ബ്രസൽസ്: റഷ്യയ്ക്കുമേൽ ഏർപ്പെടുത്തിയ ഉപരോധം ഒടുവിൽ യൂറോപ്പിനെ തന്നെ ഇരുട്ടടിയാകുന്നു. യൂറോപ്പിലേക്കുള്ള പ്രകൃതിവാതക വിതരണം വെട്ടിക്കുറച്ച റഷ്യൻ നടപടി യൂറോപ്പിനെ കടുത്ത ഇന്ധന ക്ഷാമത്തിലേക്കാണ് തള്ളി വിട്ടിരിക്കുന്നത്. യൂറോപ്പിലുടനീളം ഗ്യാസിന്റെ വില വർധിക്കാർ ഈ നീക്കം കാരണമാകുകയും ചെയ്തു. ഇന്ധനക്ഷാമത്തിന്റെ ഫലമായി കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ പല യൂറോപ്യൻ രാജ്യങ്ങളും നിർബന്ധിതരായിരിക്കുകയാണ്.
ഇന്ധനവില കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ കടുത്ത ഉൗർജക്ഷാമമോ, ഉയർന്ന ഉപഭോഗമോ ഉണ്ടാകുകയാണെങ്കിൽ നിർബന്ധിത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ യൂറോപ്യൻ കമ്മീഷൻ നിർബന്ധിതമായേക്കാം. ഉൗർജ ഉപഭോഗം സ്വമേധയാ 15 ശതമാനം കുറയ്ക്കാനുള്ള യൂറോപ്യൻ യൂണിയന്റെ ആഹ്വാനം 17 അംഗരാജ്യങ്ങളിൽ നിന്നുള്ള ഉൗർജ മന്ത്രിമാർ അംഗീകരിച്ചപ്പോൾ ഹംഗറി മാത്രമാണ് എതിർപ്പ് പ്രകടിപ്പിച്ചത്. ചില രാജ്യങ്ങളും നഗരങ്ങളും ശൈത്യകാലത്തിന് മുന്നോടിയായി ഉൗർജ ഉപഭോഗം കുറയ്ക്കാനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു.
ഫ്രാൻസിന് ആവശ്യമായ ഉൗർജത്തിന്റെ ഭൂരിഭാഗവും ഏതാണ്ട് 70 ശതമാനത്തോളം ആണവോർജ്ജത്തിൽ നിന്നാണ് ലഭിക്കുന്നത്. എന്നിരുന്നാലും അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഉൗർജ ഉപഭോഗം 10 ശതമാനം കുറയ്ക്കുകയാണ് അവർ ലക്ഷ്യമിടുന്നത്. ശീതികരണ സംവിധാനങ്ങൾ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളോട് വാതിലുകൾ അടച്ചിടണമെന്നാണ് അധികൃതർ നിർദേശിച്ചിരിക്കുന്നത്. അല്ലെങ്കിൽ പിഴ ഈടാക്കുമെന്നാണ് മുന്നറിയിപ്പ്.
തുറന്ന കഫേകളിലും ബാർ ടെറസുകളിലും എസിയും ഹീറ്ററും ഉപയോഗിക്കുന്നതിനും ഫ്രാൻസിൽ നിയന്ത്രണങ്ങളുണ്ട്. പുലർച്ചെ ഒരു മണിമുതൽ രാവിലെ ആറ് വരെ പ്രകാശാലംകൃതമായ പരസ്യങ്ങൾക്ക് രാജ്യമെന്പാടും നിരോധനമുണ്ട്. 26 ഡിഗ്രിയിൽ കൂടുതൽ താപനിലയുണ്ടെങ്കിൽ മാത്രമാണ് സർക്കാർ ഓഫീസുകളിൽ എയർ കണ്ടീഷണറുകൾ ഉപയോഗിക്കാൻ അനുമതി.
