ബെർലിൻ: കുറഞ്ഞ വരുമാനക്കാർക്കും ഇടത്തരക്കാരായ കുടുംബങ്ങൾക്കും കൂടുതൽ ആനുകൂല്യങ്ങൾ നൽകാൻ ജർമൻ സർക്കാർ തീരുമാനിച്ചതായി ചാൻസലർ ഒലാഫ് ഷോൾസ് അറിയിച്ചു. വരുന്ന സീസണുകളിൽ ഉൗർജ പ്രതിസന്ധി കൂടുതൽ രൂക്ഷമാകാനുള്ള സാധ്യത കണക്കിലെടുത്താണ് ഇങ്ങനെയൊരു തീരുമാനം.
അറുപതു ലക്ഷം തൊഴിലാളികൾ ജർമനിയിൽ മിനിമം വേതനത്തിൽ ജോലി ചെയ്യുന്നുണ്ട്. ഇവർ മാത്രമല്ല, ഇടത്തരം വരുമാനമുള്ള കുടുംബങ്ങളും ഉൗർജ പ്രതിസന്ധി കാരണം കടുത്ത ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്.
ഈ പ്രതിസന്ധി പരിഹരിക്കാൻ സാധിക്കുന്ന തരത്തിലുള്ള മാർഗങ്ങളാണ് സർക്കാർ തയാറാക്കി വരുന്നതെന്നും ഷോൾസ് പറഞ്ഞു. ധനമന്ത്രി ക്രിസ്റ്റ്യൻ ലിൻഡ്നർ നേരത്തെ കുറഞ്ഞ വരുമാനക്കാർക്കായി നികുതി ഇളവുകളുടെ പരന്പര തന്നെ ശുപാർശ ചെയ്തിരുന്നു.
നാണ്യപ്പെരുപ്പത്തിനനുസരിച്ച് ശന്പള വർധന ലഭിക്കുന്ന കുറഞ്ഞ വരുമാനക്കാരുടെ ശന്പളത്തിൽ നിന്ന് ആനുപാതികമായി നികുതി പിടിക്കാതിരിക്കുന്നത് അടക്കമുള്ള നിർദേശങ്ങൾ ഇതിലുണ്ട്. ചൈൽഡ് ബെനിഫിറ്റ് വർധിപ്പിക്കാനും ടാക്സ് ഫ്രീ അലവൻസുകൾ വർധിപ്പിക്കാനും ഇതിൽ ശുപാർശയുണ്ട്.
അറുപതു ലക്ഷം തൊഴിലാളികൾ ജർമനിയിൽ മിനിമം വേതനത്തിൽ ജോലി ചെയ്യുന്നുണ്ട്. ഇവർ മാത്രമല്ല, ഇടത്തരം വരുമാനമുള്ള കുടുംബങ്ങളും ഉൗർജ പ്രതിസന്ധി കാരണം കടുത്ത ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്.
ഈ പ്രതിസന്ധി പരിഹരിക്കാൻ സാധിക്കുന്ന തരത്തിലുള്ള മാർഗങ്ങളാണ് സർക്കാർ തയാറാക്കി വരുന്നതെന്നും ഷോൾസ് പറഞ്ഞു. ധനമന്ത്രി ക്രിസ്റ്റ്യൻ ലിൻഡ്നർ നേരത്തെ കുറഞ്ഞ വരുമാനക്കാർക്കായി നികുതി ഇളവുകളുടെ പരന്പര തന്നെ ശുപാർശ ചെയ്തിരുന്നു.
നാണ്യപ്പെരുപ്പത്തിനനുസരിച്ച് ശന്പള വർധന ലഭിക്കുന്ന കുറഞ്ഞ വരുമാനക്കാരുടെ ശന്പളത്തിൽ നിന്ന് ആനുപാതികമായി നികുതി പിടിക്കാതിരിക്കുന്നത് അടക്കമുള്ള നിർദേശങ്ങൾ ഇതിലുണ്ട്. ചൈൽഡ് ബെനിഫിറ്റ് വർധിപ്പിക്കാനും ടാക്സ് ഫ്രീ അലവൻസുകൾ വർധിപ്പിക്കാനും ഇതിൽ ശുപാർശയുണ്ട്.