ബെർലിൻ: ഹൈഡൽബർഗ് യൂണിവേഴ്സിറ്റിയിൽ വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെടുകയും നാല് വിദ്യാർഥികൾക്ക് പരിക്കേൽക്കുകയും ചെയ്തു. വെടിവയ്പ്പിൽ ഒരാളുടെ സ്ഥിതി ഗുരുതരമാണ്. റുപ്രെക്റ്റ് കാൾ യൂണിവേഴ്സിറ്റി കാന്പസിലെ ലക്ച്ചർ ഹാളിൽ തിങ്കളാഴ്ച ഉച്ചയോടെ(12.35ഓടെ )യാണ് സംഭവം. പ്രതി സ്വയം വെടിയുതിർത്ത് ജീവനൊടുക്കുകയായിരുന്നു. ക്ലാസ് നടക്കുന്നതിനിടെ അക്രമി തോക്കുപയോഗിച്ച് വെടിയുതിർത്തശേഷം പുറത്തേക്ക് ഓടി രക്ഷപ്പെട്ടശേഷം സ്വയം ജീവനൊടുക്കുകയായിരുന്നു. ജർമനിയുടെ തെക്കുപടിഞ്ഞാറൻ ഭാഗത്തുള്ള യൂണിവേഴ്സിറ്റി പട്ടണമാണ് ഹൈഡൽബർഗ്.
സംഭവത്തിൽ ഒരു പ്രതി മാത്രമേയുള്ളുവെന്നും ഇപ്പോൾ അപകടമൊന്നും ഇല്ലന്നും വൈകുന്നേരം പോലീസ് വ്യക്തതമാക്കി. ജർമ്മൻ പ്രസ് ഏജൻസിയുടെ വിവരമനുസരിച്ച്, പ്രതി ഒരു വിദ്യാർഥി തന്നെയാണന്നാണ്. ഇയാൾക്ക് രാഷ്ട്രീയമോ മതപരമോ ആയ ലക്ഷ്യങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. നിരവധി റൈഫിളുകൾ ഇയാളുടെ പക്കലുണ്ടായിരുന്നതായി പറയപ്പെടുന്നു.
ഹൈഡൽബർഗ് സർവകലാശാലയിലെ പ്രകൃതി ശാസ്ത്ര ഫാക്കൽറ്റികളും യൂണിവേഴ്സിറ്റി ഹോസ്പിറ്റലിന്റെ ഭാഗങ്ങളും പ്രധാനമായും സ്ഥിതിചെയ്യുന്ന ന്യൂൻഹൈമർ ഫെൽഡ് കാന്പസ് പോലീസ് ബന്ധവസിലാണ്. 0621/1745055 എന്ന നന്പറിൽ ബന്ധുക്കൾക്കായി പോലീസ് സിറ്റിസണ്‍ ഹോട്ട്ലൈൻ സജ്ജീകരിച്ചിട്ടുണ്ട്. ഇന്ന് ഭയാനകമായ ദിവസമാണന്നും സാഹചര്യം നിലവിൽ അവ്യക്തമാണന്നും അതിനാൽ മാൻഹൈം പോലീസും അവരുടെ നിർദ്ദേശങ്ങളും പാലിക്കാനും അകാല ഉൗഹാപോഹങ്ങളും കിംവദന്തികളും പ്രചരിപ്പിക്കരുതെന്നും ജനങ്ങളോണ് അഭ്യർഥിച്ച് മേയർ എക്കാർട്ട് വുർസ്നർ ഫേസ്ബുക്കിൽ കുറിച്ചു.
യൂറോപ്പിൽ ഏറ്റവും കർശനമായ തോക്ക് നിയമങ്ങൾ നിലവിലുള്ള രാജ്യമാണ് ജർമനി. ഇവിടെ സ്കൂൾ, കോളേജ് തുടങ്ങിയ സ്ഥാപനങ്ങളിൽ വെടിവെയ്പ്പ് സംഭവങ്ങൾ അപൂർവമാണ്.
ജോസ് കുന്പിളുവേലിൽ
സംഭവത്തിൽ ഒരു പ്രതി മാത്രമേയുള്ളുവെന്നും ഇപ്പോൾ അപകടമൊന്നും ഇല്ലന്നും വൈകുന്നേരം പോലീസ് വ്യക്തതമാക്കി. ജർമ്മൻ പ്രസ് ഏജൻസിയുടെ വിവരമനുസരിച്ച്, പ്രതി ഒരു വിദ്യാർഥി തന്നെയാണന്നാണ്. ഇയാൾക്ക് രാഷ്ട്രീയമോ മതപരമോ ആയ ലക്ഷ്യങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. നിരവധി റൈഫിളുകൾ ഇയാളുടെ പക്കലുണ്ടായിരുന്നതായി പറയപ്പെടുന്നു.
ഹൈഡൽബർഗ് സർവകലാശാലയിലെ പ്രകൃതി ശാസ്ത്ര ഫാക്കൽറ്റികളും യൂണിവേഴ്സിറ്റി ഹോസ്പിറ്റലിന്റെ ഭാഗങ്ങളും പ്രധാനമായും സ്ഥിതിചെയ്യുന്ന ന്യൂൻഹൈമർ ഫെൽഡ് കാന്പസ് പോലീസ് ബന്ധവസിലാണ്. 0621/1745055 എന്ന നന്പറിൽ ബന്ധുക്കൾക്കായി പോലീസ് സിറ്റിസണ്‍ ഹോട്ട്ലൈൻ സജ്ജീകരിച്ചിട്ടുണ്ട്. ഇന്ന് ഭയാനകമായ ദിവസമാണന്നും സാഹചര്യം നിലവിൽ അവ്യക്തമാണന്നും അതിനാൽ മാൻഹൈം പോലീസും അവരുടെ നിർദ്ദേശങ്ങളും പാലിക്കാനും അകാല ഉൗഹാപോഹങ്ങളും കിംവദന്തികളും പ്രചരിപ്പിക്കരുതെന്നും ജനങ്ങളോണ് അഭ്യർഥിച്ച് മേയർ എക്കാർട്ട് വുർസ്നർ ഫേസ്ബുക്കിൽ കുറിച്ചു.
യൂറോപ്പിൽ ഏറ്റവും കർശനമായ തോക്ക് നിയമങ്ങൾ നിലവിലുള്ള രാജ്യമാണ് ജർമനി. ഇവിടെ സ്കൂൾ, കോളേജ് തുടങ്ങിയ സ്ഥാപനങ്ങളിൽ വെടിവെയ്പ്പ് സംഭവങ്ങൾ അപൂർവമാണ്.
ജോസ് കുന്പിളുവേലിൽ