മങ്കൊമ്പ്: കുട്ടനാട് മുഴുവൻ റോഡായി. നാട്ടിൽ മുഴുവൻ വികസനവും. ഞങ്ങൾ മാത്രം ഇന്നും വള്ളത്തെ ആശ്രയിച്ചു കഴിയുകയാണ്. കരുതലും കൈത്താങ്ങും കുട്ടനാട് താലൂക്ക്തല അദാലത്തിൽ കൃഷി മന്ത്രി പി. പ്രസാദിനോട് പരാതി അറിയിച്ച കുന്നങ്കരി വികസനസമിതി അംഗങ്ങൾ നാട്ടിലേക്കു മടങ്ങിയത് റോഡ് ഉടൻ യാഥാർഥ്യമാകും എന്ന മന്ത്രിയുടെ ഉറപ്പു നേടിയാണ്.
കുട്ടനാട് നിയോജകമണ്ഡലത്തിലെ നീലംപേരൂർ പഞ്ചായത്തിനെയും വെളിയനാട് പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന കൃഷ്ണപുരം മഠത്തിലാക്കൽ - കുന്നങ്കരി ചെറുവള്ളിക്കാവ് പിഡബ്ല്യുഡി റോഡിന്റെ ഒന്നാം ഘട്ടമായി കൃഷ്ണപുരം മുതൽ പുലിമുഖം വരെ 3.5 കിലോമീറ്റർ റോഡും മഠത്തിലാക്കൽ തോടിനു കുറുകെ 24 മീറ്റർ നീളത്തിലുള്ള പാലവും പൂർത്തിയാക്കുന്നതിനു വേണ്ടി നടപടി എടുക്കണം എന്നാവശ്യപ്പെട്ടാണ് കുന്ന ങ്കരി വികസനസമിതി അംഗങ്ങൾ അദാലത്തിൽ എത്തിയത്.
300 ഓളം കുടുംബങ്ങളാണ് 2004 മുതൽ റോഡിനായി കാത്തിരിക്കുന്നത്. 2004 ൽ സ്ഥലങ്ങൾ കൺസെന്റ് നൽകി വിട്ടുകൊടുത്തെങ്കിലും സാങ്കേതിക കാരണങ്ങളാൽ വൈകുകയായിരുന്നു.
റോഡിന്റെ അഭാവത്തിൽ ഏക ആശ്രയമായിരുന്ന ആശുപത്രിയും പൂട്ടി. സ്കൂളും അടച്ചു പൂട്ടലിന്റെ വക്കിലാണ്. രണ്ടു ക്ഷേത്രങ്ങളും രണ്ടു പള്ളിയും ഒരു ശ്മശാനവും സ്കൂളും ഉൾപ്പെടുന്ന ഈ പ്രദേശത്ത് ജനജീവിതം ദുഃസഹമാണെന്ന് പരാതിപ്പെടുന്നു.
അദാലത്തിൽ പ്രശ്നങ്ങൾ വിവരിച്ച് ജനകീയസമിതി നൽകിയ പരാതിക്ക് മറുപടിയായി 2023- 24 വർഷത്തെ ബജറ്റിൽ ഉൾപ്പെടുത്തി റോഡ് നിർമാണത്തിനായി 30 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
കുട്ടനാട് നിയോജകമണ്ഡലത്തിലെ നീലംപേരൂർ പഞ്ചായത്തിനെയും വെളിയനാട് പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന കൃഷ്ണപുരം മഠത്തിലാക്കൽ - കുന്നങ്കരി ചെറുവള്ളിക്കാവ് പിഡബ്ല്യുഡി റോഡിന്റെ ഒന്നാം ഘട്ടമായി കൃഷ്ണപുരം മുതൽ പുലിമുഖം വരെ 3.5 കിലോമീറ്റർ റോഡും മഠത്തിലാക്കൽ തോടിനു കുറുകെ 24 മീറ്റർ നീളത്തിലുള്ള പാലവും പൂർത്തിയാക്കുന്നതിനു വേണ്ടി നടപടി എടുക്കണം എന്നാവശ്യപ്പെട്ടാണ് കുന്ന ങ്കരി വികസനസമിതി അംഗങ്ങൾ അദാലത്തിൽ എത്തിയത്.
300 ഓളം കുടുംബങ്ങളാണ് 2004 മുതൽ റോഡിനായി കാത്തിരിക്കുന്നത്. 2004 ൽ സ്ഥലങ്ങൾ കൺസെന്റ് നൽകി വിട്ടുകൊടുത്തെങ്കിലും സാങ്കേതിക കാരണങ്ങളാൽ വൈകുകയായിരുന്നു.
റോഡിന്റെ അഭാവത്തിൽ ഏക ആശ്രയമായിരുന്ന ആശുപത്രിയും പൂട്ടി. സ്കൂളും അടച്ചു പൂട്ടലിന്റെ വക്കിലാണ്. രണ്ടു ക്ഷേത്രങ്ങളും രണ്ടു പള്ളിയും ഒരു ശ്മശാനവും സ്കൂളും ഉൾപ്പെടുന്ന ഈ പ്രദേശത്ത് ജനജീവിതം ദുഃസഹമാണെന്ന് പരാതിപ്പെടുന്നു.
അദാലത്തിൽ പ്രശ്നങ്ങൾ വിവരിച്ച് ജനകീയസമിതി നൽകിയ പരാതിക്ക് മറുപടിയായി 2023- 24 വർഷത്തെ ബജറ്റിൽ ഉൾപ്പെടുത്തി റോഡ് നിർമാണത്തിനായി 30 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.