ആലപ്പുഴ: ഭിന്നശേഷിക്കാരനായ യുവാവിനെ വീട്ടിൽ അതിക്രമിച്ചു കയറി മർദിച്ചതായുള്ള പരാതിയിൽ അന്വേഷണം പൂർത്തിയാക്കി രണ്ടു മാസത്തിനകം കുറ്റപത്രം കോടതിയിൽ സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ.
ചെങ്ങന്നൂർ ഡിവൈഎസ്പിക്കാണ് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി നിർദേശം നൽകിയത്. മതിയായ തെളിവുകൾ പരാതിക്കാരന് കോടതിയിൽ സമർപ്പിക്കാമെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
പള്ളിക്കൽ കളരിക്കൽ കിഴക്കതിൽ യോഹന്നാൻ പാപ്പി സമർപ്പിച്ച പരാതിയിലാണ് നടപടി. തന്റെ മകനെ ശിശുപാലൻ, സുമേഷ്, വിശ്വംഭരൻ എന്നിവർ 2022 ഏപ്രിൽ മൂന്നിന് മർദിച്ചെന്നാണു പരാതി.
മകൻ ഭിന്നശേഷിക്കാരനാണ്. അയൽവാസിയെ അസഭ്യം പറഞ്ഞെന്ന് ആരോപിച്ചായിരുന്നു മർദനം. യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭിന്നശേഷി അവകാശനിയമപ്രകാരവും എതിർകക്ഷികൾക്കെതിരേ കേസെടുത്തിട്ടുണ്ടെന്ന് ചെങ്ങന്നൂർ ഡിവൈഎസ്പി കമ്മീഷനെ അറിയിച്ചു.
ചെങ്ങന്നൂർ ഡിവൈഎസ്പിക്കാണ് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി നിർദേശം നൽകിയത്. മതിയായ തെളിവുകൾ പരാതിക്കാരന് കോടതിയിൽ സമർപ്പിക്കാമെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.
പള്ളിക്കൽ കളരിക്കൽ കിഴക്കതിൽ യോഹന്നാൻ പാപ്പി സമർപ്പിച്ച പരാതിയിലാണ് നടപടി. തന്റെ മകനെ ശിശുപാലൻ, സുമേഷ്, വിശ്വംഭരൻ എന്നിവർ 2022 ഏപ്രിൽ മൂന്നിന് മർദിച്ചെന്നാണു പരാതി.
മകൻ ഭിന്നശേഷിക്കാരനാണ്. അയൽവാസിയെ അസഭ്യം പറഞ്ഞെന്ന് ആരോപിച്ചായിരുന്നു മർദനം. യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭിന്നശേഷി അവകാശനിയമപ്രകാരവും എതിർകക്ഷികൾക്കെതിരേ കേസെടുത്തിട്ടുണ്ടെന്ന് ചെങ്ങന്നൂർ ഡിവൈഎസ്പി കമ്മീഷനെ അറിയിച്ചു.