ലണ്ടൻ: കോവിഡ് വ്യാപനം തടയുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളിൽ ഗണ്യമായ ഇളവുകൾ നൽകാൻ ബ്രിട്ടീഷ് സർക്കാർ തയാറെടുക്കുന്നു. ’ഇംഗ്ലണ്ടിൽ രോഗബാധ അതിന്റെ പരമാവധിയിലെത്തിയ ശേഷം കുറഞ്ഞുവരികയാണ്. ഒമിക്രോണ്‍ തരംഗം ഏറ്റവുമുയർന്ന തലം പിന്നിട്ടു കഴിഞ്ഞു. ബൂസ്റ്റർ ഡോസ് കാന്പയിൽ ഫലപ്രദമായി നടക്കുന്നു. അതിനാൽ നിലവിലെ പ്ലാൻ ബിയിൽ നിന്ന് പ്ലാൻ എയിലേക്ക് നമുക്ക് മാറാം’ ബോറിസ് ജോണ്സണ് പറഞ്ഞു.
പൊതുസ്ഥലത്ത് മാസ്ക് ധരിക്കുന്നത് ഉൾപ്പെടെയുള്ള നിർദേശങ്ങൾ പിൻവലിക്കുമെന്നും വർക് ഫ്രം ഹോം സന്പ്രദായവും ഒഴിവാക്കുമെന്ന് ബോറിസ് ജോണ്സണ്. അടുത്ത വ്യാഴാഴ്ച മുതലാണ് തീരുമാനങ്ങൾ നടപ്പാക്കുന്നത്.
വൈറസ് വ്യാപനം അതിന്റെ പരമാവധിയിലെത്തിയെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങൾ ഒഴിവാക്കാനുള്ള തീരുമാനം. വലിയ പരിപാടികളിൽ പങ്കെടുക്കുന്നതിന് വാക്സിൻ സർട്ടിഫിക്കറ്റ് ആവശ്യമുണ്ടായിരിക്കില്ലെന്നും പ്രധാനമന്ത്രി ഹൗസ് ഓഫ് കോമണ്‍സിൽ നടത്തിയ പ്രസ്താവനയിൽ പറഞ്ഞു.
നേരത്തെ, ഒമിക്രോണ്‍ വ്യാപനം രൂക്ഷമായതോടെ നിയന്ത്രണങ്ങൾ കർശനമാക്കി ഡിസംബർ എട്ടിനാണ് പ്ലാൻ ബിയിലേക്ക് ബ്രിട്ടൻ കടന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,08,069 പേർക്കാണ് ബ്രിട്ടനിൽ രോഗബാധ സ്ഥിരീകരിച്ചത്.
ജോസ് കുന്പിളുവേലിൽ
പൊതുസ്ഥലത്ത് മാസ്ക് ധരിക്കുന്നത് ഉൾപ്പെടെയുള്ള നിർദേശങ്ങൾ പിൻവലിക്കുമെന്നും വർക് ഫ്രം ഹോം സന്പ്രദായവും ഒഴിവാക്കുമെന്ന് ബോറിസ് ജോണ്സണ്. അടുത്ത വ്യാഴാഴ്ച മുതലാണ് തീരുമാനങ്ങൾ നടപ്പാക്കുന്നത്.
വൈറസ് വ്യാപനം അതിന്റെ പരമാവധിയിലെത്തിയെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങൾ ഒഴിവാക്കാനുള്ള തീരുമാനം. വലിയ പരിപാടികളിൽ പങ്കെടുക്കുന്നതിന് വാക്സിൻ സർട്ടിഫിക്കറ്റ് ആവശ്യമുണ്ടായിരിക്കില്ലെന്നും പ്രധാനമന്ത്രി ഹൗസ് ഓഫ് കോമണ്‍സിൽ നടത്തിയ പ്രസ്താവനയിൽ പറഞ്ഞു.
നേരത്തെ, ഒമിക്രോണ്‍ വ്യാപനം രൂക്ഷമായതോടെ നിയന്ത്രണങ്ങൾ കർശനമാക്കി ഡിസംബർ എട്ടിനാണ് പ്ലാൻ ബിയിലേക്ക് ബ്രിട്ടൻ കടന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,08,069 പേർക്കാണ് ബ്രിട്ടനിൽ രോഗബാധ സ്ഥിരീകരിച്ചത്.
ജോസ് കുന്പിളുവേലിൽ