകൾ കൃത്യമായിരുന്നു; വ്യക്തമായിരുന്നു; സുതാര്യമായിരുന്നു. മനുഷ്യാവതാര രഹസ്യം ധ്യാനിക്കുന്ന നമുക്കും യൗസേപ്പിന്റെ സംസ്കാരത്തിലേക്കു വളരാം.
റവ. ഡോ. തോമസ് പാറയ്ക്കൽ
രക്ഷയുടെ ചരിത്രമെഴുതാൻ ദൈവം ഉപയോഗപ്പെടുത്തിയ ജീവിതമായിരുന്നു യൗസേപ്പിന്റേത്. സ്വജീവിത ചരിതമെഴുതാൻ യൗസേപ്പ് ദൈവത്തെ അനുവദിച്ചു. തന്റെ ചരിത്രം താനെഴുതുമെന്ന ശാഠ്യം യൗസേപ്പിനില്ലായിരുന്നു. ദൈവമെന്ന മഹാ ചരിത്രകാരനു സ്വയം സമർപ്പിതമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.
ദാവീദിന്റെ ഗോത്രജ്ഞനായ യൗസേപ്പ് പണിയുള്ളവനായിരുന്നു. തച്ചന്റെ പണി. ദൈവനിയോഗങ്ങളുടെ പൂർത്തീകരണത്തിനായി തെരഞ്ഞെടുക്കപ്പെട്ടവർ സ്വന്തമായ പണിയുള്ളവരായിരുന്നു. പണിയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്തവർ. കുലീന ജന്മത്തോടൊപ്പം കർമകുലീനതയും മനുഷ്യർക്കാവശ്യമാണ്.
സക്കറിയ പുരോഹിത കർമത്തിൽ, മറിയവും ഏലീശ്വായും ഗൃഹിണീപദത്തിൽ, ആട്ടിടയന്മാർ ഇടയധർമത്തിൽ മുഴുകിയവരായിരുന്നു. സ്വജീവിതത്തിന്റെ ഇടംവിട്ടുള്ള ഇടപാടുകളിൽ വ്യാപരിക്കാത്തവർ. വിശുദ്ധ യൗസേപ്പ് ദാവീദ് രാജകുടുംബാംഗമാണ്. കുലീനതയുടെയും മാന്യതയുടെയും സംസ്കാരവിശേഷത്താൽ അലംകൃതനായിരുന്നു അദ്ദേഹം. ചിന്തയിലും വാക്കിലും കർമത്തിലും കുലീനത. അവർക്കേ മനുഷ്യാവതാര രഹസ്യത്തിൽ ഇടമുള്ളു.
കണക്കും തോതുമുള്ള പണിക്കാരനായിരുന്നു വിശുദ്ധ യൗസേപ്പ്. കട്ടിളയും കതകും ജനലും അഴികളും കണക്കനുസരിച്ചാണു രൂപപ്പെടുക. ഉത്തരവും കഴുക്കോലും വളയും പട്ടികയുമെല്ലാം തച്ചന്റെ തോതിലും കണക്കിലും കണക്കുകൂട്ടലുകളിലുമാണ് ഒരുങ്ങുന്നത്. കസേരയും മേശയും കട്ടിലും തൊട്ടിലും ഒരുങ്ങുന്നതു കലാസൗകുമാര്യതയിലാണ്. രൂപപ്പെടുത്താൻ കണക്കുണ്ട്. കണക്കുകൂട്ടലുണ്ട്.
മനുഷ്യാവതാര രഹസ്യത്തിനും കണക്കുണ്ട്. ദൈവത്തിനുവേണ്ടി കണക്കുകൂട്ടി പ്രവർത്തിക്കലാണു യൗസേപ്പിന്റെ നിയോഗം. യൗസേപ്പിന്റെ കണക്കുകൾ കൃത്യമായിരുന്നു; വ്യക്തമായിരുന്നു; സുതാര്യമായിരുന്നു. മനുഷ്യാവതാര രഹസ്യം ധ്യാനിക്കുന്ന നമുക്കും യൗസേപ്പിന്റെ സംസ്കാരത്തിലേക്കു വളരാം.
റവ. ഡോ. തോമസ് പാറയ്ക്കൽ