അമ്പലപ്പുഴ: അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ വൈരാഗ്യം തീര്‍ക്കാന്‍ പോക്സോ കേസില്‍ പെടുത്തിയ ആളെ കോടതി വെറുതെ വിട്ടു. തോട്ടപ്പള്ളി പള്ളിച്ചിറ തട്ടേകാട് വീട്ടില്‍ സേവ്യറെ (54)നെയാണ് ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് പോക്സോ കോടതി ജഡ്ജി ആഷ്. കെ. ബാല്‍ വെറുതെ വിട്ടത്. 2017 മെയ് 27നാണ് അമ്പലപ്പുഴ പോലീസ് സേവ്യര്‍ക്കെതിരേ പോക്സോ നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്.
അയല്‍വാസികളുടെ രണ്ട് ആണ്മക്കളെ ഉപദ്രവിച്ചെന്നായിരുന്നു കേസ്. 63 ദിവസം റിമാൻഡില്‍ കഴിഞ്ഞ ശേഷമാണ് സേവ്യര്‍ക്ക് ജാമ്യം ലഭിച്ചത്. പ്രോസിക്യൂഷന് വേണ്ടി 24 സാക്ഷികളുടെ പ്രതിക്കു വേണ്ടി 8 സാക്ഷികളുടെയും മൊഴി രേഖപ്പെടുത്തി. പത്ത് വര്‍ഷത്തോളമായി അയല്‍വാസിയുമായി വസ്തു സംബന്ധമായ തര്‍ക്കം ഉണ്ടായിരുന്നു.
സ്വകാര്യ റിസോര്ട്ട്കാര്ക്ക് ഭൂമി വിട്ട് നല്‍കാത്തതാണ് തര്‍ക്കത്തിനുള്ള അടിസ്ഥാന കാരണം. പത്ത് വര്‍ഷം മുമ്പ് സേവ്യറുടെ നേരെ ആക്രമണവും ഉണ്ടായി. സംഭവദിവസം സേവ്യറുടെ മീന്‍ വളര്‍ത്തുന്ന കുളത്തിലേക്ക് താറാവുകളെ ഇറക്കിയപ്പോള്‍ ഉണ്ടായ തര്‍ക്കം സംഘട്ടനത്തില്‍ കലാശിച്ചപ്പോള്‍ സേവ്യര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. സേവ്യര്‍ കുട്ടികളെ ആക്രമിച്ചെന്ന് ആരോപിച്ച് പോലീസില്‍ പരാതിയും ഉണ്ടായി. പിന്നീട് പോക്സോ കുറ്റം ആരോപിക്കുകയായിരുന്നു. സേവ്യര്‍ക്ക് സംഘട്ടനത്തില്‍ ഗുരുതരമായി പരിക്കേറ്റപ്പോൾ കേസില്‍നിന്ന് രക്ഷപ്പെടാന്‍ കള്ളക്കേസ് എടുപ്പിച്ചെന്നായിരുന്നു പ്രതിഭാഗം വാദം. സേവ്യറുമായി ബന്ധപ്പെട്ട കേസുകളുടെ രേഖകളും പ്രതിഭാഗം തെളിവാക്കി.
രണ്ട് സിവില്‍ കേസുകളുടെയും മൂന്ന് ക്രിമിനല്‍ കേസുകളുടെയും പഞ്ചായത്ത്,കൃഷി വകുപ്പ്, ഫിഷറീസ് റവന്യൂ അധികാരികള്‍ക്ക് നല്കിയിട്ടുളള പരാതികളുടെയും രേഖകൾ പ്രതിഭാഗം തെളിവാക്കി. രാഷ്ട്രീയ പോലീസ് സ്വാധീനം ഉപയോഗിച്ച് കള്ളക്കേസില്‍ കുടുക്കിയതിന് നിയമ നടപടികളുമായി വീണ്ടും കോടതിയെ സമീപിക്കുമെന്ന് അറിയിച്ചു.
അയല്‍വാസികളുടെ രണ്ട് ആണ്മക്കളെ ഉപദ്രവിച്ചെന്നായിരുന്നു കേസ്. 63 ദിവസം റിമാൻഡില്‍ കഴിഞ്ഞ ശേഷമാണ് സേവ്യര്‍ക്ക് ജാമ്യം ലഭിച്ചത്. പ്രോസിക്യൂഷന് വേണ്ടി 24 സാക്ഷികളുടെ പ്രതിക്കു വേണ്ടി 8 സാക്ഷികളുടെയും മൊഴി രേഖപ്പെടുത്തി. പത്ത് വര്‍ഷത്തോളമായി അയല്‍വാസിയുമായി വസ്തു സംബന്ധമായ തര്‍ക്കം ഉണ്ടായിരുന്നു.
സ്വകാര്യ റിസോര്ട്ട്കാര്ക്ക് ഭൂമി വിട്ട് നല്‍കാത്തതാണ് തര്‍ക്കത്തിനുള്ള അടിസ്ഥാന കാരണം. പത്ത് വര്‍ഷം മുമ്പ് സേവ്യറുടെ നേരെ ആക്രമണവും ഉണ്ടായി. സംഭവദിവസം സേവ്യറുടെ മീന്‍ വളര്‍ത്തുന്ന കുളത്തിലേക്ക് താറാവുകളെ ഇറക്കിയപ്പോള്‍ ഉണ്ടായ തര്‍ക്കം സംഘട്ടനത്തില്‍ കലാശിച്ചപ്പോള്‍ സേവ്യര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. സേവ്യര്‍ കുട്ടികളെ ആക്രമിച്ചെന്ന് ആരോപിച്ച് പോലീസില്‍ പരാതിയും ഉണ്ടായി. പിന്നീട് പോക്സോ കുറ്റം ആരോപിക്കുകയായിരുന്നു. സേവ്യര്‍ക്ക് സംഘട്ടനത്തില്‍ ഗുരുതരമായി പരിക്കേറ്റപ്പോൾ കേസില്‍നിന്ന് രക്ഷപ്പെടാന്‍ കള്ളക്കേസ് എടുപ്പിച്ചെന്നായിരുന്നു പ്രതിഭാഗം വാദം. സേവ്യറുമായി ബന്ധപ്പെട്ട കേസുകളുടെ രേഖകളും പ്രതിഭാഗം തെളിവാക്കി.
രണ്ട് സിവില്‍ കേസുകളുടെയും മൂന്ന് ക്രിമിനല്‍ കേസുകളുടെയും പഞ്ചായത്ത്,കൃഷി വകുപ്പ്, ഫിഷറീസ് റവന്യൂ അധികാരികള്‍ക്ക് നല്കിയിട്ടുളള പരാതികളുടെയും രേഖകൾ പ്രതിഭാഗം തെളിവാക്കി. രാഷ്ട്രീയ പോലീസ് സ്വാധീനം ഉപയോഗിച്ച് കള്ളക്കേസില്‍ കുടുക്കിയതിന് നിയമ നടപടികളുമായി വീണ്ടും കോടതിയെ സമീപിക്കുമെന്ന് അറിയിച്ചു.