മംഗളവാർത്തയുമായി പരിശുദ്ധ കന്യകമറിയത്തെ സമീപിക്കുന്ന ഗബ്രിയേൽ ദൂതൻ “കൃപനിറഞ്ഞവളേ’’ (ലൂക്കാ 1, 28) എന്നാണ് അവളെ അഭിസംബോധന ചെയ്യുന്നത്. മറിയം എന്ന കന്യകയെപ്പറ്റി ദൈവപിതാവിനുള്ള അഭിപ്രായമാണ് ദൈവികദൂതന്റെ ഈ സംബോധനയിൽ പ്രതിഫലിക്കുന്നത്. അതുവരെയുള്ള മറിയത്തിന്റെ ജീവിതം മുഴുവന്റെയും സംഗ്രഹം ഈ ഹ്രസ്വ വിശേഷണത്തിലുണ്ട്.
തുടർന്ന്, ദൈവികദൂതൻ തന്നെ ആ അഭിസംബോധനയുടെ അർഥം വിശദീകരിക്കുന്നതിൽനിന്ന് ഇതു വ്യക്തമാകുന്നുണ്ട്. “നീ ദൈവസന്നിധിയിൽ കൃപ കണ്ടെത്തിയിരിക്കുന്നു’’ (ലൂക്കാ 1.30). ദൈവത്തിന്റെ പക്കൽ കൃപ കണ്ടെത്തുക എന്നാൽ അവിടുത്തേക്കു പ്രീതികരമാംവിധം ജീവിക്കുക എന്നാണർഥം. ദൈവത്തിനു പ്രീതികരമായ ജീവിതമാകട്ടെ, അവിടുത്തെ കല്പനകൾക്കും പ്രമാണങ്ങൾക്കുമനുസരിച്ചുള്ളതും.
മറിയം ദൈവസന്നിധിയിൽ കൃപ കണ്ടെത്തിയത്, ദൈവഹിതത്തിന്റെ പ്രകാശനമായ ദൈവകല്പനകൾ കുറ്റമറ്റവിധം പാലിച്ചുകൊണ്ടാണ്. ദൈവം കാണിച്ചുതന്നിട്ടുള്ള വഴിയേ നടന്നുകൊണ്ടാണ്. സ്വജീവിതത്തിൽ ദൈവത്തിനും ദൈവിക കാര്യങ്ങൾക്കും മുഖ്യസ്ഥാനം നൽകിക്കൊണ്ടു ജീവിച്ചവളാണു പരിശുദ്ധ കന്യകാമറിയം. കൃപനിറഞ്ഞ ഈ ജീവിതമാണ് മനുഷ്യനായവതരിച്ച ദൈവപുത്രനു മാതാവാകാൻ മറിയത്തെ അർഹയാക്കിയത്.
ഓരോ മനുഷ്യവ്യക്തിയും സൃഷ്ടിക്കപ്പെടുന്നത് ദൈവികഛായയിലും സാദൃശ്യത്തിലുമാണ്. ജനനത്തിൽ ദൈവം പ്രദാനംചെയ്ത ഈ ദൈവികഛായയ്ക്കു ഭംഗംവരുത്താതെ ജീവിക്കാൻ മറിയത്തിനു സാധിച്ചു. തന്നെക്കുറിച്ചുള്ള ദൈവിക പദ്ധതിയോട് അവൾ പരിപൂർണമായി സഹകരിച്ചു. അപ്രകാരം അവൾ ദൈവകൃപയ്ക്കു പാത്രീഭൂതയായി.
1854ൽ ഒന്പതാം പീയൂസ് മാർപാപ്പ പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവം വിശ്വാസസത്യമായി പ്രഖ്യാപിച്ചപ്പോൾ അതിനടിസ്ഥാനമായി ചൂണ്ടിക്കാണിച്ച വിശുദ്ധഗ്രന്ഥ ഭാഗം ഗബ്രിയേൽ ദൂതന്റെ ‘ദൈവകൃപനിറഞ്ഞവളേ’ എന്ന ഈ അഭിസംബോധനയായിരുന്നു.
