മങ്കൊമ്പ്: 39 വർഷത്തെ ഭൂമി തർക്കത്തിനു പരിഹാരത്തിനായി തഹസിൽദാറെ കൺവീനറാക്കി സമിതി രൂപീകരിച്ച് മന്ത്രി സജി ചെറിയാൻ. കൈനകരി പഞ്ചായത്ത് ഉലവൻതറ വീട്ടിൽ വി. കേശവന്റെ ഒരേക്കർ വസ്തുവാണ് സ്വകാര്യ വ്യക്തി കൈയേറി 39 വർഷമായി ഉപയോഗിക്കുന്നത്.
1982 -ൽ കേശവൻ സ്വകാര്യ വ്യക്തിയിൽനിന്നു 2000 രൂപ കടം വാങ്ങിയിരുന്നു. എന്നാൽ, തുക തിരിച്ചു നൽകാൻ കഴിയാതെ വന്നപ്പോൾ 1984 -ൽ സ്വകാര്യവ്യക്തി 13,000 രൂപ നൽകി ഭൂമി വാങ്ങാം എന്നു പറഞ്ഞു. തുടർന്ന് 6000 രൂപ നൽകി. എന്നാൽ, പറഞ്ഞുറപ്പിച്ച തുക മുഴുവനായി നൽകിയില്ല. തുടർന്ന് 1984 മുതൽ ഈ ഭൂമിയിൽ സ്വകാര്യവ്യക്തി കൃഷി ചെയ്തു വരികയാണ്. അന്യായമായി കൈവശപ്പെടുത്തിയ ഭൂമി തിരിച്ചു ലഭിക്കണമെന്നും 1984 മുതൽ കൃഷി ചെയ്തതിന്റെ പാട്ടത്തുക വാങ്ങി നൽകണമെന്നു ഭൂമിയിൽ കൃഷി ഇറക്കാനുള്ള സാഹചര്യവും ഒരുക്കണമെന്ന് ആവശ്യപ്പെട്ടാണ് വി. കേശവൻ കുട്ടനാട് താലൂക്ക്തല പരാതി പരിഹാര അദാലത്തിലെത്തിയത്.
പറഞ്ഞുറപ്പിച്ച തുക മുഴുവനായി നൽകാതെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട വ്യക്തിയെ കബളിപ്പിച്ചത് ഗൗരവമായി കണക്കിലെടുത്ത മന്ത്രി, കൈനകരി പഞ്ചായത്ത് പ്രസിഡന്റ്, കുട്ടനാട് തഹസിൽദാർ, പുളിങ്കുന്ന് എസ്എച്ച്ഒ എന്നിവരടങ്ങുന്ന കമ്മിറ്റി രൂപീകരിച്ചു. ഒരാഴ്ചയ്ക്കകം സ്വകാര്യവ്യക്തിയെ വിളിച്ചുവരുത്തി കുട്ടനാട് തഹസിൽദാർ കൺവീനർ ആയിട്ടുള്ള സമിതി ശാശ്വത പരിഹാരം കാണണമെന്നും നിർദേശിച്ചു.
1982 -ൽ കേശവൻ സ്വകാര്യ വ്യക്തിയിൽനിന്നു 2000 രൂപ കടം വാങ്ങിയിരുന്നു. എന്നാൽ, തുക തിരിച്ചു നൽകാൻ കഴിയാതെ വന്നപ്പോൾ 1984 -ൽ സ്വകാര്യവ്യക്തി 13,000 രൂപ നൽകി ഭൂമി വാങ്ങാം എന്നു പറഞ്ഞു. തുടർന്ന് 6000 രൂപ നൽകി. എന്നാൽ, പറഞ്ഞുറപ്പിച്ച തുക മുഴുവനായി നൽകിയില്ല. തുടർന്ന് 1984 മുതൽ ഈ ഭൂമിയിൽ സ്വകാര്യവ്യക്തി കൃഷി ചെയ്തു വരികയാണ്. അന്യായമായി കൈവശപ്പെടുത്തിയ ഭൂമി തിരിച്ചു ലഭിക്കണമെന്നും 1984 മുതൽ കൃഷി ചെയ്തതിന്റെ പാട്ടത്തുക വാങ്ങി നൽകണമെന്നു ഭൂമിയിൽ കൃഷി ഇറക്കാനുള്ള സാഹചര്യവും ഒരുക്കണമെന്ന് ആവശ്യപ്പെട്ടാണ് വി. കേശവൻ കുട്ടനാട് താലൂക്ക്തല പരാതി പരിഹാര അദാലത്തിലെത്തിയത്.
പറഞ്ഞുറപ്പിച്ച തുക മുഴുവനായി നൽകാതെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട വ്യക്തിയെ കബളിപ്പിച്ചത് ഗൗരവമായി കണക്കിലെടുത്ത മന്ത്രി, കൈനകരി പഞ്ചായത്ത് പ്രസിഡന്റ്, കുട്ടനാട് തഹസിൽദാർ, പുളിങ്കുന്ന് എസ്എച്ച്ഒ എന്നിവരടങ്ങുന്ന കമ്മിറ്റി രൂപീകരിച്ചു. ഒരാഴ്ചയ്ക്കകം സ്വകാര്യവ്യക്തിയെ വിളിച്ചുവരുത്തി കുട്ടനാട് തഹസിൽദാർ കൺവീനർ ആയിട്ടുള്ള സമിതി ശാശ്വത പരിഹാരം കാണണമെന്നും നിർദേശിച്ചു.