ലണ്ടൻ: യൂറോപ്പിനെ വരിഞ്ഞുമുറുക്കി കോവിഡ് കേസുകൾ പെരുകുന്നു. കഴിഞ്ഞ ആറാഴ്ചയ്ക്കിടെ കോവിഡ് കേസുകളുടെ എണ്ണം മൂന്നിരട്ടി ഉയർന്നതായി ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്.
ആഗോളതലത്തിലുള്ള രോഗികളുടെ എണ്ണത്തിന്റെ പകുതിയോളം വരുമിത്. ആശുപത്രി രോഗികളുടെ എണ്ണം ഇരട്ടിയായെങ്കിലും അത്യാസന്ന രോഗികൾ കുറഞ്ഞിട്ടുണ്ടെന്നും കണക്കുകൾ പറയുന്നു.
ഒമിക്രോൺ വൈറസിന്റെ വകഭേദം പുതിയ തരം വൈറസ് രോഗങ്ങൾക്കു കാരണമായെന്നും കോവിഡ് വ്യാപനത്തെ ജനങ്ങൾ നിസാരവത്കരിക്കരുതെന്നും യൂറോപ്പിലെ ലോകാരോഗ്യ സംഘടനാ മേധാവി ഡോ. ഹാൻസ് ക്ലൂഗ് പ്രസ്താവിച്ചു.
ഒരാഴ്ചയ്ക്കിടെ 30 ലക്ഷം പുതിയ കോവിഡ് കേസുകൾ യൂറോപ്യൻ മേഖലയിലെ 53 രാജ്യങ്ങളിലും മധ്യേഷ്യയിലുമായി റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ആഴ്ചയിൽ മൂവായിരം പേരുടെ ജീവൻ നഷ്ടപ്പെടുന്നതായും കണക്കുകൾ പറയുന്നു.
കോവിഡ് വ്യാപനത്തോത് ഉയർന്ന സാഹചര്യത്തിൽ അഞ്ചു വയസിനു മുകളിലുള്ളവർ രണ്ടാംഘട്ട കരുതൽ വാക്സിൻ സ്വീകരിക്കണമെന്നും പൊതുനിരത്തുകളിൽ ഉൾപ്പെടെ സർവമേഖലകളിലും പൊതുജനം മാസ്ക് ധരിക്കൽ നിർബന്ധമാക്കണമെന്നും ലോകാരോഗ്യ സംഘടന നിർദേശം നൽകി.
ആഗോളതലത്തിലുള്ള രോഗികളുടെ എണ്ണത്തിന്റെ പകുതിയോളം വരുമിത്. ആശുപത്രി രോഗികളുടെ എണ്ണം ഇരട്ടിയായെങ്കിലും അത്യാസന്ന രോഗികൾ കുറഞ്ഞിട്ടുണ്ടെന്നും കണക്കുകൾ പറയുന്നു.
ഒമിക്രോൺ വൈറസിന്റെ വകഭേദം പുതിയ തരം വൈറസ് രോഗങ്ങൾക്കു കാരണമായെന്നും കോവിഡ് വ്യാപനത്തെ ജനങ്ങൾ നിസാരവത്കരിക്കരുതെന്നും യൂറോപ്പിലെ ലോകാരോഗ്യ സംഘടനാ മേധാവി ഡോ. ഹാൻസ് ക്ലൂഗ് പ്രസ്താവിച്ചു.
ഒരാഴ്ചയ്ക്കിടെ 30 ലക്ഷം പുതിയ കോവിഡ് കേസുകൾ യൂറോപ്യൻ മേഖലയിലെ 53 രാജ്യങ്ങളിലും മധ്യേഷ്യയിലുമായി റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ആഴ്ചയിൽ മൂവായിരം പേരുടെ ജീവൻ നഷ്ടപ്പെടുന്നതായും കണക്കുകൾ പറയുന്നു.
കോവിഡ് വ്യാപനത്തോത് ഉയർന്ന സാഹചര്യത്തിൽ അഞ്ചു വയസിനു മുകളിലുള്ളവർ രണ്ടാംഘട്ട കരുതൽ വാക്സിൻ സ്വീകരിക്കണമെന്നും പൊതുനിരത്തുകളിൽ ഉൾപ്പെടെ സർവമേഖലകളിലും പൊതുജനം മാസ്ക് ധരിക്കൽ നിർബന്ധമാക്കണമെന്നും ലോകാരോഗ്യ സംഘടന നിർദേശം നൽകി.