ഉത്ഭവംമുതലേ മറിയം പാപരഹിതയായിരുന്നു എന്നതാണല്ലോ അമലോത്ഭവത്തിന്റെ അർഥം. പാപലേശമില്ലാതെ ജീവിക്കാൻ മറിയത്തിനു സാധിച്ചത് ദൈവത്തിന്റെ കൃപ ഒന്നുകൊണ്ടു മാത്രമാണ്. കൃപ ഒരു ദൈവിക ദാനമാണ്. സ്വന്ത കഴിവുകൊണ്ടോ യോഗ്യതമൂലമോ നേടിയെടുക്കാവുന്ന ഒന്നല്ല ഇത്. പരിപൂർണമായും ദൈവിക കാരുണ്യമാണിതിനു നിദാനം.
മാമോദീസായിൽ നമുക്കു ലഭിച്ച സവിശേഷ കൃപ നഷ്ടപ്പെടുത്താതെ ജീവിച്ചാൽ നമ്മളും മറിയത്തെപ്പോലെ അനുഗൃഹീതയാകും.
ദൂതനിലൂടെ ദൈവം അറിയിച്ച ദൈവിക പദ്ധതിയോടു സഹകരിക്കാൻ മറിയത്തിനു സാധിച്ചതു കൃപ നിറഞ്ഞ ഒരു ജീവിതം അവൾ നയിച്ചുവന്നിരുന്നതിനാലാണ്. ദൈവികപദ്ധതിയോടു സഹകരിക്കുക, ദൈവഹിതമനുസരിച്ചു ജീവിക്കുക എന്നതു മറിയത്തിനു ശീലമായിരുന്നു. യഥാർഥത്തിൽ മറിയത്തിനു ലഭിച്ച കൃപയ്ക്കുമേൽ കൃപയാണ് മിശിഹായുടെ അമ്മയാകാൻ സാധിച്ചു എന്നത്.
ഈശോമിശിഹായുടെ മനുഷ്യാവതാരത്തിലാണ് ദൈവകൃപ സവിശേഷമാംവിധം നമുക്കു പ്രത്യക്ഷമായത്. “നിയമം മോശവഴി നൽകപ്പെട്ടെങ്കിൽ ഈശോമിശിഹാവഴി കൃപയും സത്യവും നൽകപ്പെട്ടിരിക്കുന്നു’’ (യോഹ. 1, 17) “നമ്മുടെ കർത്താവായ ഈശോമിശിഹായുടെ കൃപ നിങ്ങളോടുകൂടെ ഉണ്ടായിരിക്കട്ടെ’’(1 കോറി 16, 23).
റവ.ഡോ. ആൻഡ്രൂസ് മേക്കാട്ടുകുന്നേൽ
തുടർന്ന്, ദൈവികദൂതൻ തന്നെ ആ അഭിസംബോധനയുടെ അർഥം വിശദീകരിക്കുന്നതിൽനിന്ന് ഇതു വ്യക്തമാകുന്നുണ്ട്. “നീ ദൈവസന്നിധിയിൽ കൃപ കണ്ടെത്തിയിരിക്കുന്നു’’ (ലൂക്കാ 1.30). ദൈവത്തിന്റെ പക്കൽ കൃപ കണ്ടെത്തുക എന്നാൽ അവിടുത്തേക്കു പ്രീതികരമാംവിധം ജീവിക്കുക എന്നാണർഥം. ദൈവത്തിനു പ്രീതികരമായ ജീവിതമാകട്ടെ, അവിടുത്തെ കല്പനകൾക്കും പ്രമാണങ്ങൾക്കുമനുസരിച്ചുള്ളതും.
മറിയം ദൈവസന്നിധിയിൽ കൃപ കണ്ടെത്തിയത്, ദൈവഹിതത്തിന്റെ പ്രകാശനമായ ദൈവകല്പനകൾ കുറ്റമറ്റവിധം പാലിച്ചുകൊണ്ടാണ്. ദൈവം കാണിച്ചുതന്നിട്ടുള്ള വഴിയേ നടന്നുകൊണ്ടാണ്. സ്വജീവിതത്തിൽ ദൈവത്തിനും ദൈവിക കാര്യങ്ങൾക്കും മുഖ്യസ്ഥാനം നൽകിക്കൊണ്ടു ജീവിച്ചവളാണു പരിശുദ്ധ കന്യകാമറിയം. കൃപനിറഞ്ഞ ഈ ജീവിതമാണ് മനുഷ്യനായവതരിച്ച ദൈവപുത്രനു മാതാവാകാൻ മറിയത്തെ അർഹയാക്കിയത്.
