ബെർലിൻ: നടപ്പുവർഷം ഏപ്രിൽ, മെയ് മാസം മുതൽ നിർബന്ധിത പ്രതിരോധ കുത്തിവയ്പ്പുകൾ നടത്തുമെന്ന് ജർമൻ ആരോഗ്യ മന്ത്രിപ്രഫ. ഡോ കാൾ ലൗട്ടർബാക്ക് പത്രസമ്മേളനത്തിൽ പറഞ്ഞു. ജർമനിയിൽ കോവിഡ് അണുബാധകൾ റെക്കോർഡ് ഉയരത്തിൽ എത്തിയതോടെയാണ് ആരോഗ്യമന്ത്രി കാൾ ലൗട്ടർബാക്ക് ഒരു പൊതു വാക്സിൻ മാൻഡേറ്റിനായുള്ള ആഹ്വാനങ്ങൾ വീണ്ടും ആവർത്തിച്ചത്. ഈ വർഷം ആദ്യ പകുതിയിൽ മാൻഡേറ്റ് പ്രാബല്യത്തിൽ വരുത്തമെന്ന് അദ്ദേഹം പറഞ്ഞു.
ജർമനിയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റെക്കോർഡ് അണുബാധകൾ റിപ്പോർട്ട് ചെയ്തതായി റോബർട്ട് കോഹ് ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. കണക്കു പ്രകാരം പുതിയ അണുബാധകരുടെ എണ്ണം 1,12,323 കണ്ടെത്തി. ഇൻസിഡെൻസ് റേറ്റ് 5584,4 ഉം രേഖപ്പെടുത്തി. ആശുപത്രി സംഭവങ്ങൾ 3.34. മരണങ്ങൾ 239 ആയി.
എന്നാൽ ആരോഗ്യ വകുപ്പിന്റെ സർവേ പറയുന്നതുപോലെ കൊറോണ മരണങ്ങളിൽ 20 ശതമാനം വരെ കൊറോണ ബാധിച്ച് മരിച്ചിട്ടില്ല എന്നും വെളിപ്പെടുത്തുന്നു. ഒൗദ്യോഗിക സ്ഥിതിവിവരക്കണക്കുകളിൽ കൊറോണ മരണങ്ങളായി കണക്കാക്കപ്പെടുന്ന മരിച്ച നിരവധിയാളുകൾ കൊറോണ ബാധിച്ച് മരിച്ചിട്ടില്ല എന്നാണ് പറയുന്നത്.
ഒമിക്രോണ്‍ വേരിയന്റ് വ്യാപിക്കുന്നതിനാൽ ജർമനിയുടെ എല്ലാ അയൽരാജ്യങ്ങളും ഇപ്പോൾ ഉയർന്ന അപകടസാധ്യതയുള്ളതായി കണക്കാക്കിയിരിയ്ക്കയാണ്. ജർമൻ സർക്കാർ ഞായറാഴ്ച ഓസ്ട്രിയയെ ഉയർന്ന അപകടസാധ്യതയുള്ള യാത്രാ ലക്ഷ്യസ്ഥാനങ്ങളുടെ പട്ടികയിൽ ചേർത്തപ്പോൾ ജർമനിയുടെ ഒന്‍പത് അയൽരാജ്യക്കാരും ഇപ്പോൾ ഹൈ റിസ്ക് പദവിയിലെത്തി.
നെതർലൻഡ്സ്, ബെൽജിയം, ലക്സംബർഗ്, ഫ്രാൻസ്, സ്വിറ്റ്സർലൻഡ്, ചെക്ക് റിപ്പബ്ളിക്, പോളണ്ട്, ഡെൻമാർക്ക് എന്നിവ നേരത്തെ പട്ടികയിൽ ഇടംപിടിച്ചിരുന്നു. പ്രതിരോധ കുത്തിവയ്പ് എടുക്കാത്തതോ അടുത്തിടെ രോഗം ബാധിച്ചതോ ആയ അതിർത്തി കടക്കുന്ന ആരെങ്കിലും 10 ദിവസത്തേക്ക് ക്വാറന്ൈറനിൽ പോകണം. പരിശോധനാ ഫലം നെഗറ്റീവായാൽ ഐസൊലേഷൻ കാലയളവ് കുറയ്ക്കുകയും ചെയ്യാം. ഒമിക്രോണ്‍ വേരിയന്റ് വ്യാപിക്കുന്നതിനാൽ യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ റെക്കോർഡ് അണുബാധകൾ റിപ്പോർട്ട് ചെയ്തു. ലോകത്തിലെ 200 രാജ്യങ്ങളിൽ ഏകദേശം 140 എണ്ണവും ജർമ്മനിയുടെ പട്ടികയിൽ ഉയർന്ന അപകടസാധ്യതയുള്ളവയാണ്.
