കോർക്ക്: പരിശുദ്ധ അമ്മയുടെയും വിശുദ്ധ യൗസേപ്പിന്റെയും വിശുദ്ധ യോഹന്നാന്റെയും കുഞ്ഞാടിന്റെയും പ്രത്യക്ഷീകരണത്താൽ പ്രസിദ്ധമായ അയർലൻഡിലെ ക്നോക്ക് ബസിലിക്കയിൽ ബലിയർപ്പണത്തിനൊരുങ്ങി മലങ്കര ഓർത്തഡോക്സ് സഭാ സമൂഹം. ഓഗസ്റ്റ് 9 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് നാലു മുതൽ ഏഴു വരെയാണ് മലങ്കര ഓർത്തഡോക്സ് സഭയുടെ നേതൃത്വത്തിൽ വിശുദ്ധ കുർബാനയും വചനശുശ്രൂഷയും നടത്തപ്പെടുന്നത്.
കോർക്കിലെ ഹോളി ട്രിനിറ്റി ഇന്ത്യൻ ഓർത്തഡോക്സ് പള്ളി ഇടവക വികാരി ഫാ. മാത്യു കെ.മാത്യുവിന്റെ നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കുന്നത്. ഒൻപതിന് ഉച്ചകഴിഞ്ഞ് രണ്ടിന് ക്നോക്കിൽ എത്തിച്ചേരുന്ന വിശ്വാസ സംഘം ക്നോക്ക് ബസിലിക്ക മ്യൂസിയം സന്ദർശിക്കും. 4.15ന് സന്ധ്യാ, സൂത്താറാ നമസ്കാരം. 4.45ന് വിശുദ്ധ കുർബാന മുഖ്യകാർമികൻ ഫാ. മാത്യു കെ.മാത്യുവിൻറെ നേതൃത്വത്തിൽ, തുടർന്ന് ആറു മണിക്ക് ഫാ. നൈനാൻ പി. കുറിയാക്കോസ് വചന സന്ദേശം നൽകും. 6.15ന് ആശീർവാദം. ഹാർമണി ക്വയറിന്റെ സാന്നിധ്യവും വിശുദ്ധ കുർബാനയ്ക്കുണ്ടാകും. മലങ്കര ഓർത്തഡോക്സ് സഭയ്ക്ക് ആദ്യമായാണ് ക്നോക്ക് ബസിലിക്കയിൽ വിശുദ്ധ കുർബാന അർപ്പിക്കുന്നതിന് അവസരം ലഭിക്കുന്നത്.
റിപ്പബ്ലിക്ക് ഓഫ് അയർലൻഡിലെയും നോർത്തേണ്‍ അയർലൻഡിലെയും മലങ്കര ഓർത്തഡോക്സ് സഭാ വിശ്വാസികൾ ഒത്തുചേരുന്ന ഏറ്റവും വലിയ ശുശ്രൂഷയായി ഇത് മാറും. മലങ്കര ഓർത്തഡോക്സ് സഭയിലെ അയർലൻഡിലെ വിവിധ ദേവാലയങ്ങളിൽ നിന്നുമുള്ള കുട്ടികളുടെയും കുടുംബങ്ങളുടെയും ഒത്തുചേരൽ കൂടിയാകും ഈ ചടങ്ങുകൾ. റിപ്പബ്ലിക് ഓഫ് അയർലൻഡിലെയും നോർത്തേണ്‍ അയർലൻഡിലെയും മലങ്കര ഓർത്തഡോക്സ് സഭയുടെ 10 ദേവാലയങ്ങളിൽ നിന്നുള്ള വിശ്വാസികൾ ശുശ്രൂഷകളിൽ പങ്കെടുക്കും. മലങ്കര ഓർത്തഡോക്സ് സഭയ്ക്ക് ലഭിക്കുന്ന അനുഗ്രഹത്തിന്റെ നിമിഷങ്ങളായാണ് ഈ അവസരത്തെ കാണുന്നതെന്ന് കോർക്കിലെ ഹോളി ട്രിനിറ്റി ഇന്ത്യൻ ഓർത്തഡോക്സ് പള്ളി ഇടവക വികാരി ഫാ. മാത്യു കെ.മാത്യു പറഞ്ഞു. ഒൻപതിനു നടക്കുന്ന വിശുദ്ധ കുർബാനയ്ക്കും വചനശുശ്രൂഷയ്ക്കും എല്ലാ വിശ്വാസികളുടെയും പ്രാർഥനയും അദ്ദേഹം അഭ്യർഥിച്ചു.
