ലോകത്തെ മുഴുവൻ സൃഷ്ടിക്കുകയും (ഉല്പ1.1) മനുഷ്യവംശത്തെ രൂപപെടുത്തുകയും (ഉല്പ 2.6) ചെയ്ത പിതാവായ ദൈവത്തിന്റെ ശബ്ദവും അസ്തിത്വവുമായ മിശിഹാ, പ്രപഞ്ചസൃഷ്ടിയുടെ ആരംഭം മുതലേ പിതാവിനോടൊപ്പം പ്രവർത്തനനിരതനായിരുന്നു (യോഹ1.1). പിതാവിന്റെ മടിയിൽ മറഞ്ഞിരിക്കുന്ന ഈ രഹസ്യം വാഗ്ദാനങ്ങളുടെ പൂർത്തീകരണമായി മനുഷ്യാവതാരത്തിലൂടെ അവതരിപ്പിക്കപ്പെടുന്നു.
പഴയ നിയമത്തിലൂടെ പ്രത്യക്ഷമാകുന്ന രക്ഷകനും പ്രവാചകനും രാജാവും പുരോഹിതനും മിശിഹായുടെ ജനനത്തിലൂടെ അതിന്റെ പൂർണതയിൽ അനാവരണം ചെയ്യപ്പെടുകയാണ്. അടിമത്തത്തിൽ കിടന്നിരുന്ന ജനത്തിന്റെ ക്ലേശങ്ങൾ കാണുകയും അവരുടെ നിലവിളി കേൾക്കുകയും ചെയ്യുന്ന ദൈവം (പുറ 3:7-8) മിശിഹായിലൂടെ സമൂലമായ വിമോചനവും പുതിയ ആകാശത്തിലേക്കും ഭൂമിയിലേക്കുമുള്ള പ്രവേശനവും (വെളി 21.4) സാധ്യമാക്കുന്നു.
മനുഷ്യാവതാരം ലോകം മുഴുവന്റെയും രക്ഷ കാണാനുള്ള (ലൂക്കാ 2.31) വേദിയായി പരിണമിക്കുന്നു. ദൈവിക നിയമം വ്യാഖ്യാനിക്കുന്ന മോശയെപ്പോലൊരു പ്രവാചകനെ (നിയമാ. 18.15) മിശിഹായിലൂടെ ദൈവം ഉയർത്തുകയാണ്.
ദൈവിക നിയമങ്ങളുടെ അനുസ്മരണം വാഗ്ദത്ത ദേശത്തിന്റെ അവകാശത്തെ സാധൂകരിക്കുന്നതുപോലെ, മിശിഹായുടെ സ്നേഹത്തിന്റെ നിയമം നമ്മുടെ പാപങ്ങളെ നിർമാർജനം ചെയ്തു പിതാവിന്റെ മഹത്വത്തിലേക്കുള്ള യാത്രയെ സുഗമമാക്കുന്നു. (ഹെബ്ര 9.14-15).
മനുഷ്യാവതാരം ദൈവിക നിയമങ്ങളുടെ വ്യാഖ്യാനവും പൂർണതയുമാണ്. "പിള്ളക്കച്ചയിൽ പൊതിഞ്ഞു പുൽതൊട്ടിയിൽ കിടത്തിയിരിക്കുന്ന' മിശിഹാ (ലൂക്കാ 2.12) രാജത്വത്തിന്റെ പ്രതീകമാണ്.
പിതാവായ ദൈവത്തിന്റെ വിശ്രമത്തിലേക്കും രാജത്വത്തിലേക്കും നമ്മെ പ്രവേശിപ്പിക്കുന്ന കൂദാശയാണ് മനുഷ്യാവതാരം. കാരണം, മനുഷ്യനിലെ നഷ്ടപ്പെട്ടുപോയ ദൈവിക ഛായയെ, മിശിഹായുടെ ജനനം വഴി പുനഃസ്ഥാപിക്കുകയും പ്രപഞ്ചത്തെ മുഴുവൻ മനുഷ്യനിലൂടെ ദൈവോന്മുഖമാക്കുകയും ചെയ്യുന്നു. ഇതു മിശിഹായുടെ രാജത്വത്തിന്റെ പ്രത്യേകതയാണ്.
സകലത്തെയും പിതാവിനോട് അനുരഞ്ജിപ്പിക്കുക. അടിമത്തംവഴി നഷ്ടപ്പെട്ടുപോയ രാജത്വം മിശിഹായുടെ വരവോടുകൂടി പുനഃക്രമീകരിക്കപ്പെട്ടു. ഈ രാജാവ് മനുഷ്യന്റെ മധ്യത്തിൽ കൂടാരമടിക്കുന്ന (യോഹ 1:14) ദൈവമായി മാറുകയാണ്. ബലിയർപ്പണങ്ങളേക്കാൾ ഉപരിയായി നിത്യപൗരോഹിത്യത്തിന്റെ ഉറവിടമായി മിശിഹായുടെ മനുഷ്യാവതാരം മാറുകയാണ്.
ഇതുവഴിയായി മനുഷ്യാവതാരത്തിലെ ശൂന്യവത്കരണം ലോകത്തിന്റെ പാപങ്ങൾ വഹിക്കുന്ന ദൈവത്തിന്റെ കുഞ്ഞാടിന്റെ ജീവിതബലിയിലേക്കു നമ്മെ കൈപിടിച്ചു നടത്തുന്ന യാഥാർഥ്യമാകുന്നു. ഈ കൂദാശയിലേക്കു യാത്ര ചെയ്യുന്ന നമുക്കു ദൈവത്തിന്റെ വാഗ്ദാനത്തിന്റെ പൂർത്തീകരണമായി മിശിഹാനുഭവം മാറട്ടെ എന്നു പ്രാർഥിക്കാം.