ജോസ് കുന്പിളുവേലിൽ
ജർമനിയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റെക്കോർഡ് അണുബാധകൾ റിപ്പോർട്ട് ചെയ്തതായി റോബർട്ട് കോഹ് ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. കണക്കു പ്രകാരം പുതിയ അണുബാധകരുടെ എണ്ണം 1,12,323 കണ്ടെത്തി. ഇൻസിഡെൻസ് റേറ്റ് 5584,4 ഉം രേഖപ്പെടുത്തി. ആശുപത്രി സംഭവങ്ങൾ 3.34. മരണങ്ങൾ 239 ആയി.
എന്നാൽ ആരോഗ്യ വകുപ്പിന്റെ സർവേ പറയുന്നതുപോലെ കൊറോണ മരണങ്ങളിൽ 20 ശതമാനം വരെ കൊറോണ ബാധിച്ച് മരിച്ചിട്ടില്ല എന്നും വെളിപ്പെടുത്തുന്നു. ഒൗദ്യോഗിക സ്ഥിതിവിവരക്കണക്കുകളിൽ കൊറോണ മരണങ്ങളായി കണക്കാക്കപ്പെടുന്ന മരിച്ച നിരവധിയാളുകൾ കൊറോണ ബാധിച്ച് മരിച്ചിട്ടില്ല എന്നാണ് പറയുന്നത്.
ഒമിക്രോണ്‍ വേരിയന്റ് വ്യാപിക്കുന്നതിനാൽ ജർമനിയുടെ എല്ലാ അയൽരാജ്യങ്ങളും ഇപ്പോൾ ഉയർന്ന അപകടസാധ്യതയുള്ളതായി കണക്കാക്കിയിരിയ്ക്കയാണ്. ജർമൻ സർക്കാർ ഞായറാഴ്ച ഓസ്ട്രിയയെ ഉയർന്ന അപകടസാധ്യതയുള്ള യാത്രാ ലക്ഷ്യസ്ഥാനങ്ങളുടെ പട്ടികയിൽ ചേർത്തപ്പോൾ ജർമനിയുടെ ഒന്‍പത് അയൽരാജ്യക്കാരും ഇപ്പോൾ ഹൈ റിസ്ക് പദവിയിലെത്തി.
നെതർലൻഡ്സ്, ബെൽജിയം, ലക്സംബർഗ്, ഫ്രാൻസ്, സ്വിറ്റ്സർലൻഡ്, ചെക്ക് റിപ്പബ്ളിക്, പോളണ്ട്, ഡെൻമാർക്ക് എന്നിവ നേരത്തെ പട്ടികയിൽ ഇടംപിടിച്ചിരുന്നു. പ്രതിരോധ കുത്തിവയ്പ് എടുക്കാത്തതോ അടുത്തിടെ രോഗം ബാധിച്ചതോ ആയ അതിർത്തി കടക്കുന്ന ആരെങ്കിലും 10 ദിവസത്തേക്ക് ക്വാറന്ൈറനിൽ പോകണം. പരിശോധനാ ഫലം നെഗറ്റീവായാൽ ഐസൊലേഷൻ കാലയളവ് കുറയ്ക്കുകയും ചെയ്യാം. ഒമിക്രോണ്‍ വേരിയന്റ് വ്യാപിക്കുന്നതിനാൽ യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ റെക്കോർഡ് അണുബാധകൾ റിപ്പോർട്ട് ചെയ്തു. ലോകത്തിലെ 200 രാജ്യങ്ങളിൽ ഏകദേശം 140 എണ്ണവും ജർമ്മനിയുടെ പട്ടികയിൽ ഉയർന്ന അപകടസാധ്യതയുള്ളവയാണ്.
ജോസ് കുന്പിളുവേലിൽ