പരിശുദ്ധ അമ്മയുടെയും വിശുദ്ധ യൗസേപ്പിന്റെയും വിശുദ്ധ യോഹന്നാന്റെയും കുഞ്ഞാടിന്റെയും പ്രത്യക്ഷീകരണത്താൽ പ്രസിദ്ധമാണ് ക്നോക്. 1879 ഓഗസ്ററ് 21ലെ ഈ പ്രത്യക്ഷീകരണത്തിലൂടെയാണ് ക്നോക്ക് ദേവാലയം ലോകശ്രദ്ധയിലേക്കെത്തിയത്. സ്വർഗീയമായ അന്തരീക്ഷത്തിന്റെ പ്രതീതി ജനിപ്പിക്കുന്നതുപോലെ അസംഖ്യം മാലാഖമാരുടെ അകന്പടിയോടെയുള്ള പ്രത്യക്ഷീകരണം രണ്ട് മണിക്കൂർ നീണ്ടുനിൽക്കുകയും ഗ്രാമം ഒന്നടങ്കം സാക്ഷ്യം വഹിക്കുകയും ചെയ്തിരുന്നു. എങ്കിലും വിദഗ്ധ പഠനങ്ങളുടെ പശ്ചാത്തലത്തിൽ 15 പേരുടെ ഒൗദ്യോഗിക സാക്ഷ്യമാണ് പ്രത്യക്ഷീകരണത്തിന്റെ സ്ഥീരികരണത്തിന് വത്തിക്കാൻ തെളിവായി സ്വീകരിച്ചത്. അന്ന് പ്രത്യക്ഷീകരണം നടന്ന സ്ഥലത്താണ് ക്നോക്ക് തീർഥാടന കേന്ദ്രം നിർമിച്ചിരിക്കുന്നത്. ഇവിടേക്ക് പതിനായിരക്കണക്കിനു വിശ്വാസികളാണ് ഓരോ വർഷവും എത്തുന്നത്.
മരിയൻ പ്രത്യക്ഷീകരണങ്ങൾ പല രാജ്യങ്ങളിൽ സംഭവിച്ചിട്ടുണ്ടെങ്കിലും അസാധാരണമെന്നു വിശേഷിപ്പിക്കാവുന്ന പെസഹാ കുഞ്ഞാടിന്റെയും വിശുദ്ധ യൗസേപ്പിന്റെയും പ്രത്യക്ഷീകരണങ്ങളാണ് ക്നോക്കിനെ സവിശേഷമാക്കുന്നത്. ബലിപീഠത്തിനു മുകളിലും കുരിശിനു മുന്‍പിലും പെസഹാ കുഞ്ഞാട് പ്രത്യക്ഷപ്പെട്ടതിനാൽ ക്നോക്കിലെ പ്രത്യക്ഷീകരണത്തിൽ ദിവ്യകാരുണ്യ സന്ദേശവും ഉൾപ്പെടുന്നു. 2021ൽ ആണ് അയർലണ്ടിലെ പ്രസിദ്ധമായ ക്നോക്ക് തീർഥാടന കേന്ദ്രത്തെ അന്താരാഷ്ട്ര തീർഥാടക കേന്ദ്ര പദവിയിലേക്ക് ഉയർത്തുവാൻ വത്തിക്കാൻ തീരുമാനിച്ചത്.
വിശദവിവരങ്ങൾക്ക് : ബിജു മാത്യു, 0872953260
കോർക്കിലെ ഹോളി ട്രിനിറ്റി ഇന്ത്യൻ ഓർത്തഡോക്സ് പള്ളി ഇടവക വികാരി ഫാ. മാത്യു കെ.മാത്യുവിന്റെ നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കുന്നത്. ഒൻപതിന് ഉച്ചകഴിഞ്ഞ് രണ്ടിന് ക്നോക്കിൽ എത്തിച്ചേരുന്ന വിശ്വാസ സംഘം ക്നോക്ക് ബസിലിക്ക മ്യൂസിയം സന്ദർശിക്കും. 4.15ന് സന്ധ്യാ, സൂത്താറാ നമസ്കാരം. 4.45ന് വിശുദ്ധ കുർബാന മുഖ്യകാർമികൻ ഫാ. മാത്യു കെ.മാത്യുവിൻറെ നേതൃത്വത്തിൽ, തുടർന്ന് ആറു മണിക്ക് ഫാ. നൈനാൻ പി. കുറിയാക്കോസ് വചന സന്ദേശം നൽകും. 6.15ന് ആശീർവാദം. ഹാർമണി ക്വയറിന്റെ സാന്നിധ്യവും വിശുദ്ധ കുർബാനയ്ക്കുണ്ടാകും. മലങ്കര ഓർത്തഡോക്സ് സഭയ്ക്ക് ആദ്യമായാണ് ക്നോക്ക് ബസിലിക്കയിൽ വിശുദ്ധ കുർബാന അർപ്പിക്കുന്നതിന് അവസരം ലഭിക്കുന്നത്.
