ലണ്ടൻ: ഒമിക്രോൺ തരംഗം രൂക്ഷമായ ലണ്ടനിൽ ആശുപത്രിസേവനത്തിനു പട്ടാളത്തെ വിന്യസിച്ചു. കോവിഡ് രോഗബാധിതരുടെ എണ്ണം വർധിക്കുകയും ആശുപത്രി ജീവനക്കാരുടെ ക്ഷാമമുണ്ടാകുകയും ചെയ്തതിനാലാണ് പട്ടാളത്തെ വിന്യസിച്ചത്. കോവിഡ് മൂലം അവധിയിലോ സ്വയം നിരീക്ഷണത്തിലോ പോയ ജീവനക്കാർക്കു പകരമായി 40 പട്ടാള ഡോക്ടർമാരെയും 160 ജനറൽ ഡ്യൂട്ടി ജീവനക്കാരെയുമാണു സൈന്യം ആശുപത്രിസേവനത്തിന് അയച്ചതെന്നു ബ്രിട്ടീഷ് പ്രതിരോധമന്ത്രാലയം അറിയിച്ചു.
കൂടുതൽ നിയന്ത്രണങ്ങളില്ലാതെ മഹാമാരിയെ മറികടക്കാൻ സാധിക്കുമെന്നു കഴിഞ്ഞദിവസം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ പറഞ്ഞിരുന്നു. വ്യാഴാഴ്ച മാത്രം 1,80,000 പേർക്കാണു ബ്രിട്ടനിൽ കോവിഡ് സ്ഥിരീകരിച്ചത്.
കൂടുതൽ നിയന്ത്രണങ്ങളില്ലാതെ മഹാമാരിയെ മറികടക്കാൻ സാധിക്കുമെന്നു കഴിഞ്ഞദിവസം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ പറഞ്ഞിരുന്നു. വ്യാഴാഴ്ച മാത്രം 1,80,000 പേർക്കാണു ബ്രിട്ടനിൽ കോവിഡ് സ്ഥിരീകരിച്ചത്.