ഓരോ മനുഷ്യവ്യക്തിയും സൃഷ്ടിക്കപ്പെടുന്നത് ദൈവികഛായയിലും സാദൃശ്യത്തിലുമാണ്. ജനനത്തിൽ ദൈവം പ്രദാനംചെയ്ത ഈ ദൈവികഛായയ്ക്കു ഭംഗംവരുത്താതെ ജീവിക്കാൻ മറിയത്തിനു സാധിച്ചു. തന്നെക്കുറിച്ചുള്ള ദൈവിക പദ്ധതിയോട് അവൾ പരിപൂർണമായി സഹകരിച്ചു. അപ്രകാരം അവൾ ദൈവകൃപയ്ക്കു പാത്രീഭൂതയായി.
1854ൽ ഒന്പതാം പീയൂസ് മാർപാപ്പ പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവം വിശ്വാസസത്യമായി പ്രഖ്യാപിച്ചപ്പോൾ അതിനടിസ്ഥാനമായി ചൂണ്ടിക്കാണിച്ച വിശുദ്ധഗ്രന്ഥ ഭാഗം ഗബ്രിയേൽ ദൂതന്റെ ‘ദൈവകൃപനിറഞ്ഞവളേ’ എന്ന ഈ അഭിസംബോധനയായിരുന്നു.
ഉത്ഭവംമുതലേ മറിയം പാപരഹിതയായിരുന്നു എന്നതാണല്ലോ അമലോത്ഭവത്തിന്റെ അർഥം. പാപലേശമില്ലാതെ ജീവിക്കാൻ മറിയത്തിനു സാധിച്ചത് ദൈവത്തിന്റെ കൃപ ഒന്നുകൊണ്ടു മാത്രമാണ്. കൃപ ഒരു ദൈവിക ദാനമാണ്. സ്വന്ത കഴിവുകൊണ്ടോ യോഗ്യതമൂലമോ നേടിയെടുക്കാവുന്ന ഒന്നല്ല ഇത്. പരിപൂർണമായും ദൈവിക കാരുണ്യമാണിതിനു നിദാനം.
മാമോദീസായിൽ നമുക്കു ലഭിച്ച സവിശേഷ കൃപ നഷ്ടപ്പെടുത്താതെ ജീവിച്ചാൽ നമ്മളും മറിയത്തെപ്പോലെ അനുഗൃഹീതയാകും.
ദൂതനിലൂടെ ദൈവം അറിയിച്ച ദൈവിക പദ്ധതിയോടു സഹകരിക്കാൻ മറിയത്തിനു സാധിച്ചതു കൃപ നിറഞ്ഞ ഒരു ജീവിതം അവൾ നയിച്ചുവന്നിരുന്നതിനാലാണ്. ദൈവികപദ്ധതിയോടു സഹകരിക്കുക, ദൈവഹിതമനുസരിച്ചു ജീവിക്കുക എന്നതു മറിയത്തിനു ശീലമായിരുന്നു. യഥാർഥത്തിൽ മറിയത്തിനു ലഭിച്ച കൃപയ്ക്കുമേൽ കൃപയാണ് മിശിഹായുടെ അമ്മയാകാൻ സാധിച്ചു എന്നത്.
ഈശോമിശിഹായുടെ മനുഷ്യാവതാരത്തിലാണ് ദൈവകൃപ സവിശേഷമാംവിധം നമുക്കു പ്രത്യക്ഷമായത്. “നിയമം മോശവഴി നൽകപ്പെട്ടെങ്കിൽ ഈശോമിശിഹാവഴി കൃപയും സത്യവും നൽകപ്പെട്ടിരിക്കുന്നു’’ (യോഹ. 1, 17) “നമ്മുടെ കർത്താവായ ഈശോമിശിഹായുടെ കൃപ നിങ്ങളോടുകൂടെ ഉണ്ടായിരിക്കട്ടെ’’(1 കോറി 16, 23).
റവ.ഡോ. ആൻഡ്രൂസ് മേക്കാട്ടുകുന്നേൽ