യേശുക്രിസ്തുവിന്റെ ജനനം അനേകർക്ക് അനുഗ്രഹത്തിന്റെ കാലമാണ്. യേശുവിനു വഴിയൊരുക്കാൻ വന്നവന്റെ ജനനവും ദൈവാനുഗ്രഹത്തിന്റേതാണ്. മക്കളില്ലായ്മ ശാപമാണെന്നു കരുതപ്പെട്ടിരുന്ന കാലഘട്ടത്തിൽ സന്താന സൗഭാഗ്യമില്ലാതെ കണ്ണീരൊഴുക്കിയവരായിരുന്നു അബിയായുടെ ഗണത്തിൽപ്പെട്ട പുരോഹിതനായ സഖറിയായും ഭാര്യ അഹറോന്റെ പുത്രിമാരിൽപ്പെട്ട എലിസബത്തും (ലൂക്കാ 1:5).
വന്ധ്യത ദൈവശിക്ഷയുടെ അടയാളമാണെന്നും ദുഷ്ടരെ ദൈവം ശിക്ഷിക്കുമെന്നും പഠിപ്പിക്കുന്ന യഹൂദ ദൈവശാസ്ത്രത്തിന്റെ പശ്ചാത്തലത്തിൽ ജീവിച്ചവരായിരുന്നു ഈ ദന്പതികൾ. എങ്കിലും കർത്താവിന്റെ മുന്നിൽ നീതിനിഷ്ഠരും അവിടുത്തോടു കളങ്കമറ്റ ബന്ധമുള്ളവരുമായിരുന്ന അവർ (ലൂക്കാ 1:6) കർത്താവിങ്കലേക്കു നിരന്തരം കരമുയർത്തുന്നവരായിരുന്നു.
ദൈവസന്നിധിയിൽ ശുശ്രൂഷ നടത്തിയിരുന്ന സഖറിയ, പൗരോഹിത്യ വിധിപ്രകാരം കർത്താവിന്റെ ആലയത്തിൽ ധൂപാർപ്പണം നടത്തുന്പോൾ (ലൂക്കാ 1:89) തങ്ങളുടെ ഹൃദയവികാരവിചാരങ്ങളും ദൈവസന്നിധിയിലേക്ക് ഉയരുമെന്ന് ഉറച്ചുവിശ്വസിച്ചവനായിരുന്നു.
സുഗന്ധദ്രവ്യംപോലെ സഖറിയയുടെ ഹൃദയവും പ്രാർഥനയിൽ എരിഞ്ഞ് ദൈവത്തിങ്കലേക്ക് ഉയർത്തുന്പോൾ ദൈവാനുഗ്രഹത്തിന്റെ സ്വരം അവൻ കേട്ടു (ലൂക്കാ 1:1215).
കളങ്കമില്ലാതെ കണ്ണുകളുയർത്തി പ്രാർഥിച്ചവന്റെ പ്രാർഥന കേൾക്കുന്ന ദൈവം അവനു കൃപ നൽകുന്നു. ശപിക്കപ്പെട്ടവരെന്നു ജനം കരുതിയിരുന്നവർക്ക് ആനന്ദത്തിന്റെയും സന്തുഷ്ടിയുടെയും സദ്വാർത്ത നൽകുന്നവനാണു ദൈവം.
സഖറിയയ്ക്കും എലിസബത്തിനും ഹൃദയനിറവ് നൽകുന്ന പുത്രന്റെ നാമം ‘’ദൈവത്തിന്റെ കൃപ’’ എന്നർഥം വരുന്ന യോഹന്നാൻ എന്നാണ്. വന്ധ്യയായവളും വാർധക്യത്തിലെത്തിയവളുമായ എലിസബത്ത് മിശിഹായ്ക്കു വഴിയൊരുക്കാനുള്ളവനു ജന്മംനൽകി.
യോഹന്നാൻ എന്ന ആ വഴികാട്ടിയുടെ ജനനം ദൈവകൃപയുടേതാണ്. കർത്താവിന്റെ വലിയ കാരുണ്യമാണവൻ (ലൂക്കാ 1:58). അവൻ അനേകരെ അനുഗ്രഹത്തിലേക്കു നയിക്കുന്നവനുമാണ്. മിശിഹായുടെ വഴികാട്ടിയായി പിറന്നവൻ.
“ഇസ്രയേൽ മക്കളെ ദൈവത്തിങ്കലേക്കു തിരികെ കൊണ്ടുവരുന്നവനും’’ ‘’പിതാക്കന്മാരുടെ ഹൃദയങ്ങളെ മക്കളിലേക്കും അനുസരണമില്ലാത്തവരെ നീതിമാന്മാരുടെ വിവേകത്തിലേക്കു നയിക്കുന്നവനും’’ ‘’ഏലിയായുടെ ചൈതന്യത്തോടും ശക്തിയോടും കൂടെ വ്യാപരിക്കുന്നവനും’’ (ലൂക്കാ. 1:1617), കർത്താവിനു വഴിയൊരുക്കാൻ അവിടുത്തെ മുന്പേ പോകുന്നവനുമാണ് (ലൂക്കാ. 1:76).
