മങ്കൊമ്പ്: പ്രളയത്തിൽ വീടുകൾ നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് നഷ്ടപരിഹാരത്തുക വർധിപ്പിച്ചു നൽകി സർക്കാർ. റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി കൈനകരി പഞ്ചായത്തിലെ 10 കുടുംങ്ങൾക്കാണ് അധിക ധനസഹായം നൽകിയത്. 2018-ലെ പ്രളയത്തിൽ വീട് നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് നാലു ലക്ഷം രൂപ വീതം സഹായധനം അനുവദിച്ചിരുന്നു.
എന്നാൽ, ഈ തുകകൊണ്ട് വീട് നിർമാണം പൂർത്തിയാക്കാൻ കഴിയില്ലെന്നും അതിനാൽ അധിക തുക അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കുട്ടനാട് താലൂക്ക്തല അദാലത്തിൽ അപേക്ഷ നൽകുകയായിരുന്നു. അപേക്ഷ പരിഗണിച്ച മന്ത്രിമാരായ പി. പ്രസാദും സജി ചെറിയാനും 10 കുടുംബങ്ങൾക്കും 1, 91,250 രൂപ വീതം അദാലത്ത് വേദിയിൽ കൈമാറി. കൈനകരി സ്വദേശികളായ ത്രേസ്യാമ്മ, നവീനൻ, ബി. സന്തോഷ്, ലൂസി ചാക്കോ, ഇ.ആർ. ഇന്ദുലേഖ, കുഞ്ഞുമ്മ, സരള, ഔസേഫ് ഫ്രാൻസിസ്, വി.പി ചന്ദ്രൻ, ശശികുമാർ എന്നിവർക്കാണ് അധിക ധനസഹായം ലഭിച്ചത്.
വീടും ഭൂമിയും നഷ്ടപ്പെട്ട ചമ്പക്കുളം സ്വദേശികളായ ജയകുമാറിനും ഓമനക്കുട്ടനും സ്ഥലം വാങ്ങുന്നതിനായി 9,04,9000 രൂപ വീതവും അനുവദിച്ചു.
എന്നാൽ, ഈ തുകകൊണ്ട് വീട് നിർമാണം പൂർത്തിയാക്കാൻ കഴിയില്ലെന്നും അതിനാൽ അധിക തുക അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കുട്ടനാട് താലൂക്ക്തല അദാലത്തിൽ അപേക്ഷ നൽകുകയായിരുന്നു. അപേക്ഷ പരിഗണിച്ച മന്ത്രിമാരായ പി. പ്രസാദും സജി ചെറിയാനും 10 കുടുംബങ്ങൾക്കും 1, 91,250 രൂപ വീതം അദാലത്ത് വേദിയിൽ കൈമാറി. കൈനകരി സ്വദേശികളായ ത്രേസ്യാമ്മ, നവീനൻ, ബി. സന്തോഷ്, ലൂസി ചാക്കോ, ഇ.ആർ. ഇന്ദുലേഖ, കുഞ്ഞുമ്മ, സരള, ഔസേഫ് ഫ്രാൻസിസ്, വി.പി ചന്ദ്രൻ, ശശികുമാർ എന്നിവർക്കാണ് അധിക ധനസഹായം ലഭിച്ചത്.
വീടും ഭൂമിയും നഷ്ടപ്പെട്ട ചമ്പക്കുളം സ്വദേശികളായ ജയകുമാറിനും ഓമനക്കുട്ടനും സ്ഥലം വാങ്ങുന്നതിനായി 9,04,9000 രൂപ വീതവും അനുവദിച്ചു.