ഈ വർഷം ജൂലൈ ആദ്യം മുതൽ തന്നെ ഉൗർജ ഉപഭോഗം കുറയ്ക്കാനുള്ള പദ്ധതികൾ ഇറ്റലി പ്രാവർത്തികമാക്കുന്നുണ്ട്. വ്യാപാര സ്ഥാപനങ്ങൾ നേരത്തെ അടയ്ക്കുന്നത് ഉൾപ്പെടെയുള്ള അടിയന്തര നടപടികൾ രാജ്യം പരിഗണിച്ചിരുന്നു. പക്ഷേ, പുതിയ നിയന്ത്രണങ്ങളൊന്നും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. മേയ് മുതൽ സർക്കാർ കെട്ടിടങ്ങളിലെ എയർ കണ്ടീഷണറുകൾക്കും ഹീറ്ററുകൾക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ഇന്ധനവില കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ കടുത്ത ഉൗർജക്ഷാമമോ, ഉയർന്ന ഉപഭോഗമോ ഉണ്ടാകുകയാണെങ്കിൽ നിർബന്ധിത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ യൂറോപ്യൻ കമ്മീഷൻ നിർബന്ധിതമായേക്കാം. ഉൗർജ ഉപഭോഗം സ്വമേധയാ 15 ശതമാനം കുറയ്ക്കാനുള്ള യൂറോപ്യൻ യൂണിയന്റെ ആഹ്വാനം 17 അംഗരാജ്യങ്ങളിൽ നിന്നുള്ള ഉൗർജ മന്ത്രിമാർ അംഗീകരിച്ചപ്പോൾ ഹംഗറി മാത്രമാണ് എതിർപ്പ് പ്രകടിപ്പിച്ചത്. ചില രാജ്യങ്ങളും നഗരങ്ങളും ശൈത്യകാലത്തിന് മുന്നോടിയായി ഉൗർജ ഉപഭോഗം കുറയ്ക്കാനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു.
ഫ്രാൻസിന് ആവശ്യമായ ഉൗർജത്തിന്റെ ഭൂരിഭാഗവും ഏതാണ്ട് 70 ശതമാനത്തോളം ആണവോർജ്ജത്തിൽ നിന്നാണ് ലഭിക്കുന്നത്. എന്നിരുന്നാലും അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഉൗർജ ഉപഭോഗം 10 ശതമാനം കുറയ്ക്കുകയാണ് അവർ ലക്ഷ്യമിടുന്നത്. ശീതികരണ സംവിധാനങ്ങൾ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളോട് വാതിലുകൾ അടച്ചിടണമെന്നാണ് അധികൃതർ നിർദേശിച്ചിരിക്കുന്നത്. അല്ലെങ്കിൽ പിഴ ഈടാക്കുമെന്നാണ് മുന്നറിയിപ്പ്.
തുറന്ന കഫേകളിലും ബാർ ടെറസുകളിലും എസിയും ഹീറ്ററും ഉപയോഗിക്കുന്നതിനും ഫ്രാൻസിൽ നിയന്ത്രണങ്ങളുണ്ട്. പുലർച്ചെ ഒരു മണിമുതൽ രാവിലെ ആറ് വരെ പ്രകാശാലംകൃതമായ പരസ്യങ്ങൾക്ക് രാജ്യമെന്പാടും നിരോധനമുണ്ട്. 26 ഡിഗ്രിയിൽ കൂടുതൽ താപനിലയുണ്ടെങ്കിൽ മാത്രമാണ് സർക്കാർ ഓഫീസുകളിൽ എയർ കണ്ടീഷണറുകൾ ഉപയോഗിക്കാൻ അനുമതി.
ഈ വർഷം ജൂലൈ ആദ്യം മുതൽ തന്നെ ഉൗർജ ഉപഭോഗം കുറയ്ക്കാനുള്ള പദ്ധതികൾ ഇറ്റലി പ്രാവർത്തികമാക്കുന്നുണ്ട്. വ്യാപാര സ്ഥാപനങ്ങൾ നേരത്തെ അടയ്ക്കുന്നത് ഉൾപ്പെടെയുള്ള അടിയന്തര നടപടികൾ രാജ്യം പരിഗണിച്ചിരുന്നു. പക്ഷേ, പുതിയ നിയന്ത്രണങ്ങളൊന്നും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. മേയ് മുതൽ സർക്കാർ കെട്ടിടങ്ങളിലെ എയർ കണ്ടീഷണറുകൾക്കും ഹീറ്ററുകൾക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.