ദൈവകൃപയിൽ ജനിച്ചവൻ അനേകർക്കു ദൈവകൃപ നേടാൻ കാരണമാകുന്നു. കർത്താവിനു വഴിയൊരുക്കിയവൻ മറ്റുള്ളവർക്കു കർത്താവിങ്കലേക്കു വഴിയൊരുക്കുന്നവനുമാകുന്നു.
റവ.ഡോ. ഫാ. തോമസ് വടക്കേൽ
വന്ധ്യത ദൈവശിക്ഷയുടെ അടയാളമാണെന്നും ദുഷ്ടരെ ദൈവം ശിക്ഷിക്കുമെന്നും പഠിപ്പിക്കുന്ന യഹൂദ ദൈവശാസ്ത്രത്തിന്റെ പശ്ചാത്തലത്തിൽ ജീവിച്ചവരായിരുന്നു ഈ ദന്പതികൾ. എങ്കിലും കർത്താവിന്റെ മുന്നിൽ നീതിനിഷ്ഠരും അവിടുത്തോടു കളങ്കമറ്റ ബന്ധമുള്ളവരുമായിരുന്ന അവർ (ലൂക്കാ 1:6) കർത്താവിങ്കലേക്കു നിരന്തരം കരമുയർത്തുന്നവരായിരുന്നു.
ദൈവസന്നിധിയിൽ ശുശ്രൂഷ നടത്തിയിരുന്ന സഖറിയ, പൗരോഹിത്യ വിധിപ്രകാരം കർത്താവിന്റെ ആലയത്തിൽ ധൂപാർപ്പണം നടത്തുന്പോൾ (ലൂക്കാ 1:89) തങ്ങളുടെ ഹൃദയവികാരവിചാരങ്ങളും ദൈവസന്നിധിയിലേക്ക് ഉയരുമെന്ന് ഉറച്ചുവിശ്വസിച്ചവനായിരുന്നു.
സുഗന്ധദ്രവ്യംപോലെ സഖറിയയുടെ ഹൃദയവും പ്രാർഥനയിൽ എരിഞ്ഞ് ദൈവത്തിങ്കലേക്ക് ഉയർത്തുന്പോൾ ദൈവാനുഗ്രഹത്തിന്റെ സ്വരം അവൻ കേട്ടു (ലൂക്കാ 1:1215).
കളങ്കമില്ലാതെ കണ്ണുകളുയർത്തി പ്രാർഥിച്ചവന്റെ പ്രാർഥന കേൾക്കുന്ന ദൈവം അവനു കൃപ നൽകുന്നു. ശപിക്കപ്പെട്ടവരെന്നു ജനം കരുതിയിരുന്നവർക്ക് ആനന്ദത്തിന്റെയും സന്തുഷ്ടിയുടെയും സദ്വാർത്ത നൽകുന്നവനാണു ദൈവം.
സഖറിയയ്ക്കും എലിസബത്തിനും ഹൃദയനിറവ് നൽകുന്ന പുത്രന്റെ നാമം ‘’ദൈവത്തിന്റെ കൃപ’’ എന്നർഥം വരുന്ന യോഹന്നാൻ എന്നാണ്. വന്ധ്യയായവളും വാർധക്യത്തിലെത്തിയവളുമായ എലിസബത്ത് മിശിഹായ്ക്കു വഴിയൊരുക്കാനുള്ളവനു ജന്മംനൽകി.
യോഹന്നാൻ എന്ന ആ വഴികാട്ടിയുടെ ജനനം ദൈവകൃപയുടേതാണ്. കർത്താവിന്റെ വലിയ കാരുണ്യമാണവൻ (ലൂക്കാ 1:58). അവൻ അനേകരെ അനുഗ്രഹത്തിലേക്കു നയിക്കുന്നവനുമാണ്. മിശിഹായുടെ വഴികാട്ടിയായി പിറന്നവൻ.
“ഇസ്രയേൽ മക്കളെ ദൈവത്തിങ്കലേക്കു തിരികെ കൊണ്ടുവരുന്നവനും’’ ‘’പിതാക്കന്മാരുടെ ഹൃദയങ്ങളെ മക്കളിലേക്കും അനുസരണമില്ലാത്തവരെ നീതിമാന്മാരുടെ വിവേകത്തിലേക്കു നയിക്കുന്നവനും’’ ‘’ഏലിയായുടെ ചൈതന്യത്തോടും ശക്തിയോടും കൂടെ വ്യാപരിക്കുന്നവനും’’ (ലൂക്കാ. 1:1617), കർത്താവിനു വഴിയൊരുക്കാൻ അവിടുത്തെ മുന്പേ പോകുന്നവനുമാണ് (ലൂക്കാ. 1:76).
ദൈവകൃപയിൽ ജനിച്ചവൻ അനേകർക്കു ദൈവകൃപ നേടാൻ കാരണമാകുന്നു. കർത്താവിനു വഴിയൊരുക്കിയവൻ മറ്റുള്ളവർക്കു കർത്താവിങ്കലേക്കു വഴിയൊരുക്കുന്നവനുമാകുന്നു.
റവ.ഡോ. ഫാ. തോമസ് വടക്കേൽ