ആംസ്റ്റർഡാം: യൂറോപ്പിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിക്ക് കവാടമായി നെതർലൻഡ്സ് മാറുന്നു. നിലവിൽ ഇന്ത്യ ഏറ്റവും കൂടുതൽ കയറ്റുമതി നടത്തുന്ന രാജ്യങ്ങളിൽ നാലാം സ്ഥാനമാണ് നെതർലൻഡ്സിന്.
നെതർലൻഡ്സിലെ റോട്ടർഡാം തുറമുഖം വഴിയാണ് യൂറോപ്പിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയിൽ ഭൂരിഭാഗവും നടക്കുന്നതെന്ന് ഇന്ത്യയിലെ ഡച്ച് പ്രതിനിധി മാർട്ടൻ വാൻ ഡെൻ ബെർഗ് ചൂണ്ടിക്കാട്ടുന്നു.
കയറ്റുമതി വർധനയ്ക്കൊപ്പം ഇരു രാജ്യങ്ങളും തമ്മിലുള്ള നിക്ഷേപ പങ്കാളിത്തവും വർധിക്കുന്നുണ്ട്. ഡച്ച് കപ്പൽ നിർമാതാക്കളായ റോയൽ ഐഎച്ച്സിയും കൊച്ചി കപ്പൽശാലയും തമ്മിലുള്ള കരാർ ഇതിനൊരുദാഹരണം.
മേക്ക് ഇൻ ഇന്ത്യ പദ്ധതി പ്രകാരം ഇന്ത്യയിൽ നിക്ഷേപം നടത്താൻ പല ഡച്ച് കന്പനികളും മുന്നോട്ടു വരുന്നു.
നെതർലൻഡ്സിലെ റോട്ടർഡാം തുറമുഖം വഴിയാണ് യൂറോപ്പിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയിൽ ഭൂരിഭാഗവും നടക്കുന്നതെന്ന് ഇന്ത്യയിലെ ഡച്ച് പ്രതിനിധി മാർട്ടൻ വാൻ ഡെൻ ബെർഗ് ചൂണ്ടിക്കാട്ടുന്നു.
കയറ്റുമതി വർധനയ്ക്കൊപ്പം ഇരു രാജ്യങ്ങളും തമ്മിലുള്ള നിക്ഷേപ പങ്കാളിത്തവും വർധിക്കുന്നുണ്ട്. ഡച്ച് കപ്പൽ നിർമാതാക്കളായ റോയൽ ഐഎച്ച്സിയും കൊച്ചി കപ്പൽശാലയും തമ്മിലുള്ള കരാർ ഇതിനൊരുദാഹരണം.
മേക്ക് ഇൻ ഇന്ത്യ പദ്ധതി പ്രകാരം ഇന്ത്യയിൽ നിക്ഷേപം നടത്താൻ പല ഡച്ച് കന്പനികളും മുന്നോട്ടു വരുന്നു.