ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തിൽ ഇന്ത്യൻ വംശജനായ മുൻ ചാൻസലർ ഋഷി സുനാക് അവസാനവട്ട പോരാട്ടത്തിലേക്ക്. നാലാം ഘട്ടം വോട്ടെടുപ്പിൽ 118 എംപിമാരുടെ പിന്തുണ നേടിയ അദ്ദേഹത്തിന് ഇനി വേണ്ടത് പാർട്ടി അംഗങ്ങളുടെ പിന്തുണയാണ്.
മൂന്നാം റൗണ്ടിലേതിനെ അപേക്ഷിച്ച് മൂന്ന് വോട്ട് അധികമാണ് സുനാകിനു ലഭിച്ചത്. മുൻ വാണിജ്യകാര്യ സെക്രട്ടറി പെന്നി മോർഡന്റിന് 92 വോട്ടും. മുൻ വിദേശകാര്യ സെക്രട്ടറി ലിസ് ട്രൂസിന് 86 വോട്ടും കിട്ടി. ബുധനാഴ്ചയാണ് അവസാനഘട്ട വോട്ടെടുപ്പ്. സെപ്തംബർ അഞ്ചിനാണ് പ്രധാനമന്ത്രിയെ പ്രഖ്യാപിക്കുക.
ഋഷി സുനാക്, ഇന്ത്യൻ വംശജ സുവെല്ല ബ്രേവർമാൻ, ഇറാഖി വംശജൻ നധീം സഹാവി എന്നിവരുൾപ്പെടെ 11 സ്ഥാനാർഥികളായിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തന്റെ കുടുംബത്തിന്റെ കുടിയേറ്റം ഉൾപ്പെടെയുള്ള കാര്യങ്ങൾ വിശദമാക്കി ഋഷി തയ്യാറാക്കിയ വീഡിയോ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്.
മൂന്നാം റൗണ്ടിലേതിനെ അപേക്ഷിച്ച് മൂന്ന് വോട്ട് അധികമാണ് സുനാകിനു ലഭിച്ചത്. മുൻ വാണിജ്യകാര്യ സെക്രട്ടറി പെന്നി മോർഡന്റിന് 92 വോട്ടും. മുൻ വിദേശകാര്യ സെക്രട്ടറി ലിസ് ട്രൂസിന് 86 വോട്ടും കിട്ടി. ബുധനാഴ്ചയാണ് അവസാനഘട്ട വോട്ടെടുപ്പ്. സെപ്തംബർ അഞ്ചിനാണ് പ്രധാനമന്ത്രിയെ പ്രഖ്യാപിക്കുക.
ഋഷി സുനാക്, ഇന്ത്യൻ വംശജ സുവെല്ല ബ്രേവർമാൻ, ഇറാഖി വംശജൻ നധീം സഹാവി എന്നിവരുൾപ്പെടെ 11 സ്ഥാനാർഥികളായിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തന്റെ കുടുംബത്തിന്റെ കുടിയേറ്റം ഉൾപ്പെടെയുള്ള കാര്യങ്ങൾ വിശദമാക്കി ഋഷി തയ്യാറാക്കിയ വീഡിയോ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്.