റവ. ഡോ. സിറിയക് വലിയ കുന്നുംപുറം
പഴയ നിയമത്തിലൂടെ പ്രത്യക്ഷമാകുന്ന രക്ഷകനും പ്രവാചകനും രാജാവും പുരോഹിതനും മിശിഹായുടെ ജനനത്തിലൂടെ അതിന്റെ പൂർണതയിൽ അനാവരണം ചെയ്യപ്പെടുകയാണ്. അടിമത്തത്തിൽ കിടന്നിരുന്ന ജനത്തിന്റെ ക്ലേശങ്ങൾ കാണുകയും അവരുടെ നിലവിളി കേൾക്കുകയും ചെയ്യുന്ന ദൈവം (പുറ 3:7-8) മിശിഹായിലൂടെ സമൂലമായ വിമോചനവും പുതിയ ആകാശത്തിലേക്കും ഭൂമിയിലേക്കുമുള്ള പ്രവേശനവും (വെളി 21.4) സാധ്യമാക്കുന്നു.
മനുഷ്യാവതാരം ലോകം മുഴുവന്റെയും രക്ഷ കാണാനുള്ള (ലൂക്കാ 2.31) വേദിയായി പരിണമിക്കുന്നു. ദൈവിക നിയമം വ്യാഖ്യാനിക്കുന്ന മോശയെപ്പോലൊരു പ്രവാചകനെ (നിയമാ. 18.15) മിശിഹായിലൂടെ ദൈവം ഉയർത്തുകയാണ്.
ദൈവിക നിയമങ്ങളുടെ അനുസ്മരണം വാഗ്ദത്ത ദേശത്തിന്റെ അവകാശത്തെ സാധൂകരിക്കുന്നതുപോലെ, മിശിഹായുടെ സ്നേഹത്തിന്റെ നിയമം നമ്മുടെ പാപങ്ങളെ നിർമാർജനം ചെയ്തു പിതാവിന്റെ മഹത്വത്തിലേക്കുള്ള യാത്രയെ സുഗമമാക്കുന്നു. (ഹെബ്ര 9.14-15).
മനുഷ്യാവതാരം ദൈവിക നിയമങ്ങളുടെ വ്യാഖ്യാനവും പൂർണതയുമാണ്. "പിള്ളക്കച്ചയിൽ പൊതിഞ്ഞു പുൽതൊട്ടിയിൽ കിടത്തിയിരിക്കുന്ന' മിശിഹാ (ലൂക്കാ 2.12) രാജത്വത്തിന്റെ പ്രതീകമാണ്.
പിതാവായ ദൈവത്തിന്റെ വിശ്രമത്തിലേക്കും രാജത്വത്തിലേക്കും നമ്മെ പ്രവേശിപ്പിക്കുന്ന കൂദാശയാണ് മനുഷ്യാവതാരം. കാരണം, മനുഷ്യനിലെ നഷ്ടപ്പെട്ടുപോയ ദൈവിക ഛായയെ, മിശിഹായുടെ ജനനം വഴി പുനഃസ്ഥാപിക്കുകയും പ്രപഞ്ചത്തെ മുഴുവൻ മനുഷ്യനിലൂടെ ദൈവോന്മുഖമാക്കുകയും ചെയ്യുന്നു. ഇതു മിശിഹായുടെ രാജത്വത്തിന്റെ പ്രത്യേകതയാണ്.
സകലത്തെയും പിതാവിനോട് അനുരഞ്ജിപ്പിക്കുക. അടിമത്തംവഴി നഷ്ടപ്പെട്ടുപോയ രാജത്വം മിശിഹായുടെ വരവോടുകൂടി പുനഃക്രമീകരിക്കപ്പെട്ടു. ഈ രാജാവ് മനുഷ്യന്റെ മധ്യത്തിൽ കൂടാരമടിക്കുന്ന (യോഹ 1:14) ദൈവമായി മാറുകയാണ്. ബലിയർപ്പണങ്ങളേക്കാൾ ഉപരിയായി നിത്യപൗരോഹിത്യത്തിന്റെ ഉറവിടമായി മിശിഹായുടെ മനുഷ്യാവതാരം മാറുകയാണ്.
ഇതുവഴിയായി മനുഷ്യാവതാരത്തിലെ ശൂന്യവത്കരണം ലോകത്തിന്റെ പാപങ്ങൾ വഹിക്കുന്ന ദൈവത്തിന്റെ കുഞ്ഞാടിന്റെ ജീവിതബലിയിലേക്കു നമ്മെ കൈപിടിച്ചു നടത്തുന്ന യാഥാർഥ്യമാകുന്നു. ഈ കൂദാശയിലേക്കു യാത്ര ചെയ്യുന്ന നമുക്കു ദൈവത്തിന്റെ വാഗ്ദാനത്തിന്റെ പൂർത്തീകരണമായി മിശിഹാനുഭവം മാറട്ടെ എന്നു പ്രാർഥിക്കാം.
റവ. ഡോ. സിറിയക് വലിയ കുന്നുംപുറം