റിപ്പബ്ലിക്ക് ഓഫ് അയർലൻഡിലെയും നോർത്തേണ്‍ അയർലൻഡിലെയും മലങ്കര ഓർത്തഡോക്സ് സഭാ വിശ്വാസികൾ ഒത്തുചേരുന്ന ഏറ്റവും വലിയ ശുശ്രൂഷയായി ഇത് മാറും. മലങ്കര ഓർത്തഡോക്സ് സഭയിലെ അയർലൻഡിലെ വിവിധ ദേവാലയങ്ങളിൽ നിന്നുമുള്ള കുട്ടികളുടെയും കുടുംബങ്ങളുടെയും ഒത്തുചേരൽ കൂടിയാകും ഈ ചടങ്ങുകൾ. റിപ്പബ്ലിക് ഓഫ് അയർലൻഡിലെയും നോർത്തേണ്‍ അയർലൻഡിലെയും മലങ്കര ഓർത്തഡോക്സ് സഭയുടെ 10 ദേവാലയങ്ങളിൽ നിന്നുള്ള വിശ്വാസികൾ ശുശ്രൂഷകളിൽ പങ്കെടുക്കും. മലങ്കര ഓർത്തഡോക്സ് സഭയ്ക്ക് ലഭിക്കുന്ന അനുഗ്രഹത്തിന്റെ നിമിഷങ്ങളായാണ് ഈ അവസരത്തെ കാണുന്നതെന്ന് കോർക്കിലെ ഹോളി ട്രിനിറ്റി ഇന്ത്യൻ ഓർത്തഡോക്സ് പള്ളി ഇടവക വികാരി ഫാ. മാത്യു കെ.മാത്യു പറഞ്ഞു. ഒൻപതിനു നടക്കുന്ന വിശുദ്ധ കുർബാനയ്ക്കും വചനശുശ്രൂഷയ്ക്കും എല്ലാ വിശ്വാസികളുടെയും പ്രാർഥനയും അദ്ദേഹം അഭ്യർഥിച്ചു.
പരിശുദ്ധ അമ്മയുടെയും വിശുദ്ധ യൗസേപ്പിന്റെയും വിശുദ്ധ യോഹന്നാന്റെയും കുഞ്ഞാടിന്റെയും പ്രത്യക്ഷീകരണത്താൽ പ്രസിദ്ധമാണ് ക്നോക്. 1879 ഓഗസ്ററ് 21ലെ ഈ പ്രത്യക്ഷീകരണത്തിലൂടെയാണ് ക്നോക്ക് ദേവാലയം ലോകശ്രദ്ധയിലേക്കെത്തിയത്. സ്വർഗീയമായ അന്തരീക്ഷത്തിന്റെ പ്രതീതി ജനിപ്പിക്കുന്നതുപോലെ അസംഖ്യം മാലാഖമാരുടെ അകന്പടിയോടെയുള്ള പ്രത്യക്ഷീകരണം രണ്ട് മണിക്കൂർ നീണ്ടുനിൽക്കുകയും ഗ്രാമം ഒന്നടങ്കം സാക്ഷ്യം വഹിക്കുകയും ചെയ്തിരുന്നു. എങ്കിലും വിദഗ്ധ പഠനങ്ങളുടെ പശ്ചാത്തലത്തിൽ 15 പേരുടെ ഒൗദ്യോഗിക സാക്ഷ്യമാണ് പ്രത്യക്ഷീകരണത്തിന്റെ സ്ഥീരികരണത്തിന് വത്തിക്കാൻ തെളിവായി സ്വീകരിച്ചത്. അന്ന് പ്രത്യക്ഷീകരണം നടന്ന സ്ഥലത്താണ് ക്നോക്ക് തീർഥാടന കേന്ദ്രം നിർമിച്ചിരിക്കുന്നത്. ഇവിടേക്ക് പതിനായിരക്കണക്കിനു വിശ്വാസികളാണ് ഓരോ വർഷവും എത്തുന്നത്.
മരിയൻ പ്രത്യക്ഷീകരണങ്ങൾ പല രാജ്യങ്ങളിൽ സംഭവിച്ചിട്ടുണ്ടെങ്കിലും അസാധാരണമെന്നു വിശേഷിപ്പിക്കാവുന്ന പെസഹാ കുഞ്ഞാടിന്റെയും വിശുദ്ധ യൗസേപ്പിന്റെയും പ്രത്യക്ഷീകരണങ്ങളാണ് ക്നോക്കിനെ സവിശേഷമാക്കുന്നത്. ബലിപീഠത്തിനു മുകളിലും കുരിശിനു മുന്‍പിലും പെസഹാ കുഞ്ഞാട് പ്രത്യക്ഷപ്പെട്ടതിനാൽ ക്നോക്കിലെ പ്രത്യക്ഷീകരണത്തിൽ ദിവ്യകാരുണ്യ സന്ദേശവും ഉൾപ്പെടുന്നു. 2021ൽ ആണ് അയർലണ്ടിലെ പ്രസിദ്ധമായ ക്നോക്ക് തീർഥാടന കേന്ദ്രത്തെ അന്താരാഷ്ട്ര തീർഥാടക കേന്ദ്ര പദവിയിലേക്ക് ഉയർത്തുവാൻ വത്തിക്കാൻ തീരുമാനിച്ചത്.
വിശദവിവരങ്ങൾക്ക് : ബിജു മാത്യു, 0872953260